ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ മടക്കയാത്ര വൈകും, യാത്ര മാറ്റിവച്ചതായി നാസ

ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ മടക്കയാത്ര വൈകും, യാത്ര മാറ്റിവച്ചതായി നാസ

ന്യൂയോർക്ക് : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുള്ള ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര നിലവില്‍ നിശ്ചയിച്ച തിയതിയില്‍ നിന്ന് മാറ്റിവച്ചതായി നാസ.

ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് മടക്കയാത്ര നീട്ടിവച്ചിരിക്കുന്നത്. എന്നാല്‍ പുതിയ തിയതിയും നാസ പുറത്ത് വിട്ടിട്ടില്ല. ഈ മാസം 26നായിരുന്നു സുനിത വില്യംസിന്റേയും ബുച്ച്‌ വില്‍മോറിന്റേയും മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

ഈ മാസം അഞ്ചിനാണ് ബഹിരാകാശ യാത്രികരുടെ ആദ്യ സംഘവുമായി ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. 2019ന് ശേഷം രണ്ട് തവണ ബഹിരാകാശ യാത്രികർ ഇല്ലാതെ പേടകം ക്രൂഡ് ടെസ്റ്റ് നടത്തിയിരുന്നു. ആറാം തിയതിയാണ് പേടകം ഐഎസ്‌എസില്‍ ഡോക്ക് ചെയ്തത്. സ്റ്റാർലൈനറിന്റെ അണ്‍ഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടമാണെന്നാണ് നാസ വിശദീകരിക്കുന്നത്.

വാല്‍വില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമെല്ലാം മടക്കയാത്രയ്‌ക്ക് തടസമായി നില്‍ക്കുന്നുണ്ട്. തിരികെ മടങ്ങുന്നതിന് മുൻപായി പേടകം പൂർണമായും പരിശോധിക്കണം. യാത്രയ്‌ക്ക് പൂർണ സന്നദ്ധമാണോ എന്ന് ഈ അവസരത്തില്‍ കണ്ടെത്താനാകും.