സൂര്യനെ ചന്ദ്രൻ മറച്ചു, പട്ടാപ്പകല്‍ ഇരുള്‍ പരന്നു: അവിസ്മരണീയ ദൃശ്യമായി സൂര്യഗ്രഹണം
അരനൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്ബൂർണ സൂര്യഗ്രഹണം കണ്ടാസ്വദിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം അവിസ്മരണീയ ദൃശ്യമായി .
കാലാവസ്ഥ അനുകൂലമായതോടെ വടക്കേ അമേരിക്കയിലെ മിക്കവാറും എല്ലാവര്‍ക്കും ഭാഗിക ഗ്രഹണമെങ്കിലും കാണാന്‍ അവസരം ലഭിച്ചു. മെക്‌സിക്കോയുടെ പസഫിക് തീരത്ത് നിന്ന് ഉത്ഭവിച്ച് ടെക്‌സസിലൂടെയും മറ്റ് 14 യുഎസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ന്യൂഫൗണ്ട്‌ലാന്റിന് സമീപമുള്ള വടക്കന്‍ അറ്റ്‌ലാന്റിക്കിലേക്ക് കടക്കുന്നതിന് മുമ്ബ് ഗ്രഹണം ടെക്‌സസിന്റെ ഭൂരിഭാഗവും മേഘാവൃതമായി മറച്ചു.
ടെക്‌സാസ്, അര്‍ക്കന്‍സാസ്, ഒഹായോ, മെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉടനീളം സൂര്യഗ്രഹണം കാണുന്നതിനായി പ്രൈം വ്യൂവിംഗ് ലൊക്കേഷനുകളിലെ ഹോട്ടലുകളും ഹ്രസ്വകാല റിസോര്‍ട്ടുകളും മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ബുക്ക് ചെയ്തിരുന്നു. പലരും ഈ സമയത്ത് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളില്‍ നിന്നും മറ്റുമായി ലക്ഷക്കണക്കിനാളുകള്‍ നാസയുടെ യു ട്യൂബ് പേജിലൂടെയും ഗ്രഹണം വീക്ഷിച്ചു.
അടുത്ത സമ്ബൂര്‍ണ സൂര്യഗ്രഹണം 2026-ല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, സ്‌പെയിന്‍, റഷ്യ, പോര്‍ച്ചുഗലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് ദൃശ്യമാകും, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാകുമെന്ന് നാസ പറയുന്നു. അമേരിക്കയിലെ ഏത് സ്ഥലത്തുനിന്നും ദൃശ്യമാകുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം 2044-ല്‍ സംഭവിക്കും.
ഇനി 2026 ഓഗസ്റ്റ് 12 ന് ആകും അടുത്ത സമ്ബൂർണ ഗ്രഹണം. ഇത് അൻ്റാർട്ടിക് മേഖലയിലാകും ദൃശ്യമാവുക. 2031 മെയ് 21ന് ആകും ഇന്ത്യയില്‍ നിന്ന് സൂര്യഗ്രഹണം വ്യക്തമായി കാണാനാവുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.