ഹമാസ് ബന്ദികളാക്കിയ 4 പേരെ ഇസ്രയേല്‍ മോചിപ്പിച്ചു

ഹമാസ് ബന്ദികളാക്കിയ 4 പേരെ  ഇസ്രയേല്‍ മോചിപ്പിച്ചു

റുസലം: ബന്ദികളായി ഹമാസ് വെച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കൻ ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‍ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു തടവില്‍ നിന്ന് മോചിപ്പിച്ചത്.

ഇവരെ 8 മാസം മുൻപാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തില്‍ നിരവധിപേർ മരണപ്പെട്ടതായി പലസ്തീൻ അധികൃതർ പറഞ്ഞു. മധ്യ ഗാസയിലെ അല്‍ നുസ്റത്ത് അഭയാർഥി ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 210 പലസ്തീൻകാർ കൊലചെയ്യപ്പെട്ടു. നാനൂറിലേറെ പേർക്കു പരുക്കേറ്റു.

ഹമാസ് ബന്ദികളാക്കിയ 250 പേരി‍ല്‍ നൂറോളം പേരെ മോചിപ്പിച്ചിരുന്നു. 40 പേരെങ്കിലും തടവില്‍ മരിച്ചെന്നാണു കരുതുന്നത്