സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂര്‍ത്തി ആശുപത്രിയില്‍ മരിച്ചു
![സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂര്‍ത്തി ആശുപത്രിയില്‍ മരിച്ചു](https://worldmalayaleevoice.com/uploads/images/202403/image_870x_66051daa0bb02.jpg)
തമിഴ്നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു.
ഇത്തവണ ഈറോഡ് സീറ്റില്‍ ഇൻഡി മുന്നണിയുടെ ഭാഗമായി ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനല്‍കിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നല്‍കുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.
എന്നാല്‍ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു. ഇതില്‍ ഇദ്ദേഹം മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. എംഎല്‍എയും രണ്ടുതവണ എംപിയുമായി. ഡിഎംകെ, ഇടതു പാർട്ടി നേതാക്കള്‍ ആശുപത്രിയില്‍ എത്തി ഗണേശമൂർത്തിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡില്‍ നടന്ന ഇൻഡി മുന്നണി കണ്‍വൻഷനില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.