സാൻ ഫ്രാൻസിസ്കോയിൽ നങ്കൂരമിട്ട 'റൂബി പ്രിൻസസ്' ക്രൂയിസ് കപ്പലിൽ നൊറോവൈറസ് വ്യാപനം; 120-ലധികം യാത്രക്കാരും ജീവനക്കാരും
പ്രസാദ് തീയാടിക്കൽ
സാൻ ഫ്രാൻസിസ്കോ : ജൂലൈ 3 സാൻ ഫ്രാൻസിസ്കോയിൽ തിരിച്ചെത്തിയ റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 120-ലധികം യാത്രക്കാരും ജീവനക്കാരും അസ്വസ്ഥരായി. അമേരിക്കൻ Centers for Disease Control and Prevention (CDC)യുടെ വിവരങ്ങൾ പ്രകാരം, 102 യാത്രക്കാരും 23 ജീവനക്കാരുമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ജൂൺ 12-ന് പുറപ്പെട്ട 20 ദിവസത്തെ അലാസ്ക–കാനഡ യാത്രയ്ക്കിടെയാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ നൊറോവൈറസിന്റെ സാധാരണ ലക്ഷണങ്ങളാണ് ബാധിതരിൽ കണ്ടെത്തിയത്. എല്ലാ രോഗികളും ഒരേ സമയത്ത് രോഗബാധിതരായിരുന്നില്ലെന്നും കപ്പൽ തുറമുഖത്തെത്തുമ്പോൾ എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും
സംഭവത്തെ തുടർന്ന് കപ്പലിൽ ശുചീകരണവും അണുനശീകരണവും ശക്തമാക്കിയതായി Princess Cruises അറിയിച്ചു. രോഗബാധിതരെ പ്രത്യേകം നിരീക്ഷിക്കുകയും അടുത്ത യാത്രയ്ക്ക് മുമ്പ് കപ്പൽ സമഗ്രമായി അണുവിമുക്തമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.