പാലും തേനും ഒഴുകുന്ന ഗ്രാമം: ആഫ്രിക്കയിൽ ഞാൻ കണ്ട യെരുശലേം: ലീലാമ്മ തോമസ് 

Aug 7, 2025 - 11:09
Aug 7, 2025 - 11:11
 0  5
പാലും തേനും ഒഴുകുന്ന ഗ്രാമം: ആഫ്രിക്കയിൽ ഞാൻ കണ്ട യെരുശലേം:    ലീലാമ്മ തോമസ് 

ജെറുസലേമിൽ മാത്രമല്ല...

ആഫ്രിക്കയിലുമുണ്ട് പാലും തേനും ഒഴുകുന്ന ഗ്രാമം, എന്നത് കേട്ടതുമാത്രയിൽ ഞങ്ങൾ അത് കണ്ടെത്താൻ പുറപ്പെട്ടു.

നടന്നു, ക്ഷീണിച്ചു.
ഒരു വലിയ കുന്ന് കയറി.
മുകളിൽനിന്ന് ചുറ്റിനോക്കിയപ്പോൾ മനസ്സിലായി — കയറേണ്ട കുന്നുകൾ ഇനിയും അനേകം.

അവിടെ തുടങ്ങി എന്റെ യെരുശലേം.

വെള്ളം കടന്നുപോകുമ്പോൾ മണ്ണിനെ പ്രണയത്തോടെ തേച്ചൊരിയുന്ന ഗോത്രക്കാർ താമസിക്കുന്ന ഗ്രാമം.
മഹർഷിമാരുടെ ആശ്രമം പോലെ ഭംഗിയായി അലങ്കരിച്ച വീടുകളും വാതിലുകളും.
ഗ്രാമത്തലവന്റെ വീട്ടിൽ, ഒരു കുരങ്ങൻ തിരക്കിൽ കണ്ടെയ്നറുകൾ അടുക്കുന്നു!

ഞാൻ അത്ഭുതത്തോടെ ചോദിച്ചു:
“എന്താണ് ചെയ്യുന്നത്?”

അവർ പറഞ്ഞു:
"കുരങ്ങൻ വിറ്റു കൊണ്ടുവന്ന വീഞ്ഞിന്റെ ബോട്ടിലാണ്..."

"വീഞ്ഞ് വിറ്റത് കുരങ്ങനാണോ?" — ഞങ്ങൾ ചിരിച്ചുകൊണ്ട് അടുത്ത കുന്നിലേക്ക് കയറി.

പഴുത്തു വിളഞ്ഞു കുനിഞ്ഞുനിൽക്കുന്ന ചോളംതണ്ടുകൾ
സ്വർണ്ണത്തിന് തുല്യമായ വർണ്ണം, താളം, തിളക്കം...

ഞങ്ങളെ കണ്ടപ്പോൾ, ചോളം, തണ്ടിന്റെ തല ഉയർത്തി,
"യജമാനൻ വരുമോ തല കൊയ്‌ക്കാൻ?" എന്ന് ചോദിക്കുന്നപോലെ!

ഞാൻ ആശ്വസിച്ച് ചോദിച്ചു:
"ഇതൊക്കെ നിങ്ങളുടേതാണ് അല്ലേ?"

ചോളം തണ്ടുകൾ സന്തോഷം കൊണ്ടു തലയാട്ടുന്നപോലെ തോന്നി...

നമ്മുടെ നാട്ടിലെ പോക്കച്ചൻ പറയും പോലെ ഞാൻ പറഞ്ഞു:
"നല്ല വിത്താണ് ആണെ!"

പെട്ടെന്ന് കർഷകൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഹേ സ്ത്രീയെ… പുറമേ നോക്കി നല്ലവിത്താണ് എന്നു വിധേയമായി പറയരുത്.
ഏത് വിത്താണ് മണ്ണിൽ നിൽക്കേണ്ടത്, ഏത് മുളക്കേണ്ടത് — അതാണ് ഭൂമി തീരുമാനിക്കുന്നത്!"

ഞാൻ ഒരു നിമിഷം നില്ക്കാതെ ചമ്മിച്ചു. മുഖം വെളുത്തുപോയി.

മലയാള ഗ്രാമം ഓർത്ത് കണ്ണുനിറഞ്ഞു. നമ്മുടെ നാട്ടിൽ ആരെങ്കിലും എന്നോട്
"മനുഷ്യരോട് എന്താണ് ചോദിക്കേണ്ടത്?"
എന്നു പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ അങ്ങനെ ചോദിക്കില്ലായിരുന്നു.

അപ്പോൾ അപ്രതീക്ഷിതമായി ഒരു കാട്ടുപെൺകുട്ടി വിളിച്ചു കൂവുന്നു.
ഞങ്ങൾ ഓടിയെത്തി.

അവിടെ "ടബിത"മുത്തശ്ശിയുടെ വീട്ടിലേക്കു ഒരു ചെറിയ പാമ്പ് കയറിയിരിക്കുന്നു.
അവൾ നിശ്ശബ്ദമായി നോക്കി നിൽക്കുന്നു.

ഞാൻ കണ്ണുതുറന്ന് ചേർത്തു:
“ഇത്… പാമ്പ്?”

പെട്ടെന്ന് വടിയെടുത്ത് പാമ്പിനെ അടിക്കാൻ തുടങ്ങുമ്പോഴാണ് അവൾ പറഞ്ഞത്:

"ചെറിയ പാമ്പ് കടിക്കില്ല… ഞങ്ങൾ വിശ്വസിക്കുന്നു."

ഞാൻ പറഞ്ഞു:

"പാമ്പ് ചെറിയതോ വലുതോ ആകട്ടെ, എന്റെ വീട്ടിൽ കയറുമ്പോൾ
നിലവിളിക്കുകയും, അടിക്കുകയും ചെയ്യുന്നത്
ഒരു സ്ത്രീയായ് നിങ്ങളുടെ കടമയാണ്. കാരണം — പാമ്പ്, പാമ്പാണ്."

ഈ വാക്കുകൾക്കായി കിട്ടിയ കയ്യടി,
എന്റെ മലയാള അമ്മയുടെ അഹങ്കാരമായി തോന്നി.


അടുത്ത കാഴ്ച: ഒരു തേനീച്ച കുത്തിയ ആളെ ഞാൻ കാണുന്നു.
അവൻ അനങ്ങാതെ നില്ക്കുന്നു.

ഞങ്ങൾ ആശ്ചര്യപ്പെട്ടു. ഇവിടെയുള്ള ഓരോ ജീവിയും
ഓരോ പ്രകൃതിദത്ത തിരിച്ചറിവോടെ ജീവിക്കുന്നു.

"സൂര്യൻ ഉദിക്കാത്ത സ്ഥലത്ത് ചന്ദ്രൻ സൂര്യനോട് അസൂയപ്പെടില്ല."

കാരണം, അവർക്കവരുടെ പ്രകാശം
പ്രകാശിക്കേണ്ട നിമിഷം ഉണ്ട്.

ഇവിടെ പക്ഷികളും വേട്ടക്കാരും ധാരണയിലാണ് —
വേട്ടക്കാർ: പക്ഷികളെ കാണാതെ വെടിയുതിർക്കാൻ പഠിച്ചവർ.
പക്ഷികൾ: നില്ക്കാതെ പറക്കാൻ പഠിച്ചവർ.

പരിശീലനം കൊണ്ട് വിയർത്തവരുടെ ഫലങ്ങൾ,
ഒരു ഭംഗിയോടെ നിരത്തിയിരിക്കുന്നു.
ഞാൻ വിസ്മയിച്ചു.


ഇവിടത്തെ വെളിച്ചം ഇരുണ്ടതല്ല. ഇവിടത്തെ കറുപ്പ് വെളുപ്പാണ്.
ഇവിടത്തെ നിലപാടുകൾ ഇരുണ്ടതല്ല —വലിയ കാഴ്ചപ്പാടുകളാണ്.
അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:

"യെരുശലേം നീ എവിടെയാണ്?"

ഇവിടെ — ആഫ്രിക്കയുടെ ഹൃദയത്തിൽ,
പാലും തേനും ഒഴുകുന്ന തീയാലുകൾക്കിടയിലൂടെയാണ്
 എനിക്ക് പതിയെ തെളിഞ്ഞത്.