അമിത ജോലിഭാരത്തെ തുടർന്ന് ഹൃദയാഘാതം ; ചെന്നൈയില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് രണ്ട് ഡോക്ടര്‍മാര്‍

അമിത ജോലിഭാരത്തെ തുടർന്ന് ഹൃദയാഘാതം ; ചെന്നൈയില്‍ രണ്ട് ദിവസത്തിനിടെ   മരിച്ചത്  രണ്ട് ഡോക്ടര്‍മാര്‍

ചെന്നൈ ∙ നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരെ രണ്ട് ദിവസത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും മരിച്ചതെന്നാണ് ആരോപണം.

ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കല്‍ കോളജിലെ (എംഎംസി) ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനാവരം ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെ മരിച്ചു.

രണ്ട് ഡോക്ടര്‍മാരും 24 മണിക്കൂര്‍ നീണ്ട ജോലി ഷിഫ്റ്റില്‍നിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് മരിച്ചതെന്നാണു പൊലീസ് വിശദീകരണം. 2 പേര്‍ക്കും അമിത ജോലി ഭാരമുണ്ടായിരുന്നെന്നും കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നുമാണു റിപ്പോര്‍ട്ട്.