വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്തിയ സംഭവം; പ്രതിയെ കീഴടക്കിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി കണ്ടെത്തി
തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ നിന്ന് വര്‍ക്കലയില്‍ സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ച ആളെ കണ്ടെത്തി. 19-കാരിയായ ശ്രീക്കുട്ടിയെ രക്ഷിച്ച ചുവന്ന ഷർട്ടുകാരൻ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ ആണെന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളിൽ ശങ്കർ പാസ്വാൻ അക്രമിയെ കീഴടക്കി പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നത് വ്യക്തമാണ്.
അക്രമിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ ആക്രമിക്കാനൊരുങ്ങുമ്പോൾ ശങ്കർ പാസ്വാൻ സാഹസികമായി ഇടപെട്ടു.
കൊച്ചുവേളിയില്‍ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനില്‍ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പോലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.