വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ മുൻഭര്‍ത്താവില്‍ നിന്ന്‌ ജീവനാംശം: നിയമപ്രശ്‌നം പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ മുൻഭര്‍ത്താവില്‍ നിന്ന്‌ ജീവനാംശം: നിയമപ്രശ്‌നം പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

 വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ സിആർപിസി 125-ാം വകുപ്പ്‌ പ്രകാരം മുൻഭർത്താവില്‍ നിന്ന്‌ ജീവനാംശം അവകാശപ്പെടാൻ സാധിക്കുമോയെന്ന നിയമപ്രശ്‌നം പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി.

ജസ്റ്റിസ്‌ ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച്‌ വിഷയത്തില്‍ ആവശ്യമായ നിയമസഹായം നല്‍കാൻ മുതിർന്ന അഭിഭാഷകനായ ഗൗരവ്‌ അഗർവാളിനെ ചുമതലപ്പെടുത്തി.

1985ല്‍ ഷാബാനു കേസില്‍ സിആർപിസി 125-ാം വകുപ്പ്‌ പ്രകാരം മുസ്‌ലിം സ്‌ത്രീകള്‍ക്കും ബാധകമായ വ്യവസ്ഥയാണെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടിരുന്നു. വിധി പുറപ്പെടുവിച്ചത്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്‌. എന്നാല്‍ വിവാഹമോചന അവകാശസംരക്ഷണ നിയമം വഴി മുസ്‌ലിം സ്‌ത്രീകള്‍ 1986ലെ കോടതി ഉത്തരവ്‌ അസാധുവാക്കി. 1986ലെ നിയമത്തിന്റെ സാധുത 2001 സെപ്‌തംബറില്‍ സുപ്രീംകോടതിയും ശരിവച്ചിരുന്നു.

മുൻഭാര്യക്ക്‌ 10,000 രൂപ ജീവനാംശം നല്‍കാൻ തെലങ്കാന ഹൈക്കോടതി മുസ്‌ലിം യുവാവിനോട്‌ മുൻപ് ഉത്തരവിട്ടിരുന്നു.