മിഴിനീരും മഴനീരും : കവിത, റോയ് പഞ്ഞിക്കാരൻ
വീണ്ടുമൊരു പേമാരിയിൽ
നനഞ്ഞ് നനഞ്ഞ്
മിഴിനീർ തുള്ളിയും
മഴനീർതുള്ളിയും ഒന്നായപ്പോൾ
മഴയുടെ അറ്റം മൂടുപടം പോലെ .
ചിതറി തെറിക്കുന്ന മഴത്തുള്ളികൾ
ഒരിക്കലും ചിരിക്കാത്ത കരയാത്ത കൽ പ്രതിമകളുടെ മുന്നിൽ ചിതറി വീണു .
മിഴിനീർതുള്ളികൾ അടർന്നുവീണു.
പ്രതിമകളുടെ കൽ കണ്ണുകൾ അടർന്നുവീണു.
മഴ നനഞ്ഞ മരത്തിന്റെ ഇളംചില്ലകളിൽനിന്നും
കൊഴിഞ്ഞു വീണ ഇലകളും
മിഴിനീരുകളോടെ
കാർമേഘം മൂടിയ മാനം നോക്കി
വീണ്ടും മഴയെ മാടിവിളിച്ചു.