പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വന്‍ കവര്‍ച്ച; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങളടക്കം കൊള്ളയടിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തിൽ നിന്ന് ഒൻപത് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.
‘അസാധാരണമായ കാരണങ്ങളാല്‍’ ലുവർ മ്യൂസിയം അടച്ചിടുകയാണെന്നാണ് മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണവിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്തൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെയെത്താന്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.
നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്.