സ്വകാര്യബസുടമകൾ സർവീസ് നിർത്തിവച്ച് അനിശ്ചിതകാല സമരത്തിന് ; മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഈ രീതിയിൽ സർവീസ് നടത്താകില്ല. ഈ സാഹചര്യത്തിൽ ബസ് സർവീസ് നിർത്തിവച്ച് സമരം നടത്താൻ തീരുമാനിച്ചതായും ബസുടമകൾ അറിയിച്ചു.
സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിഡി സതീശനെയും ഗതാഗത മന്ത്രി സിപി ജോൺ എന്നിവരെ ഒരുതവണ കൂടി കാണും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റുചില സംഘടനകളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ ബസ് ഉടമകൾ അറിയിച്ചു.
അനിശ്ചിതകാല സമരം എന്ന തീരുമാനത്തിലേക്ക് ഇന്ന് ചേർന്ന ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തണം എന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. കഴിഞ്ഞ 15 വർഷമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 2022ൽ നിശ്ചയിച്ച സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസലിന് സബ്സിഡി നൽകുക എന്നിവയാണ് സമരത്തിൽ ഉന്നയിക്കുന്ന പ്രധാനാന ആവശ്യമെന്ന് ബസ് ഉടമകൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഗതാഗത മന്ത്രിയെ കാണും. അതിനിടെ മറ്റ് സംഘടകളെ കാണുകയും ചർച്ച നടത്തുകയും ചെയ്യും. ഏത് നിമിഷവും സർവീസ് നിർത്തിവച്ചുള്ള സമരത്തിലേക്ക് പോകാൻ തീരുമാനിച്ചു. ബസ് ഉടമകൾ പറഞ്ഞു.