യെമൻ തീരത്ത് ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു

യെമൻ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 76 മരണം. അഭയാർഥികളും കുടിയേറ്റക്കാരുമടക്കം 157 പേരാണ് ബോട്ടിലുണ്ടായിരുന്നത്. നിരവധി പേരെ കാണാതായി. മരിച്ചവരിലേറെയും എത്യോപ്യക്കാരാണ്. തൊഴില്‍ തേടി ഗള്‍ഫ് മേഖലയിലേക്ക് പോയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. 32 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
യെമൻ പ്രവിശ്യയായ അബ്യാനില്‍ ജിബൂട്ടി തീരത്തിന് സമീപം ഇന്നലെയാണ് അപകടമുണ്ടായത്. അഭയാർഥികളും കുടിയേറ്റക്കാരുമടക്കം 157 പേർ ബോട്ടിലുണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് അപകടകാരണം.