താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അടിസ്ഥാന പരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാൻസ് വുമണുമായി ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു.
ഇതിൽ രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവർത്തകൻ അവന്തികയോട് ചോദിച്ചത്. എന്നാൽ തനിക്കു രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോൺ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
'ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണിൽ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക ഫോണിലൂടെ എന്നോടു പറഞ്ഞു. അപ്പോൾ സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നും അവന്തിക പറഞ്ഞു.
ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക ആ കോൾ റെക്കോർഡ് ചെയ്തെന്നും എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാൻ ചോദിച്ചു. തുടർന്നാണ് അവന്തിക പറയുന്ന ഓഡിയോ രാഹുൽ പുറത്തുവിട്ടത്.