മുട്ടില്‍ മരംമുറി കേസില്‍ 84,600 പേജുള്ള കുറ്റപത്രം, അഗസ്‌റ്റിൻ സഹോദരന്മാര്‍ അടക്കം 12 പ്രതികള്‍

മുട്ടില്‍ മരംമുറി കേസില്‍ 84,600 പേജുള്ള കുറ്റപത്രം, അഗസ്‌റ്റിൻ സഹോദരന്മാര്‍ അടക്കം 12 പ്രതികള്‍

യനാട്: വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 84,600 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

സുല്‍ത്താൻ ബത്തേരി ജൂഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനോടൊപ്പം അനുബന്ധ കുറ്റപത്രം കൂടി നല്‍കുമെന്നാണ്  വിവരം.

കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഗസ്‌റ്റിൻ സഹോദരൻമാര്‍ ഉള്‍പ്പെടെ ആകെ 12 പ്രതികളാണുള്ളത്. 420 സാക്ഷികളാണ് കേസിലുള്ളത്. 900 രേഖകളും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

റോജി അഗസ്‌റ്റിൻ,ആന്റോ അഗസ്‌റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ എന്നിവര്‍ക്ക് പുറമെ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍, വില്ലേജ് ഓഫീസര്‍ കെകെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസിലെ പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈഎസ്‌പി വിവി ബെന്നിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം ആരംഭിച്ച്‌ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്‌തമായ 104ഓളം ഈട്ടിമരങ്ങള്‍ റോജിയും സംഘവും അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് കേസ്. 1964നുശേഷം നട്ടുവളര്‍ത്തിയ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച്‌ മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു ത്.