റോയിയുടെ ഹൃദയവും ശ്വാസകോശവും തുളച്ച് വെടിയുണ്ട; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയത്തിലും ശ്വാസകോശത്തിലും വെടിയുണ്ടയേറ്റതാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തോക്കിലെ 6.35എംഎം ബുള്ളറ്റ് സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇൻകം ടാക്സ് റെയ്ഡിനിടെയാണ് റോയി സ്വയം വെടിയുതിർത്തതെന്ന നിഗമനത്തിലാണ് പോലീസ്. മരണത്തിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക് മൂലമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. വെടിമരുന്നിന്‍റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു.
വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചു.
ബെംഗളൂരുവിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് മൂന്ന് ദിവസമായി ഇൻകം ടാക്സ് റെയ്ഡ് നടന്നു വരികയായിരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റോയിയെ സമ്മർദത്തിലാക്കിയിരുന്നതായി റോയിയുടെ സഹോദരൻ ആരോപിച്ചു.
അതെസമയം കുടുംബാംഗങ്ങൾ വിദേശത്തുള്ള ബന്ധുക്കളുടെ വരവിനായി കാത്തിരിക്കുകയാണ്. ഇതിനുശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ നിശ്ചയിക്കുക