കോടതികൾ  അധികാരികളുടെ രക്ഷകരാകരുത്:  കാരൂർ  സോമൻ, (ചാരുംമൂടന്‍)

Jul 24, 2026 - 19:20
Jul 24, 2026 - 19:24
 0  2
കോടതികൾ  അധികാരികളുടെ രക്ഷകരാകരുത്:  കാരൂർ  സോമൻ, (ചാരുംമൂടന്‍)

തെളിവുകളുടെ കെട്ടുകള്‍ എത്ര അഴിച്ചിട്ടാലും നിയമങ്ങള്‍ക്ക്‌ കണ്ണും കാതുമില്ല അല്ലെങ്കില്‍ ഉണ്ടെന്നുള്ള തെളിവുകളാണ്‌ സുപ്രിം കോടതിയില്‍ നിന്നും കേരള ഹൈ കോടതിയില്‍ നിന്നും  കേട്ടത്‌. കോടതികള്‍ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്‌. രക്ഷകരാണ്‌. ന്യായാധിപ ന്മാര്‍ സമൂഹത്തില്‍ സത്യവും, നീതിയും (ക്രമസമാധാനവും  പ്രൗഡ്ഡമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിര്‍ത്തേണ്ടവരാണ്‌. അവര്‍ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാല്‍ അല്ലെങ്കില്‍ കൊട്ടുന്ന കോലിനൊക്കെ തുള്ളാന്‍ നില്‍ക്കുന്നവരായാല്‍ ആ കൂട്ടര്‍ നിയമവ്യവസ്ഥയെ ചവിട്ടിമെതിക്കുന്നവരാണ്‌.

മഹാന്മാര്‍ പണിതുയര്‍ത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിര്‍മ്മാണങ്ങളിലേക്ക്‌ കഴുകന്മാര്‍ എങ്ങനെ പറന്നിറങ്ങി? ഇത്‌ ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്‌. നിയമ വ്യവസ്ഥയില്‍ ഈ മാലിന്യങ്ങളെ വളര്‍ത്തുന്നത്‌ ആരാണ്‌?  ഇന്ത്യന്‍ നിയമ വ്യവസ്ഥിതി എന്തുകൊണ്ട്‌ സ്വയം ഭരണ സ്ഥാപനമാകുന്നില്ല?


കേരള ഹൈക്കോടതിയില്‍ നിതിന്‍ രാജ്‌ എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട്‌ ഹൈക്കോടതി ജഡ്ജ്‌ ചോദിച്ചത്‌ സര്‍ക്കാരും ആഭ്യന്തരവകുപ്പും  നാറിക്കോട്ടെ എന്ന ഉദ്ദേശമുണ്ടോ? പ്രതിക്ക്‌ സുപ്രിംകോടതിവരെ പോകാനുള്ള അവസരം നിങ്ങള്‍ ഉണ്ടാക്കി കൊടുത്തു. സാധാ രണ ജനങ്ങളുടെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ട്‌. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി ഇ ടപെടും' തുടങ്ങിയ ശകാരമാണ്‌ നടത്തിയത്‌. കേരളത്തിനാവശ്യം  സര്‍ക്കാര്‍ വാലാട്ടികളായ ജഡ്ജസ്‌ അല്ല  ഇതുപോലെ നിയമങ്ങളെ ദുരന്തത്തിലേക്ക്‌ നയിക്കാത്ത ന്യായാധിപന്മാരാണ്‌. കോടതി ചോദിച്ചതു പോലെ നമുടെ സമര്‍ത്ഥരായ പോലീസ്‌ വകുപി നെ നാറ്റിച്ചത്‌ ആരാണ്‌? കേരളം ഭരിച്ചുമുടിച്ചവരല്ലേ? രാഷ്ട്രീയ ഗോദയില്‍ അലഞ്ഞുതിരിഞ്ഞു അടിമപ്പ്ണി ചെയ്തവരെ ലക്ഷങ്ങള്‍ കൈക്കുലി വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി കൊടുത്തും പരീക്ഷകളില്‍ തിരിമറി നടത്തിയും പോലീസ്‌ സേനയില്‍ ചേര്‍ക്കുന്നത്‌ ആരാണ്‌?


കൊടുംകുറ്റവാളികളെ കുറ്റവിമുക്തരാക്കാന്‍ ആരാണ്‌ സുപ്രിം കോടതിയില്‍ പോകാറുള്ളത്‌? അവിടെ നിന്ന്‌ വരുന്ന പ്രമുഖ അദിഭാഷകര്‍ക്ക്‌ ലക്ഷങ്ങള്‍ കൊടുക്കുന്നത്‌ ആരുടെ നികുതിപ്പണമാണ്‌? ഭീകരവാദികള്‍ ബോംബ്‌ വെച്ച്‌ നിരപരാധികളെ കൊല്ലുന്നതും ഇതും തമ്മില്‍ എന്താണ്‌ വൃത്യാസം? യാഥാര്‍ ഥ്യങ്ങളെ മാറ്റിക്കാന്‍ ഭ രണത്തിലുള്ളവര്‍ എന്തുകൊണ്ട്‌ ശ്രമിക്കുന്നു? സമൂഹത്തെ ഇത്തരത്തില്‍ അപകടത്തിലേക്ക്‌ നയിക്കുന്ന, സത്യത്തെ കൊള്ള ചെയ്യുന്നവര്‍, മുഖംമൂടികള്‍, നിക്ഷിപ്ത താല്പര്യക്കാര്‍ വീണ്ടും വീണ്ടും എന്തുകൊണ്ട്‌ അധികാരത്തില്‍ വരുന്നു? വിവേകമുള്ള, തിരിച്ചറിവുള്ള ഒരു ജനതയെ ഉങ്ങനെ വിഡ്ഡികളാക്കുമോ? ഈ ഭീകരകൂട്ടര്‍ക്ക്‌ വോട്ടുചെയ്യുന്നവരുടെ മനസ്സില്‍ ജാതി മതമെന്ന ഭീതി, ഉത്കണ്ഠ ഉണര്‍ത്തി വളര്‍ത്തി നിറച്ചും അല്ലെങ്കില്‍ ചാക്കുകെട്ടുകളായി വരുന്ന കള്ളപ്പണം വിതറിയും വോട്ടുപെട്ടി നിറയ്ക്കുന്നു. എത്രയോ ക്രിമിനലുകള്‍ ജനപ്രതിനിധികളാകുന്നു? പോലീസ്‌ വകൂപ്പ്  എന്നല്ല ഏത്‌ വകുപ്പാ യാലും ഉവരുടെ അടിമകള്‍ അനീതി, അഴിമതി നടത്തി ഭീതിജനകമായ അന്തരീക്ഷമാണുണ്ടാക്കുന്നത്‌. ഇതെല്ലാം കണ്ടിട്ടും ഈ കാപട്യങ്ങള്‍ക്കെതിരെ  എഴുത്തുകാര്‍പോലും പ്രതികരിക്കാറില്ല.

ഒരു കൂട്ടര്‍ക്ക്‌ പ്രതികരണരശേഷിയില്ല മറ്റൊരു കൂട്ടര്‍ക്ക്‌ പ്രധാനം പദവി, പുരസ്കാരങ്ങളാണ്‌. പാര്‍ട്ടി എഴുത്തുകാരനായാല്‍ സൗഭാഗ്യങ്ങള്‍ ഏറെയാണ്‌. അധികാരത്തില്‍ വരുന്ന പലരും ഇങ്ങനെ വിധേയത്വ വര്‍ഗ്ഗത്തെ വാര്‍ത്തെടുക്കാറുണ്ട്‌. ഉപരിവര്‍റ്റത്തോടും സമ്പന്നരോടും വിധേ യത്വം  കാണിക്കുക പാവങ്ങളെ പീഡിപിക്കുക, സ്ത്രീകളൊട്‌ അപമര്യാദയായി പെരുമാറുക, ധാര്‍മ്മികത ക്കായി നിലകൊള്ളുന്നവരെ വ്യക്തിഹത്യ നടത്തുക.ജനാധിപത്യം ഞെക്കിപ്പഴുപ്പി ച്ച പഴമോ, ഏകാധിപത്വമോ അല്ല. ജെനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍, എഴുതാന്‍, വിശ്വ സിക്കാന്‍, വിശ്വ സി ക്കാതിരിക്കാന്‍, സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാരം നമ്മുടെ ഭരണഘടന നല്‍കുന്നൂണ്. ഞാനോ മേലെ നീയോ മേലെ എന്നില്ല. എല്ലാവരും തുല്യരാണ്‌. മലയാളികള്‍ പ്രബുദ്ധരെന്ന്‌ വീമ്പ്‌ പറയുന്ന നാട്ടില്‍ കൊടും(ക്രൂരതകള്‍ക്കെതിരെ, മിഥ്യാബോധ്യങ്ങള്‍ക്കെതിരെ സങ്കുചിത മ നസ്്‌കരായി മനുഷ്യര്‍ മാറുന്നതെ ന്താണ്‌? അധഃപതിച്ചുപോയ പ്രതികരണശേ ഷി എന്നുണ്ടാകും?

ലിമ വേള്‍ഡ്‌ ലൈബ്രറി (ഗ്രൂപി ലുള്ള എഴുത്തുകാരന്‍ അഡ്വ.പാവുമ്പ സഹദേവന്‍ സുപ്രിം കോടതി ചിഫ്‌ ജസ്റ്റിസ് ഭാരത ജനതയ്ക്ക്‌ അപമാനമെന്ന്‌ എഴുതി കണ്ടഷോള്‍ എനിക്കും അഭിമാനം തോന്നി. അത്‌ ആനപ്പുറത്തിരുന്നാലും, അളകാപുരി ഭരിച്ചാലും അഴകിയവനെ കണ്ട്‌ അപ്പാ  എന്ന്‌ വിളിക്കരുത്‌. ധാര്‍മികശക്തിയായി നിലകൊള്ളേണ്ടവരാണ്‌ സർഗ്ഗ  പ്രതിഭ കള്‍. സവര്‍ണാധിപത്യമുണ്ടായിരുന്ന കാലത്തു പോലും അവരെ തളയ്ക്കാന്‍ നാടുവാഴികള്‍ക്ക്‌ സാധിച്ചിട്ടില്ല.

ഇതിന്‌ ഇടയാക്കിയ സംഭവം ഇന്ത്യയിലെ നീറ്റ്‌ പരീക്ഷ അട്ടിമറിച്ചതിനെതിരെ അതിന്റെ തലവനായ മന്ത്രി രാജിവെക്കണം എന്നാവശ്യവുമായി സമാധാ ന പരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചവര്‍ക്കതിരെ പരാതിയുമായി ചെന്ന വിദ്യാര്‍ത്ഥികളോട്‌ ചീഫ്‌ ജസ്റ്റിസ്  പറഞ്ഞത്‌ കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത്‌” എന്നാണ്‌. അവരോട അല്പം ദയ കാട്ടാമായിരിന്നു. പോലീസില്‍ നിന്ന്‌ നീതി ലഭിക്കാത്തതുകൊണ്ടല്ലേ അവര്‍ കോടതിയെ സമീപിച്ചത്‌. വളരെ ഭീകരമായിട്ടാണ്‌ യൂണിഫോമില്ലാത്ത ഗുണ്ടകള്‍ കൂട്ടികളെ തല്ലിച്ചതച്ച്ത്  എന്നാരോപണം നിലനില്‍ ക്കുന്നു. അന്വേഷണം നടത്തുമോ കുറ്റവാളികളെ രക്ഷിക്കുമോ എന്നറിയില്ല.


മുന്നൂറോളം കുട്ടികള്‍ ആശുപത്രിയിലായി. സാക്ഷി എന്ന കുട്ടിക്ക്‌ പോലീസ്‌ ആക്രമണത്തില്‍ തലച്ചോറിന്‌ ക്ഷതമേറ്റ്‌ മരണവുമായി മല്ലടിക്കുന്നു. ആ കുഞ്ഞിന്റെ ജീവനായി കണ്ണീര്‍വാര്‍ത്തു നില്‍ക്കുന്ന ഒരമ്മയുടെ നോമ്പരം ആരിലും അമർഷം ആളിക്കത്തിക്കുന്നതാണ്‌. കേരളത്തിലേതുപോലെ പോലീസ്‌ സേനയില്‍ തിരുകികയറ്റുന്ന പദ്ധതി ഡല്‍ഹി പോലീസിലുള്ളത്‌ ഈ സംഭവത്തിലൂടെ തെളിയുന്നു. അവരാണല്ലോ കേരളത്തില്‍ കണ്ടതുപോലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്ന മനുഷ്യത്വം മരവിച്ച ഗുണ്ടകള്‍. ആര്‌ ഭരിച്ചാലും അധികാരമുള്ളതുകൊണ്ട്‌ പോലീസിനെ കയറൂരി വിട്ട്‌ നടത്തുന്ന മര്‍ദനമുറകള്‍ അധികാ രഉ ന്മാദത്തിന്റെ ഭ്രാന്തമായ കാഴ്ചപ്പാടാണ് .നീതിന്യായ വകുപ്പു കള്‍ നീതി ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക്‌ താങ്ങും തണലുമാകണം. അധികാരികളുടെ കോളാമ്പി തൂക്കി കൂടുതല്‍ കിട്ടുന്നിടത്തേക്ക്‌ പോകരുത്‌