എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്ബളം ഉയര്‍ത്തി

എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്ബളം ഉയര്‍ത്തി

യർ ഇന്ത്യ ജീവനക്കാർക്ക് ശുഭ വാർത്ത. എയർ ഇന്ത്യ ജീവനക്കാരുടെ ശമ്ബളം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം ആദ്യമായി വർധിപ്പിച്ചു.

ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ തുടക്കമിട്ടു. ശമ്ബള വർധന 2024 ഏപ്രില്‍ 1 മുതല്‍ മുൻ കാല പ്രാബല്യത്തോടെയാണ്.

ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്ബളം പ്രതിമാസം 5,000 രൂപ മുതല്‍ 15,000 രൂപ വരെ ഉയർത്തി. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്ബള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. ജീവനക്കാർക്ക് ബോണസ് നല്‍കുക 2023-24 സാമ്ബത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ജൂനിയർ ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ ബോണസ് നല്‍കും. കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.

എയർ ഇന്ത്യയില്‍ ജോലി ചെയ്യുന്നത് ഏകദേശം 18,000 ജീവനക്കാരാണ്. ടാറ്റ ഗ്രൂപ്പിന് 2022 ജനുവരിയില്‍ എയർ ഇന്ത്യയുടെ നിയന്ത്രണം സർക്കാരില്‍ നിന്ന് കൈമാറിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്ബളം ഉയർത്തുന്നത്.