മാതാപിതാക്കളെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു: എഫ്ബിഐ റിപ്പോര്‍ട്ട്

Apr 14, 2025 - 15:27
Apr 14, 2025 - 18:38
 0  4
മാതാപിതാക്കളെ കൊലപ്പെടുത്തിയ  കൗമാരക്കാരന്‍ ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു: എഫ്ബിഐ റിപ്പോര്‍ട്ട്

മാതാപിതാക്കളെ കൊലപ്പെടുത്തിയ വിസ്‌കോണ്‍സിന്‍ സ്വദേശിയായ കൗമാരക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് വൗകെഷയിലെ വീടിനുള്ളില്‍ അമ്മയേയും രണ്ടാനച്ഛനേയും പതിനേഴുകാരനായ നികിത കാസപ്പ് കൊലപ്പെടുത്തിയത്. 14,000 ഡോളറും പാസ്പോര്‍ട്ടുകളും വളര്‍ത്തുനായയുമായി മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെട്ടതിന് ശേഷം കന്‍സാസില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ഒരു റിവോള്‍വര്‍, വെടിയുണ്ടകള്‍ നിറച്ച പെട്ടികള്‍, രണ്ട് സെല്‍ ഫോണുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പ്രകടന പത്രിക കാസപ്പ് എഴുതിയതായി എഫ്ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണിനും സ്‌ഫോടകവസ്തുക്കള്‍ക്കും കാസപ്പ് പണം നല്‍കിയതായി എഫ്ബിഐ ആരോപിക്കുന്നു .കാസപ്പിന്റെ ഫോണില്‍ ഒരു യുക്രേനിയന്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരു യുക്രെയ്ന്‍ പൗരനുമായി നടത്തിയ സംഭാഷണങ്ങളും ഉണ്ടായിരുന്നു. ട്രംപനെ വധിച്ച ശേഷം രക്ഷപ്പെടല്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണങ്ങളാണ് എഫ്ബിഐ കണ്ടെത്തിയത്.