നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിൽ 19 മരണം ; ആഭ്യന്തര മന്ത്രി രാജിവെച്ചു

Sep 8, 2025 - 19:05
 0  24
നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിൽ 19  മരണം ;  ആഭ്യന്തര മന്ത്രി രാജിവെച്ചു

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെയുള്ള പ്രക്ഷോഭത്തിൽ പത്തൊൻപത് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചു. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് രാജി സമർപ്പിച്ചു.

നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ ഇതുവരെ 19 പേർ മരിച്ചു. 300ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം.

ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങൾ നിയമം പാലിച്ചതിനാൽ നിരോധിച്ചിട്ടില്ല. സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കൾ പറയുന്നത്.