'പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ആരോപണം': ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്: പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
തൃശൂർ: തൃശൂർ മേയർ സ്ഥാനത്തെ ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കൗൺസിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. ലാലി ജെയിംസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റുവെന്ന് കൗൺസിലർ ലാലി ജെയിംസ് ആരോപിച്ചിരുന്നു.
മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്ന ആരോപണം കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ തൃശ്ശൂരിൽ വലിയ ചർച്ചയായിരുന്നു. പണം ഇല്ലാത്തതിൻ്റ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്നും ഇവർ ഭീഷണി ഉയര്‍ത്തിയിരുന്നു.