അപരസാമ്യമില്ലാത്ത ജോൺസൻ മാസ്റ്റർ : കടക്കാവൂർ, പ്രേമചന്ദ്രൻ നായർ

 അപരസാമ്യമില്ലാത്ത ജോൺസൻ മാസ്റ്റർ : കടക്കാവൂർ, പ്രേമചന്ദ്രൻ നായർ
ലയാളികൾ എക്കാലവും ഓർക്കുന്ന മനോഹരഗാനങ്ങൾ ഒരുക്കിയ ജോൺസൻ മാഷ് 300ലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചു. 
 
മലയാള സിനിമരംഗത്ത്  ദേവരാജൻ മാഷുടെ ശിഷ്യനായി 1970കളിലെത്തിയ ജോൺസൻ ആരവം, തകര, ചാമരം എന്നീ ചിത്രങ്ങളിലൂടെ പശ്ചാത്തല സംഗീതം നൽകിയാണ് മലയാള സിനിമയിലെത്തിയത്. ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത് ഇണയെത്തേടി എന്ന ചിത്രത്തിനായിരുന്നു.1994-ൽ പൊന്തന്മാടയ്ക്കും 95-ൽ സുകൃതത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം നേടി. പശ്ചാത്തല സംഗീതത്തിന് രണ്ടു തവണ ദേശീയ അവാർഡ് നേടുന്ന ഏക മലയാളിയാണ് അദ്ദേഹം. കൂടാതെ മൂന്നുതവണ പിന്നെയും ദേശീയ അവാർഡിനർഹനായി. ഓർമ്മക്കായി, മഴവിൽക്കാവടി, വടക്കുനോക്കി യന്ത്രം, അങ്ങനെ ഒരവധിക്കാലത്ത്  എന്നിവയും രണ്ടുതവണ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന പുരസ്‌കാരം നേടി. സദയം, സല്ലാപം എന്നീ സിനിമകൾക്ക്  ദേവരാജൻ മെമ്മോറിയൽ അവാർഡ് മുല്ലശ്ശേരി രാജാമ്യൂസിക്കൽ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തി. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവ്വൻ, പൊന്മുട്ടയിടുന്ന താറാവ് എന്നി സിനിമകളിൽ മനോഹരമായ ഗാനങ്ങൾ അദ്ദേഹം ഒരുക്കി. മലയാള സിനിമയുടെ വസന്തകാലത്തു പദ്മരാജന്റെയും ഭരതന്റെയും കാലത്തു ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീത സംവിധാനം ഒരുക്കിയത് ജോൺസൻ ആയിരുന്നു. ഇടയ്ക്കു കുറച്ചുനാൾ വിട്ടുനിന്ന ജോന്സൺ തന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ  ഇമ്പമാർന്ന ഗാനങ്ങളിലൂടെ ശ്രദ്ദേയമാക്കി. തുടർന്ന് 12സിനിമകൾക്ക് വൈവിധ്യമർന്ന ഈണം അദ്ദേഹം ചിട്ടപ്പെടുത്തി.
 
1953മാർച്ച്‌ 36നു തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിലാണ് ജനനം. നെല്ലിക്കുന്ന്  സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ ക്വയറിൽ  പാടിയിരുന്നു. കോളേജ് പഠന കാലത്തുതന്നെ ഗിത്താറിലും വയലിനിലും പ്രാവീണ്യം നേടി. യുവജനോത്സവ വേദിയിലും സംഗീത പരിപാടികളിലും ഗായകനായി തുടങ്ങിയിരുന്നു.1968-ൽ സുഹൃത്തുക്കൾക്കൊപ്പം വോയിസ്‌ ഓഫ് തൃശൂർ എന്ന ക്ലബ് രൂപീകരിച്ചു. ഗിത്താർ, വയലിൻ, ഹാർമോണിയം എന്നിവ കൈകാര്യം ചെയ്യുന്നതിൽ കഴിവുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അറിയപ്പെടുന്ന സംഗീത ട്രൂപ്പായി വോയിസ്‌ ഓഫ്  തൃശൂർ മാറിയതിൽ ജോൺസന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗായകൻ ജയചന്ദ്രനാണ് ജോൺസനെ ദേവരാജൻ മാഷിന് പരിചയപ്പെടുത്തി കൊടുത്തത്. ആ കണ്ടുമുട്ടലാണ് ജോൺസന്റെ സംഗീത ജീവിതത്തിലെ നിർണ്ണായക വഴിതിരിവായത് . 2004-ഇൽ ദേവരാജൻ മാസ്റ്റർക്കൊപ്പം മദ്രാസിലെത്തി. പ്രേമഗീതങ്ങളിലെ സ്വപ്നം നീ നിറയും ജീവനിൽ തുടങ്ങി അദ്ദേഹം ചെയ്ത 4ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറി. ഭരതന്റെ കൂടെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് പദ്മരാജനുമായി ചേർന്നു .. കൂടാതെ സത്യൻ അന്തിക്കാടുമായി ചേർന്ന് 25സിനിമകൾക്ക് ഈണങ്ങൾ ഒരുക്കി. മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ മധുരഗാനങ്ങൾക്ക് ശ്രുതി പകർന്ന ഈണങ്ങളുടെ ഗന്ധർവ്വൻ വിടപറഞ്ഞുവെങ്കിലും സംഗീതം ഇഷ്ട്ടപ്പെടുന്ന സുമനസ്സുകളിലൂടെ കാലത്തിന് അതീതമായി എല്ലാപേരുടെയും മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കും ജോൺസാൻ മാസ്റ്റർ. പുതിയ തലമുറയിലെ സംഗീതസസംവിധായകർക്കു എപ്പോഴും ഒരു മാർഗദർശികൂടിയായിരുന്നു ഈ സംഗീതസംവിധായകൻ. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ സഞ്ചരിച്ചു ഏതൊരു സംഗീത സംവിധായകനും ഓരോ ഗാനങ്ങളിലൂടെയും പുതുമയുള്ള ഓരോന്ന് പഠിച്ചെടുക്കാൻ സാധിക്കുമായിരുന്നു. ജോൺസൻ മാഷിന്റെ ഈണങ്ങളെടത്താൽ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകനെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. പാട്ടുകൾ മാത്രമല്ല പാട്ടുകൾ ക്കിടയിൽ വരുന്ന ബാക്ക് ഗ്രൗണ്ടും വ്യത്യസ്തമാണ് . 
ഒരു ഗാനം :--  ആ ആ ആ രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി..... ,                                അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും വാക്കുകളുടെ അർത്ഥവ്യാപ്തി എന്തെന്ന് അറിഞ്ഞു സംഗീത വിജയമാണ് പാട്ടുകളിലൂടെ നാം അറിയുന്നത്. നമ്മളെ പോലെയുള്ളവർ --സംഗീതാസ്വാദകർ ഈ പാട്ടുകൾ കേട്ടു ഇത്രയും പഠിക്കുമ്പോൾ എഴുതിയ ഓ. എൻ. വി. സാറിനെപ്പോലെ, ഗിരീഷ് പുത്തഞ്ചേരിയേപ്പോലെ ജയകുമാറിനെപ്പോലെ, കൈതപ്രത്തിനെപ്പോലെ, ജയകുമാറിനെപ്പൊലെ പ്രഗത്ഭരായ ഗാനരചയിതാക്കൾ തങ്ങളുടെ വരികൾക്ക് ഇത്ര ആർദ്രമായി ശുദ്ധമായ സംഗീതം നൽകിയ വരികൾക്ക് ശുദ്ധമായ സംഗീതം നൽകിയ ജോൺസൻ മാഷിനെ എത്രയധികം സ്നേഹിച്ചിട്ടുണ്ടാകും, ആദരിച്ചിട്ടുണ്ടാകും.  
ജോൺസൻ മാസ്റ്റർക്കു മരണമില്ല, അദേഹത്തിന്റെ ഗാനങ്ങൾ  പ്രപഞ്ചം ഉള്ളിടത്തോളം നിലനിൽക്കും.                      "കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി ", "എന്തെ കണ്ണന് കറുപ്പ്‌നിറം എന്തെ കാണാനിത്ര കറുപ്പ്‌നിറം, കാളിന്തിയിൽ കുളിച്ചതിന്നാലോ ". മെലഡികളുടെ രാജാവായിരുന്നു ജോൺസൻ മാഷ്. ലളിതമായ ഓർക്കേസ്ട്രേഷൻ ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.  അതായതു പള്ളിയിൽ ക്വയർ പാടിയ 8വയസുകാരൻ നമുക്ക് സമ്മാനിച്ച ഗാനങ്ങൾ ഏകാന്തതയിലും വിരഹത്തിലും താഴേക്കു വീഴാൻ നിൽക്കുന്ന കണ്ണുനീർ തുള്ളികൾ നമുക്ക് നൽകി."താമര കുമ്പിളല്ലോ മമഹൃദയം എന്ന   അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മെലഡിയോടൊപ്പം സംഗീതത്തെ ചട്ടക്കൂടുകളിലാക്കി മാറ്റിയ പുതിയ ടെക്‌നോളജികളോട് അദ്ദേഹം സദാ കലഹിച്ചിരുന്നു. ചിത്രം :--ശേഷം കാഴ്ച്ചയിൽ.                      
    "മോഹം കൊണ്ട് ഞാൻ ദൂരെ ഏതോ ഈണം പൂത്ത നാൾ ",
ഭൂമിയിൽ സംഗീതം നിലനിൽക്കുന്നിടത്തോളം കാലം സംഗീതം ഇഷ്ട്ടപ്പെടുന്ന ഏതൊരാളിന്റെ മനസ്സിലും ജോൺസൻ മാഷും അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും എന്നും മായാതെ നിൽക്കും. സിനിമ സംഗീതത്തിലെ ശുദ്ധിയുടെ പ്രതീകങ്ങളിൽ പലതും കാല യവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ സംഗീതാസ്വാദകരായ നമ്മൾ നമ്മുടെ സംഗീത ചർച്ചകളിൽ ആകുലതയോടെ പറയുന്ന ഒരു കാര്യം ഉണ്ട്. ഇനി ഇത്രയും ഗാനങ്ങൾ നമുക്ക് നൽകാൻ മാറ്റാരാനുള്ളത്. മെലഡികളുടെ മാന്ത്രികനായ സംഗീത സംവിധായകനാണ് ജോൺസൻ മാഷ്. ആ തിളങ്ങുന്ന ഓർമ്മകൾ നിലനിർത്താൻ അദേഹത്തിന്റെ ഗാനങ്ങൾക്കാകും. അത്രയ്ക്ക് കേൾക്കാൻ ഇമ്പമുള്ള മനോഹരങ്ങളായ ഗാനങ്ങളായിരുന്നു അവയെല്ലാം.ശ്രോതാക്കൾക്കും  ചലച്ചിത്രമേഖലക്കും ഒരുമുതൽ കൂട്ടായിരുന്നുവെന്നു നിസ്തർക്കം പറയാൻ കഴിയും. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.......! 

കടക്കാവൂർ, പ്രേമചന്ദ്രൻ നായർ. (കണ്ണമ്മൂല )T. V. M.