ജീവിതത്തിൻ്റെ പേര്; കവിത, രാജു കാഞ്ഞിരങ്ങാട്

ജീവിതത്തിൻ്റെ പേര്; കവിത, രാജു കാഞ്ഞിരങ്ങാട്

ടൽ രീതികൾ മാറി
ഉടയാട രീതികളും മാറ്റേണ്ടി വന്നു
നിലാവിൻ്റെ നിറം മറന്നു
മനസ്സിൽ മഴ കൂടുകൂട്ടി
വെള്ളിമീൻ പോലെ വയസ്സ് കുതിച്ചു
വാക്കു മുറിഞ്ഞതിനിടയിൽ മൗനം -
കയറിയിരിപ്പായി
മൺ നിറസാരി ചുറ്റുമ്പോഴും
മനസ്സിലൊരു പച്ചത്തുമ്പിയിരുന്നു

രാവിലെ പണിക്കിറങ്ങിയാൽ
മഞ്ഞു നിറമുള്ള പൂക്കളെ പ്രസവിക്കു-
മ്പോഴാണ് തിരിച്ചെത്തുക
അവയിലൊന്നു തൊട്ടാൽ മതി
അടർന്നുവീഴു ,മിതളുകളവളെപ്പോലെ

രാവിലെ ജോലിക്കിറങ്ങുന്നു
വിശ്രമമില്ലാതെ ജോലി ചെയ്യുന്നു
വാടിതളർന്ന് വീട്ടിലേക്ക്
ഇരുട്ടുന്നു നേരം വെളുക്കുന്നു

ആരൊക്കെ ഉണ്ടായിരുന്നു കൂട്ടിന് -
യെല്ലാം കുറച്ചു കാലംമാത്രം
ഒറ്റയ്ക്ക് നടന്നു കയറേണ്ടുന്ന ചില -
യിടങ്ങളുണ്ട് ജീവിതത്തിൽ
അവസാനം,രാവുംപകലുമെന്നില്ലാതെ
കുഴമറിഞ്ഞു തീരുന്നതിൻ്റെ പേരാണ് -
ജീവിതം

രാജു, കാഞ്ഞിരങ്ങാട്

94954 58138