ജപ്പാനില്‍ ഒന്നര മണിക്കൂറിനിടെ ഉണ്ടായത് 21 തുടര്‍ ഭൂചലനങ്ങള്‍

ജപ്പാനില്‍ ഒന്നര മണിക്കൂറിനിടെ ഉണ്ടായത് 21 തുടര്‍ ഭൂചലനങ്ങള്‍

ജപ്പാനില്‍ ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി ഭീഷിണി. ജപ്പാനിലെ ഇഷിക്കാവയില്‍ ഉണ്ടായ വലിയ ഭൂമിക്കുലക്കത്തില്‍ സുനാമി മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരുന്നു.

ഇഷിക്കാവയ്ക്ക് പുറമെ നിഗാട്ട, തൊയാമ എന്നീ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ജപ്പാന്റെ മധ്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണിവ. ഈ തീരപ്രദേശങ്ങളില്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിര അടിക്കാൻ സാധ്യതയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സുനാമിയുടെ ആദ്യ തിരകള്‍ ജപ്പാൻ തീരത്തെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുര്‍കള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്ബം ബാധ്യത മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജാപ്പനീസ് പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കാണ് ഭൂകമ്ബം ഉണ്ടാകുന്നത്. ഒന്നര മണിക്കൂര്‍ ഇടവേളയില്‍ തുടരെ 21 ചലനങ്ങളാണ് ജപ്പാന്റെ മധ്യമേഖലയില്‍ ഉണ്ടായതെന്ന് ജാപ്പനീസ് മീറ്ററോളിജിക്കല്‍ ഏജൻസി അറിയിച്ചു. അതില്‍ ഇഷിക്കാവയില്‍ രേഖപ്പെടുത്തി ഭൂചനത്തിനായിരുന്നു ഏറ്റവും തീവ്ര രേഖപ്പെടുത്തിയത്.