ടെൽ അവീവ്: വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു പിന്നാലെ, ബന്ദികളാക്കിയവരിൽ ജീവനോടെ ശേഷിക്കുന്ന 20 ഇസ്രയേലികളെയും കൈമാറി ഹമാസ്. ആദ്യഘട്ടത്തിൽ 7 പേരും പിന്നീട് 13 പേരും അടങ്ങുന്ന സംഘങ്ങളെയാണ് ഹമാസ് റെഡ് ക്രോസ് വഴി മോചിപ്പിച്ചത്. ഇസ്രയേൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ചവരെ ഗാസയിലെ രഹസ്യ താവളത്തിലെത്തിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.
തൊട്ടു പിന്നാലെ ഇസ്രയേൽ9, പലസ്തീൻ തടവുകാരെയും റെഡ് ക്രോസിനു കൈമാറി. 1900 തടവുകാരെ മോചിപ്പിക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഹമാസ് ബന്ദികളെ കൈമാറിയതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിലെത്തി. യുഎസ് മുന്നോട്ടു വച്ച വെടിനിർത്തൽ ഉടമ്പടിക്കരാറാണ് ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്‍റെ അവകാശവാദം.