വീട് എല്ലാവർക്കും സ്പെഷ്യൽ ആണ്’ഇതിൽനിന്ന് വ്യത്യസ്ഥമായ ഒരു ചിന്ത ആർക്കും തന്നെ ഉണ്ടാവില്ല. എന്നാൽ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും എല്ലാം വീടുമായി ബന്ധപ്പടുത്തി ചിന്തിക്കുന്നവർ വളരെ വിരളവുമാണ്.പാർപ്പിടം എന്നരു ആവശ്യകതക്കൊപ്പം,വീട്’എന്നതിന് ഒരു പൊതുസ്വഭാവമുണ്ട്.എന്റെ വീട്,എന്നെ ഞാനായി മാത്രം കാണുന്ന,എന്റെ തെറ്റുകളും കുറ്റങ്ങളും അളക്കാതെ,എന്നെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ‘വീട്’
ഓൺലൈനിൽ സിനിമകാണാൻ സാധിക്കുന്നു എന്നതിന്റെ ഏറ്റവും നല്ലവശം,നമുക്കിഷ്ടപ്പെട്ട സിനിമകൾ വീണ്ടും വീണ്ടും കാണാം എന്നുള്ളതാണ്.അങ്ങനെ ഒറ്റയിരിപ്പിനു ഞാൻ “ഹോം” രണ്ട് തവണ കണ്ടു.എന്റെ സ്വന്തം കഥയാണോ ഇതൊക്കെ എന്നും,എന്റെ ജീവിതത്തിലും കേട്ടിട്ടില്ലെ എന്നോർമ്മിപ്പിക്കുന്ന ധാരാളം ഡയലോഗുകൾ,സീക്വെൻസുകൾ ഉണ്ടായിരുന്നു.ഒരു ഓർഡിനറിയിൽ ഓർഡിനറിയായൊരു ഒരു മനുഷ്യനെക്കുറിച്ച് സംസാരിക്കുന്ന സിനിമ.കൂടാതെ,അയാൾ നമ്മളിൽ ആരോക്കെയാണെന്നൊരു തോന്നലും കാണുന്നവർക്ക് ഇല്ലാതില്ല!
ഇന്നത്തെ കുട്ടികളുടെ മനോഭാവങ്ങൾ,ചിന്താശകലങ്ങൾ,കൂടെ മാതപിതക്കൾ എന്നൊരു കൂട്ടത്തിന്റെ മനപ്രയാസങ്ങളും വ്യഥകളും,പറിച്ചെറിഞ്ഞാലും മാറാത്ത സ്നേഹവും കരുതലും വളരെ വ്യക്തമായി കൃത്യമായി കാണിക്കുന്നു എന്നതാണ് എടുത്തു പറയാനുള്ളത്.ജോലിത്തിരക്കിനിടയിലും മക്കളുടെ ഓരോ കാര്യങ്ങളും ഓർത്തോർത്തു ചെയ്യുന്ന അപ്പനും അമ്മയും.അതിന് അവധിയും,താമസങ്ങളും, അനാരോഗ്യങ്ങളും ഒന്നും ഒരു തടസ്സമേ ആകുന്നില്ല.അതിനൊന്നും ഒരു കണക്കും ആരോടും ബോധിപ്പിക്കാനില്ല എന്നുള്ളതും അതിനൊപ്പം എഴുതപ്പെടാത്ത ഒരു നിയമം മാത്രമാണ്.എന്നാൽ മക്കളുടെയും,ഭർത്താവിന്റെയും ഓരോ കാര്യങ്ങൾക്കും,മറക്കാതെ മനക്കണക്കുകൾ എഴുതിക്കൂട്ടി വെക്കുന്ന ഒരാളുണ്ട്,അമ്മ!അഭിനയം അല്ല മറിച്ച്,സ്വയം ഭാവംകൊണ്ടും രൂപംകൊണ്ടും ഇന്ദ്രസിന്റെ പേരിന് തൊട്ടടുത്ത് ചേര്ത്തു വെക്കേണ്ടത് ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയായ വരുന്ന കുട്ടിയമ്മയെയാണ്.മഞ്ജു പിള്ള എന്ന നടിയുടെ അമ്മ എന്ന ഭാവത്തിന്റെ അഭിനയപാടവം നമുക്കെല്ലാം പരിചിതമാണ്,എങ്കിലും എന്തോ ഒരു ‘സ്പെഷ്യൽ’ രീതി കണ്ടെത്തിയിരിക്കുകയാണ് ഹോം’എന്ന സിനിമ.രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പിള്ള കുട്ടിയമ്മയായിത്തീർന്നിരിക്കുകയാണ്.കുട്ടിയമ്മ സിനിമയിലെ അമ്മയല്ല,നമ്മുടെയൊക്കെ വീടുകളിലെ അമ്മയാണ്.കുട്ടിയമ്മ പറയുന്ന പല വാക്കുകളും ജീവിതത്തിലുള്ളതാണ്.എത്ര വയ്യാഴ്കയിലും വീട്ടിലെ എല്ലാക്കാര്യങ്ങളും ചെയ്തു തീർക്കുന്ന കുട്ടിയമ്മ,ചില അവസരങ്ങളിൽ നിയന്ത്രണം വിട്ട്, നിവർത്തികേടുകൊണ്ട് പറഞ്ഞുപോകുന്ന ചില ഡലലോഗുകൾ കഥയുടെ ഗതിതന്നെ മാറ്റിമറിക്കുന്നു. ഞാൻ എന്റെ ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ എത്രതന്നെ കണ്ടെത്തിയാലും,മക്കളുടെ പോലും അനാദരപരമായ ഒരു സംസാരമോ,പെരുമാറ്റമോ കുട്ടിയമ്മയുടെ എല്ല നിയന്ത്രങ്ങളും പൊട്ടിച്ചെറിയുന്നു.അതും മറ്റാരുമല്ല, നമ്മളോരുത്തരും തന്നെയാണ്,തീർച്ച!
ഒലിവർ ട്വിസ്റ്റ്’എന്നാണ് ഇന്ദ്രൻസ് ‘ഹോം’ സിനിമയിൽ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന പല എഴുത്തുകാരുടെയും ടൈപ്പിസ്റ്റായിരുന്നു അപ്പച്ചന് ഏറ്റവും ഇട്ഷപ്പെട്ട പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ മക്കാൾക്ക് ഇട്ടു.മൂത്തമകൻ ഒലിവർ ട്വിസ്റ്റ്,രണ്ടാമത്തെ മകൻ പിങ്ങ് പോംങ്ങ് ,മകൾ’. മാതാപിതാക്കൾക്ക് കൂടുതലൊന്നും ചോദിക്കാനില്ലാത്ത,മിനിമം മാത്രം ആവശ്യമുള്ളത് എന്താണ്?അതിൽ എറ്റവും വലുത് മക്കളുടെ സ്‌നേഹവും ബഹുമാനവും പരിഗണനയും മാത്രമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതു തന്റെ മാത്രം പരാജയം ആയി കണക്കാക്കുന്നു ഒളിവർ എന്ന പപ്പ’.
മകന്‍ നേരിട്ട് സംസാരിക്കാറില്ല,പക്ഷെ അവന്റെ സംസാരങ്ങളും മെസ്സേജും എല്ലാം ഫോണിലൂടെ മാത്രമാണെന്ന് കണ്ടതുകൊണ്ട് തനിക്കും ഒരു സ്മാര്‌്ട് ഫോണ്‍ വാങ്ങണം,എന്നു തീരുമാനിക്കുന്ന നിഷ്‌കളങ്കനായൊരു മനുഷ്യനെയാണ് ഇന്ദ്രൻസ് ഒലിവറിലൂടെ അതിസുന്ദരമായി ജീവിച്ചു കാണിച്ചത്. ഡയലോഗൊന്നുമില്ലാതെ ഒരച്ഛന്റെ നിസഹായത ഇന്ദ്രൻസ് നമ്മുടെ മനസ്സിലാണ് വരച്ചിടുന്നത്.തന്നെ മൈൻഡ് ചെയ്യാതിരിക്കുന്ന മകന്റെ മുന്നീൽ ക്ഷമയോടെ ഇരിക്കുംബോൾ,തന്റെ കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാന്‍ ഇരുട്ടിലേക്ക് നീങ്ങി നിൽക്കുന്ന,ഇന്ദ്രന്സ്ണ എന്ന മനുഷ്യൻ നമുക്ക് പരിചയമുള്ള ആരെല്ലാമോ ആയിത്തീരുകയാണ്!
ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മൊഴിമാറ്റം നടത്തിയിരുന്ന അപ്പച്ചന്റെ മകനും എൺപതുകളിലെ ന്യൂജെൻ വഴി തന്നെ തിരഞ്ഞെടുക്കുന്നു,വിഡിയോ കാസറ്റ് ലൈബ്രറി നടത്തുന്നതിലൂടെ!എടുത്തു പറയത്തക്ക വിധം നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നുള്ള തിരിച്ചറിവ് സ്വന്തം മക്കളുടെ സംസാരത്തിലൂടെ മനസ്സിലാക്കുന്നത് ഒലിവറിനെ നിരാശനാക്കുന്നുണ്ട്.ഒലിവറിന്റെ ആത്മമിത്രമായെത്തുന്ന ജോണി ആന്റണിയും,നമുക്കെല്ലാം ചിരപരിചിതമായ കഥാപാത്രമാണെന്ന് തന്നെ പറയാം.ടെന്ഷതനിൽ മാത്രം ജീവിക്കുന്ന ജോണിക്ക് ഏതിനും എന്തിനും പേടിയാണ് എന്ന് ജോണിയുടെ ഭാര്യയിലൂടെയാണ് നമ്മൾ അറിയുന്നത്. ഒലിവറിന്റെ ആത്മമിത്രമായ ജോണിയോടുള്ള സംസാരങ്ങളിലും,ഡയലോഗുകളിൽ നിന്നുമാണ് ഒളിവറിന്റെ പല ചിന്തകളും,സങ്കടങ്ങളും,ആകാഷകളും,സന്തോഷങ്ങളും നമ്മളിലേക്കെത്തുന്നത്.
ഒളിവറിന്റെ മൂത്തമകൻ ആന്റണി സംവിധായകനും രണ്ടാമത്തെ മകൻ ചാൾസ് യുട്യൂബറും ആണ്.ഓരോ തലമുറയ്ക്കും അതിനു തൊട്ടു മുൻപിലുള്ള തലമുറ 'പഴഞ്ചൻ' ആണെന്നുള്ള ഡയലോഗ്, നമ്മളോരൊരുത്തർക്കും ഒരു താക്കിതോ,മുന്നറിയിപ്പോ സംവിധായകൻ തരുന്നുണ്ടോ എന്നുള്ള സംശയം ഇല്ലാതില്ല.തന്റെ പപ്പയിൽ എക്‌സ്ട്രാഓര്ഡനനറിയായിട്ടോ,ആരാധിക്കാനോ,ബഹുമാനിക്കാനൊ തക്കതായതൊന്നും ഇല്ല എന്നും,അത് ആന്റണി കാണുന്നത് തന്റെ കാമുകിയുടെ ഡാഡിയിലാണ്.ഒരോ തവണയും,നിറകണ്ണുകളോടെ ഒളിവർ ശ്രദ്ധിക്കുന്നതും,എന്നാൽ ഒരു മറുപടിയും,പ്രതികരണങ്ങളും കാണിക്കാതെ തന്റെ മകൻ,അദ്ദേഹത്തിന്റെ പുസ്തംവായിക്കുന്നതും നിശ്ശബ്ദം നിരീക്ഷിക്കുന്നു.അങ്ങനെ സ്വന്തം മകനിലേക്കത്താനുള്ള ഒരു വഴിയായിട്ടാണ് ഒളിവർ സമാർട്ട് ഫോണിനെ കാണൂന്നത്.
ഞോണ്ടി’ ഞോണ്ടി’ വിളിക്കുന്ന ഒരു ഫോൺ ഈ കഥക്കുള്ള നിമിത്തം മാത്രമാകുന്നു.ഒളിവർ സ്വയം വാങ്ങിയ ഫോണല്ല മറിച്ച് മകൻ വാങ്ങിക്കൊടുത്ത ഫോൺ ഒരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷം പ്രകടിപ്പിക്കുന്നു.എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞുകൊടുക്കാൻ ക്ഷമയില്ലാത്ത മക്കളോട് ഇതിൽ വാട്‌സ് ആപ്പ് എവിടെയാ?ഫെയ്‌സ്ബുക്കിലെങ്ങനാ കേറുന്നേ?വീഡിയോ കോൾ ചെയ്യുന്നത് എങ്ങനാ എന്നൊക്കെ ചോദിച്ച് വരുന്ന അച്ഛനും അമ്മമാർക്കും,വ്യക്തമായ മറുപടികൾ കിട്ടാറില്ല.എല്ലാര്ക്കുംങ റീലേറ്റ് ചെയ്യാൻ പറ്റുന്ന,ഏത് വീട്ടിലും ഇക്കാലത്തും നടക്കുന്ന രംഗമാണിത്.ഈ സിനിമ സിനിമയല്ല, നമ്മുടെയൊക്കെ വീടാണ്.ജീവിതം മൊബൈൽ ഫോണിന്റെ സ്‌ക്രീനിലേക്ക് ചുരുങ്ങി,ടാഗുകളും, സ്മൈലികളും ആയി മാറിയ കാലഘട്ടത്തിലേക്കെത്തി നിൽക്കുന്നു നമ്മളോരോരുത്തരും.
ഒരടിക്കുറിപ്പ്
ഇന്ദ്രൻസ്:- എത്രയോ വർഷങ്ങൾക്ക് മുൻപ് ഇന്ദ്രൻസ് എന്നൊരു സാധാരമനുഷ്യനെ ’വചനം’ സിനിമ കാലങ്ങൾ തൊട്ട് ഞാൻ കണ്ടിട്ടുണ്ട്.അവിടെനിന്ന് ഇത്ര നല്ലൊരു നടൻ നമുക്കിടയിൽ ഉണ്ടായിരുന്നോ എന്നു പോലും ചിന്തിപ്പിക്കുന്ന തരത്തിലുള്ള അഭിനയ പാടവം.മക്കളിലേക്ക് ‘കമ്മ്യൂണിക്കേഷൻ ‘വഴി എത്തിപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം മാതാപിതാക്കളുടെ ഒരു ‘റെപ്രസെന്റേറ്റീവ്’ ആണോ എന്നുപോലും തോന്നിപ്പോയി. അപൂർവ്വമായി വരുന്ന ഒരു കഥാപാത്രം എന്നുപോലും ആലോചിച്ചുപോയി .റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ സിമിമ കണ്ടപ്പോൾ കോവിഡ് കാലത്ത് നമ്മളെ ഇരുത്തി ചിന്തിപ്പിക്കാൻ തന്ന ഒരു വിഷയം അല്ലെ എന്നും കരുതിപ്പൊയി?കുട്ടികൾക്കുവേണ്ടി നമ്മുടെ ജീവിതങ്ങൾ നാം ‘അഡ്ജെസ്റ്റ്’ ചെയ്യതു തുടങ്ങേണ്ട കാലം വന്നെത്തിയോ?