വീണ് പരിക്കേറ്റ ഒന്‍പതുവയസ്സുകാരിയുടെ കൈ മാറിച്ചുമാറ്റിയ സംഭവം; മെഡിക്കല്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കുടുംബം

Oct 6, 2025 - 11:14
Oct 6, 2025 - 12:11
 0  7
വീണ് പരിക്കേറ്റ  ഒന്‍പതുവയസ്സുകാരിയുടെ കൈ മാറിച്ചുമാറ്റിയ സംഭവം; മെഡിക്കല്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കുടുംബം

പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസ്സുകാരിയുടെ കൈ മാറിച്ചുമാറ്റിയ സംഭവത്തില്‍ പാലക്കാട് ഡിഎംഒ നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കുടുംബം.

ചികിത്സാപ്പിഴവ് മറച്ചുവെച്ചുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പല്ലശ്ശന ഒഴിവുപാറ സ്വദേശി വാസു ആരോപിച്ചു. റിപ്പോര്‍ട്ടിനെതിരേ ഏതറ്റംവരെയും പോകും. നിയമസഹായം തേടും. ആശുപത്രിയിലെ അനാസ്ഥമൂലം കുട്ടിയുടെ കൈ നഷ്ടപ്പെട്ടതിന് എന്ത് പരിഹാരമുണ്ടാകുമെന്ന് വാസു ചോദിച്ചു. കുട്ടി ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്ന വാസു ഞായറാഴ്ച വൈകീട്ടോടെയാണ് പല്ലശ്ശന ഒഴിവുപാറയിലെ വീട്ടിലെത്തിയത്.

പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡിഎംഒ നിയോഗിച്ച ഡോക്ടര്‍മാരുടെ രണ്ടംഗസംഘം ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ ചികിത്സിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ന്യായീകരിച്ചായിരുന്നു റിപ്പോര്‍ട്ട്.

കുട്ടിയുടെ കൈയിലെ മുറിവിനെക്കുറിച്ചും പഴുപ്പ് പടരാനുള്ള കാരണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണവും നടക്കുന്നുണ്ട്.

ഒക്ടോബര്‍ 24നാണ് പരാതിക്കിടയാക്കിയ സംഭവം .കളിക്കിടെ വീണ് പരുക്കേറ്റ പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചില്ലെന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.