ഉസ്മാൻ ഹാദിയുടെ മരണം: ബംഗ്ലാദേശിൽ വീണ്ടും വ്യാപക പ്രക്ഷോഭം
ബംഗ്ലാദേശിൽ വീണ്ടും കലാപം പടരുന്നു. മുൻ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിയും ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പ്രസിദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിൽ മരിച്ചതാണ് ഇപ്പോൾ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയത്. 2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിന്ന് ഉയര്‍ന്നുവന്ന യുവ നേതാവും മുന്‍ പ്രധാനമന്ത്രി ഷൈയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള വേദിയായ ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണം വ്യാഴാഴ്ച രാത്രി ധാക്കയിൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി.
രാജ്യത്തെ ഏറ്റവും വലിയ ബംഗാളി പത്രമായ പ്രഥം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫീസുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും തീയിടുകയും ചെയ്തു. രാജ്ഷാഹിയിലെ അവാമി ലീഗ് ഓഫീസും പ്രതിഷേധക്കാർ കത്തിച്ചു.