ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; തെരഞ്ഞെടുപ്പിലെ അപരൻമാർക്കെതിരെ ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷീനിലെ തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കുഞ്ഞികൃഷ്ണന്‍ എന്നയാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ അതേ പേരുള്ള മറ്റു കുഞ്ഞികൃഷ്ണന്മാരെ പാര്‍ട്ടികള്‍ അപരന്മാരായി നിര്‍ത്തുകയാണ് പതിവെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്. അപരന്മാര്‍ മൂലം വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു നഷ്ടപ്പെടരുതെന്നാണ് കോടതി ആഗ്രഹിക്കുന്നത്