തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയ വാഹനം ആക്രമിച്ച സംഭവത്തിൽ നാലു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് അറസ്റ്റിലായത്. അക്രമം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
റെയ്ഡ് പൂർത്തിയാക്കിയ ശേഷം പ്രതിഷേധക്കാർക്കിടയിലൂടെ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് ഇ.ഡി സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകരായ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
റെയ്ഡ് വാർത്ത പുറത്തുവന്നതോടെ സ്ഥലത്ത് തടിച്ചുകൂടിയ സിപിഎം പ്രവർത്തകരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്
ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടിൽനിന്ന് മടങ്ങിയ ഇ ഡിയുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പിടികൂടാനായി പോലീസ് നീക്കം തുടങ്ങിയതോടെയാണ് പാളയം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് സംഘർഷം തുടങ്ങിയത്.