സിപിഎമ്മിൽ അഴിച്ചുപണി; സംസ്ഥാന സമിതി വിപുലീകരിച്ചു, സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചു
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചു. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്ക്, ടി.പി രാമകൃഷ്ണൻ എന്നിവരെ ഒഴിവാക്കുകയും ചെയ്തു.
പ്രായാധിക്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ടി.പി രാമകൃഷ്ണനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, തോമസ് ഐസക്കിനെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല. വിശാല സമിതിയ്ക്ക് മുമ്പ് തോമസ് ഐസക്ക് നടത്തിയ ചില തുറന്നുപറച്ചിലുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇരുവർക്കും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.
അതേസമയം, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പാർട്ടി ശാസന നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഒ.എസ് അംബിക, എം. വിജിൻ, ജെയ്ക്, പി.എസ് സഞ്ജീവ് എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അംഗങ്ങൾ
പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ, കെ.കെ ശൈലജ, കെ.എൻ ബാലഗോപാൽ, പി. രാജീവ്, കെ.കെ ജയചന്ദ്രൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, എം.വി ജയരാജൻ, സി.എൻ മോഹനൻ, പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി രാജേഷ്.