സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി

സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി
സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം കാണിച്ച്‌ വാഹനം രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്.
30 ലക്ഷം രൂപയുടെ നഷ്ടം, നികുതി വെട്ടിപ്പിലൂടെ ഉണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കേസില്‍ മെയ് 28ന് വിചാരണ ആരംഭിക്കും.

സുരേഷ് ഗോപിയുടെ ഹര്‍ജികള്‍, കേസ് റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സുരേഷ് ഗോപി 2010, 2016 വര്‍ഷങ്ങളില്‍ രണ്ട് ആഡംബര കാറുകള്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്‌തെന്നും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.