മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്‍റെ പി.എയെ വീണ്ടും ചോദ്യംചെയ്തു

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്‍റെ പി.എയെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എം.എല്‍.എ ദുർഗേഷ് പഥക്കിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ) വകുപ്പുകള്‍ പ്രകാരം ഇവരുടെ മൊഴി രേഖപ്പെടുത്തി.

കെജ്‌രിവാള്‍ മുൻകൈയെടുത്ത ഇടപാടുകളെക്കുറിച്ച്‌ അറിയാനാണ് പി.എയെ ചോദ്യംചെയ്തതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു. ബിഭവ് കുമാറിന്റെ മൊബൈല്‍ നമ്ബറിന്റെ ഐ.എം.ഇ.ഐ (ഇന്റർനാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) 2021 സെപ്റ്റംബറിനും 2022 ജൂലൈക്കും ഇടയില്‍ നാലു തവണ മാറ്റിയതായി കഴിഞ്ഞ വർഷം ഡല്‍ഹി കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ ഇ.ഡി ആരോപിച്ചിരുന്നു.