സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ മൃഗശാലയില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു

സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍   മൃഗശാലയില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു

മൃഗശാലയിൽ സിംഹത്തിനൊപ്പം സെൽഫി എടുക്കാനുള്ള യുവാവിന്റെ ശ്രമം അവസാനിച്ചത് ദുരന്തത്തിൽ. ആന്ധ്രയിലെ തിരുപ്പതിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.

പ്രഹ്ലാദ് ഗുൽജാർ എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഉച്ചയോടെ പാർക്കിലെ സിംഹങ്ങളുടെ കൂടാരത്തിലെത്തിയ യുവാവ് അവയ്ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു. ആവേശത്തിൽ സുരക്ഷാഗേറ്റും മറികടന്ന് യുവാവ് സിംഹത്തിനടുത്തേക്ക് എത്താനും ശ്രമിച്ചു. ഗേറ്റ് തുറക്കാൻ ശ്രമിച്ചതും സിംഹം യുവാവിനെ ആക്രമിക്കാൻ ഓടിയടുത്തു. ഈ സമയം പ്രാണരക്ഷാർത്ഥം സമീപത്തെ മരത്തിന് മുകളിലേക്ക് പ്രഹ്ലാദ് ഓടിക്കയറി.

. പിന്നാലെ കയറിയ സിംഹം കഴുത്തിന് കടിച്ചുപിടിച്ച്‌ യുവാവിനെ താഴെയെത്തിച്ച്‌ നൂറുമീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ടുപോയി. ഇതിനകം ഇയാള്‍ മരണമടഞ്ഞിരുന്നു.

ജീവനക്കാര്‍ സിംഹത്തെ സ്ഥലത്തുനിന്ന് മാറ്റിയ ശേഷമാണ് ഇയാളുടെ മൃതദേഹം എടുക്കാന്‍ കഴിഞ്ഞത്. ഇയാളുടെ പോക്കറ്റില്‍ നിന്ന് കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് സംശയമുണ്ട്.