ഇന്ത്യൻ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; കര്‍ത്തവ്യപഥിലെ പരേഡില്‍ അണിനിരന്ന് ഫ്രഞ്ച് സൈന്യവും

ഇന്ത്യൻ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; കര്‍ത്തവ്യപഥിലെ പരേഡില്‍ അണിനിരന്ന്  ഫ്രഞ്ച് സൈന്യവും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച്  കർത്തവ്യപഥില്‍ നടന്ന  സേനയുടെ റിപ്പബ്ലിക് ദിന പരേഡ് ഗംഭീരമായി.
പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങള്‍ അരങ്ങേറി . രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവല്‍ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർത്തവ്യപഥില്‍ സന്നിഹിതരായിരുന്നു .   

യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥില്‍ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡില്‍ ഇത്തവണ അണിനിരന്നതില്‍ 80 ശതമാനവും വനിതകളാണ്. പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.
ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചർ, കരയില്‍ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈല്‍ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡില്‍ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉള്‍പ്പെട്ടതാണ് ബിഎസ്‌എഫ് സംഘം.