സോനം വാങ്ചുക്കിന് മോചനം ; തടങ്കൽ പിൻവലിച്ച് കേന്ദ്രം
ന്യൂഡൽഹി: ലഡാക്കിലെ വിദ്യാഭ്യാസ പരിഷ്‌കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം. ആറ് മാസത്തോളമായി വാങ്‌ചുക്ക് ജയിലിൽ കഴിയുകയായിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തടങ്കൽ പിൻവലിച്ചതെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കി.
ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം വാങ്ചുക്ക് അറസ്‌റ്റിലാവുന്നത്. സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാന പരിപാലനത്തിനും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നതാണ് വാങ്ചുക്കിനെതിരെയുള്ള പരാതി. തുടർന്ന് സെപ്റ്റംബർ 26നാണ് വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്‌റ്റ് ചെയ്‌തത്.