പുടിന്റെ  ആരോഗ്യസ്ഥിതി ഗുരുതരമെന്ന വാർത്തകൾ നിഷേധിച്ച്   റഷ്യ

പുടിന്റെ  ആരോഗ്യസ്ഥിതി ഗുരുതരമെന്ന വാർത്തകൾ നിഷേധിച്ച്   റഷ്യ

മോസ്കൊ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍   പുടിൻ ഹൃദയാഘാതം വന്ന് നിലത്ത് വീണെന്ന വാർത്ത നിഷേധിച്ച്   റഷ്യ . പുടിന്റെ  ആരോഗ്യസ്ഥിതി ഗുരുതരമെന്ന്  റിപ്പോര്‍ട്ട്  ക്രെംലിൻ നിഷേധിച്ചു .

പുടിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും അത്തരത്തിലുള്ള പ്രസ്താവനകളിലും ചര്‍ച്ചകളിലും യാതൊരുവിധത്തിലുള്ള യുക്തിയുമില്ലെന്ന് അഭിപ്രായപ്പെട്ട റഷ്യ 'ടെലിഗ്രാം ചാനല്‍ നടത്തിയ പ്രസ്താവനകളെ   തള്ളിക്കളഞ്ഞു. റഷ്യൻ ഗവണ്മെന്റ് വക്താവ് ദിമിത്രി പെസ്കോവ്, റഷ്യൻ പ്രസിഡന്റ് ബോഡി ഡബിള്‍സ് ഉപയോഗിക്കുന്നുവെന്ന പ്രചാരണങ്ങളെ നിഷേധിച്ചു. "അസംബന്ധമായ തട്ടിപ്പ്" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.

ചൈന സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ പുടിൻ കഴിഞ്ഞ ഒക്ടോബര്‍ 7 ന് 71 വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പുടിൻ ഗുരുതരമായ ആരോഗ്യ അസ്വസ്ഥതകള്‍ അനുഭവിക്കുന്നു എന്ന തരത്തില്‍ ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറവിടമില്ലാത്ത റഷ്യൻ ടെലിഗ്രാം ചാനല്‍ വാര്‍ത്തയെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഏറ്റെടുത്തതെന്നാണ് കണ്ടെത്തല്‍.

2020 ലെ ഒരു അഭിമുഖത്തില്‍, സുരക്ഷാ കാരണങ്ങളാല്‍ താൻ ബോഡി ഡബിള്‍സ് ഉപയോഗിക്കുമെന്ന ദീര്‍ഘകാല കിംവദന്തികള്‍ വ്ലാദിമിര്‍ പുടിൻ നിഷേധിച്ചിരുന്നു, എന്നിരുന്നാലും സുരക്ഷാ കാരണങ്ങളാല്‍ ഒരെണ്ണം ഉപയോഗിക്കാൻ തനിക്ക് മുമ്ബ് അവസരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.