ആലാപനത്തിന്റെ 80-ാംവർഷത്തിലും ആസ്വാദക മനസ്സിനെ ഭാവതരളിതമാക്കി പി. ജയചന്ദ്രൻ: നിത്യഹരിതം ഈ ഭാവനാദം

ആലാപനത്തിന്റെ 80-ാംവർഷത്തിലും ആസ്വാദക മനസ്സിനെ ഭാവതരളിതമാക്കി പി. ജയചന്ദ്രൻ:  നിത്യഹരിതം ഈ ഭാവനാദം

പാലിയത് രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്ര കുഞ്ഞമ്മയുടെയും മകനായി 1944മാർച്ച്‌ 3-ാംതീയതി എറണാകുളത്തു തിരുവാതിര നക്ഷത്രത്തിൽ ജനനം. ജന്മദിന മധുരമാ യി തിരുവാതിര നക്ഷത്രത്തിൽ ശ്രീ ജയചന്ദ്രൻ ആലപിച്ച ലങ്കാദഹനം എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം. "തിരുവാഭരണം ചാർത്തി വിടർന്നു, തിരുവാതിര നക്ഷത്രം, പ്രിയദർശിനി നിൻ ജന്മദിനത്തിൽ, ഹൃദയം തുടികൊട്ടുന്നു."

കുട്ടിക്കാലം മുതൽക്കേ സംഗീതത്തോട് ഭ്രമം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ പഠിക്കുമ്പോൾ ലളിതഗാനത്തിനും, മൃദംഗവായനക്കും നിരവധി സമ്മാനങ്ങൾ കിട്ടി. അക്കാലത്തു ഗുരു അമ്മ തന്നെയായിരുന്നു. ക്രൈസ്റ്റ് കോളേജിൽ എത്തിയപ്പോഴും മൃദംഗത്തിന്റെയും സംഗീതത്തിന്റെയും നിരവധി വേദികൾ അദ്ദേഹത്തിന് ലഭിച്ചു.1958-ലെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ യേശുദാസും ജയചന്ദ്രനും തമ്മിൽ കണ്ടുമുട്ടി. ആ വർഷം മികച്ച ക്ലാസ്സിക്കൽ സിംഗറായി യേശുദാസും മൃദങ്ങവിദ്വാനുള്ള അവാർഡ് ജയചന്ദ്രനും ലഭിച്ചു. ഭാവങ്ങളുടെ തികഞ്ഞ കണ്ഠചാതു രിയും പദങ്ങളിലെ വ്യക്തതയും തീവ്രതയും അങ്ങേയറ്റം മികവോടെ ആലപിക്കുന്ന ഈ ഭാവ ഗായകന് 80-)0പിറന്നാളിന്റെ തിളക്കത്തില് 17 ഇന്റെ ചുറു ചുറുക്ക്. ഗഹനമായ അർഥ തലങ്ങളുള്ള വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ എന്ന ജയചന്ദ്ര ഗാനത്തിന്റെ സംഗീത ശില്പി പുകഴെന്തിയാണ്. 

നല്ലൊരു ഗാനം കിട്ടിയാൽ അതിനെ ഹൃദയ ത്തിലേക്കാവഹിച്ചു ആവശ്യം വേണ്ടുന്ന ഭാവങ്ങൾ നൽകി മന്ത്ര മധുരമായി പാടാനുള്ള അസാമാന്യ കഴിവ് ജയചന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ ജയചന്ദ്രൻ പാടിയ പാട്ടുകളെല്ലാം തന്നെ ജനപ്രിയങ്ങളായി തീർന്നു. ഓരോ ഗാനങ്ങളിലും നിറയുന്ന ലാളിത്യം പുതുമ നഷ്ടപ്പെടാതെ ഇന്നും നമ്മുടെ ഹൃദയങ്ങളിൽ നിറയുകയാണ്.80-)0ജന്മ വാർഷികത്തിന്റെ നിറവിലും ഉച്ചാരണ സ്പതുടതയെ വെല്ലാൻ അദ്ദേഹത്തിന് അനായാസം കഴിയുന്നു. ഒരു കവിത കേട്ടിരിക്കുന്ന സുഖത്തോടെ മാതൃത്വം നുണയുന്ന അനുഭൂതിയുടെ ആ ഗാനങ്ങൾ നമ്മുടെ മനസ്സിന്റെ താഴ്‌വാരങ്ങളിലേക്ക് പദ സഞ്ചാരം നടത്തുകയാണ്. ഒരു ഗൃഹതുരത്വമാണ് ജയചന്ദ്രന്റെ ഗാനങ്ങൾ-- നമ്മളിൽ ബന്ധനം എന്ന ചിത്രത്തിലെ ഗാനത്തിനും അത്രയധികം ഗാനങ്ങളുണ്ട് നമുക്ക് തെളിവായി.'താര' എന്ന ചിത്രത്തിലെ കേൾക്കാൻ ഇമ്പമുള്ള മനോഹരമായ മറ്റൊരു ഗാനം ഇതാ.... "നുണകുഴി കവിളിൽ നഖ ചിത്ര മെഴുതും, താരേ.. താരേ.."എന്ന ഗാനം.. ജയന്റെ സ്വരമാധുരിയാണ് ഗാനങ്ങളെക്കാൾ ശക്തമായി മലയാളി സമൂഹത്തെ സ്വാധീനിച്ചത്. ഒരു ഗായകനെന്ന നിലയിൽ സംഗീതത്തിന്റെ ഒട്ടേറെ ഉയരങ്ങൾ കീഴടക്കിയ ജയചന്ദ്രന്റെ കഴിവ് അസാധാരണമായി അദ്ദേഹത്തിൽ അന്തർലിണമായിരുന്നു.

അനിർവചനീയമായ സംഗീതത്തിന്റെ ഒരു താഴ്‌വാരയാണ് ജയചന്ദ്രൻ. എത്ര എത്ര പാട്ടുകളിലൂടെയാണ് ഈ ഭാവഗായകനെ നാം നെഞ്ചേറ്റിയത്. മലയാളത്തിലെ എക്കാലത്തെയും ഒരുപിടി സുവർണ ഗാനങ്ങളിലേക്ക് നാം വെറുതെ ഒന്ന് കണ്ണോടിച്ചാൽ ആക്കൂട്ടത്തിൽ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഒട്ടേറെ പാട്ടുകൾ നമുക്ക് കാണാൻ കഴിയും. എന്തെന്നില്ലാത്ത ഒരാർദ്രത അദേഹത്തിന്റെ പാട്ടുകളിലൂടെ നാം അറിയാതെ അറിയുന്നു. കുറച്ചുകാലമായി മലയാളം ഹിറ്റ്ഗാനങ്ങളിൽ ഇളക്കമില്ലാതെ ഒന്നാം സ്ഥലത്താണ്.1983എന്നചിത്രത്തിൽ ജയചന്ദ്രനും ജയറാമും ചേർന്നാലപിച്ച ഒരു ഗാനമുണ്ട്. ഓലഞ്ജലി കുരുവി...... ഇളം കാറ്റിലാടി വരൂ നീ, എന്ന ഗാനം അടിപൊളി പാട്ടുകൾ മാത്രം ചെയ്യുന്ന സംഗീതജ്ഞൻ എന്ന ധാരണയെ തിരുത്തിക്കുറിച്ചു കൊണ്ട് ഗോപി സുന്ദർ ചെയ്ത അതിമനോഹരമായ സംഗീതം ആലാപനത്തിന്റെ അതിമധുരമന്ത്രസ്വരത്തിൽ അദ്ദേഹം പാടി. വ്യത്യസ്ത സംഗീത സംവിധായർക്കുവേണ്ടി പാടുമ്പോൾ ആ ശബ്ദത്തിന്റെ വ്യത്യസ്തങ്ങളായ ഭാവ തലങ്ങൾ ആസ്വാദകന് അനുഭവപ്പെടുന്നു. ഉദാഹരണം :-- മഞ്ഞലയിൽ മുങ്ങി തോർത്തി, റംസാനിലെ ചന്ദ്രികയോ, കല്ലോലിനി വന കല്ലോലിനി, ഒന്നിനി ശ്രുതി താഴ്ത്തി, എന്നിങ്ങനെ അനേകം ഗാനങ്ങൾ ഉണ്ട്.

രാഘവൻ മാസ്റ്ററുടെ ഏകാന്ത പഥികൻ ഞാൻ, കരിമുകിൽ കാട്ടിലെ, നീലമലപൂങ്കുയിലേ, ഹർഷബാഷ്പം തൂകി, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കാവ്യ പുസ്തകമല്ലോ ജീവിതം, ബാബുരാജിന്റെ, അനുരാഗ ഗാനം പോലെ, പിന്നെ നിൻ മണിയറയിലെ, സുപ്രഭാതം, രാജീവനയനെ നീയുറങ്ങൂ, മലരമ്പനെഴുതിയ മലയാള കവിതേ, തുടങ്ങി എത്ര മനോഹരമായി പദങ്ങളെ വിന്യസിച്ചു ഉച്ചരിക്കുവാനും ഭവമാധുമായി പാടുവാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗാനങ്ങൾ..1972-ലെ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ നീലഗിരിയുടെ സഖികളെ എന്നാ ഗാനത്തിനും 1978-ൽബന്ധനം എന്ന ചിത്രത്തിന് 1999-ൽ നിറം എന്ന ചിത്രത്തിലെ ഗാനത്തിനും 2003-ൽ തിളക്കമെന്ന ചിത്രത്തിലെ ഗാനത്തിനും സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. ചിത്രം : നീലകണ്ണ്കൾ. ഗാനം :  കല്ലോലിനി വന കല്ലോലിനി...   ചിത്രം : രാധ എന്ന പെൺ കുട്ടി.... ഗാനം :കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണെ..... തുടങ്ങി മാധുര്യമൂരുന്ന എത്രയെത്ര ഗാനങ്ങൾ നാം ആസ്വദിച്ചിട്ടുണ്ട്.

പാട്ടിനോടുള്ള അദാമ്യമായ അഭിനിവേശവും നിഷ്‌ക്കളങ്കവും പ്രണയാർദ്രവുമായ മനസ്സും ഈ ഗായകന്റെ ആലാപന ശൈലിയെ കൂടുതൽ കൂടുതൽ മനോഹരമാക്കുന്നു. നിരവധി ലളിതഗാനങ്ങൾ പാടി. സംഗീതത്തെ ഈശ്വരാനുതുല്യം സ്നേഹിക്കുന്ന അദ്ദേഹത്തിൽ സംഗീത സരസ്വതി കുടി കൊള്ളുകയായിരുന്നു.1985-ൽ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം നേടി.

മലയാളത്തിനു പുറമെ തമിഴ്ലും, തെലുങ്കിലും, കന്നഡയിലും ഹിന്ദിയിലും ഒക്കെ ഗാനങ്ങൾ ആലപിച്ചു. ആ സ്വരഗംഗ നിൽക്കാതെ ഒഴുകട്ടെ. ഭൂമിയിലെ സർവ ചരാചരങ്ങളും സംഗീതം ആസ്വദിക്കാറുണ്ട്. പ്രപഞ്ചത്തിലെ ഓരോ അണുവിലും സംഗീതം കുടികൊള്ളുന്നു. ഒരുചെറു വിരൽ സ്പർശത്തിൽ പോലും സൗമ്യമായി ചിരിക്കുന്ന വീണ കമ്പികളുടെ നാദധാര ആരെയാണ് മോഹിപ്പിക്കാത്തത്. വാനിൽ പറന്നത് വാനമ്പാടി കൂട്ടങ്ങളും കാറ്റൊന്നടിച്ചാൽ കഥകളി പദ മാടുന്ന കദളിവാഴ തോട്ടങ്ങളും ആ വേണു നാദത്തിന്റെ ആനന്ദ മധുരിമയിൽ സ്വയം ലയിക്കും. നമുക്കും ആ ഗാന മധുരിമയിൽ ലയിക്കാം എല്ലാം മറന്ന്.....................!         

  എഴുതി തയാറാക്കിയത്... കടക്കാവൂർ -പ്രേമചന്ദ്രൻ നായർ, കണ്ണമ്മൂല