ഇറാനിൽ വിദ്യാർഥികൾ പ്രക്ഷോഭവുമായി തെരുവിൽ; 'ഖമനേയിക്ക് എത്രയും വേഗം മരണം സംഭവിക്കട്ടെ’ എന്ന് മുദ്രാവാക്യങ്ങൾ
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ തെരുവുകളിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം. 'ഖമനേയിക്ക് എത്രയും വേഗം മരണം സംഭവിക്കട്ടെ'യെന്നും 'ട്രംപേ വേഗം പണി തീർക്കൂ'വെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. ഇതിനിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു.
കഴിഞ്ഞ മാസം നടന്ന സർക്കാർ അടിച്ചമർത്തലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായതായാണ് റിപ്പോർട്ട്. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പരമോന്നത നേതാവായ അലി ഖമനേയി ക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, പുറത്താക്കപ്പെട്ട ഷായുടെ മകനായ റേസ പഹ്‌ലവിയെ പുതിയ ഭരണാധികാരിയായി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു