ഒരു പുലരി കൂടി : കവിത, തോമസ് കുട്ടി ഡാനിയൽ
സുപ്രഭാതം വിടർന്നങ്ങിങ്ങു പക്ഷികൾ
സുന്ദര ഗാനങ്ങളാലപിക്കേ,
കുക്കുടം കൂകിയെൻ നിദ്രയിൽ
മെല്ലെയുണർത്തിയോരോർമ്മ നല്കി.
പാറുന്ന പക്ഷികൾ പാടുന്നു നാഥനായ്
വന്യമൃഗങ്ങളിരയ്ക്കു വേണ്ടി
വാനിലുയർന്നുവെളിച്ചം പരത്തുന്നു
പകലോനിപ്പാരിടമാകെയെങ്ങും
ഈ സുപ്രഭാതമൊരുക്കി നിനക്കായി
മുൻകാലമെല്ലാം നടത്തി നിന്നെ
താളടിയാകാതെ താങ്ങി -
നിൻ മൊഴി , തൻ സ്തുതിക്കോർ -
നന്ദികൊണ്ടെൻമനം തേങ്ങിക്കരഞ്ഞു -
നാഥൻ്റെ സന്നിധേ ചേർന്നിരുന്നേൻ,
പൊട്ടിയെൻ ദുഃഖമാം ഉൾക്കടൽ -
പാദാന്തികത്തിലണച്ചു നിന്നേൻ.
ഓർത്തോർത്തു കേണൊരെൻ മുൻ-
ധന്യമായ്ത്തീർത്തു നീ ഇന്നു നാഥ
ഒരു വസ്ത്ര-മുടുവസ്ത്രമില്ലാത്ത -
ഓമനിച്ചെന്നെ വളർത്തിയല്ലോ
ബാല്യവും കൗമാരകാലഘട്ടങ്ങളിൽ
എത്ര നാൾ പൊട്ടിക്കരഞ്ഞിരുന്നേൻ
രോഗമെൻ ദേഹം കവർന്നൊരാ -
ജോബിനെപ്പോൽ വൃണം -
ഉപജീവനത്തിനു ഒരു മാർഗമില്ലാതെ
പല ജോലി തേടി അലഞ്ഞ കാലം
പൊഴിയുന്ന കണ്ണീർ കണങ്ങളും
പ്രാർത്ഥകൈക്കൊണ്ടുനാഥൻകരുതി
പുത്രനെപ്പോലെ നിനച്ചെൻ്റ ചിത്തത്തി
ലാശകൾ സഫലമായ്ത്തീർത്തു
കഷ്ടവുംനഷ്ടവുംഒട്ടേറെയേറ്റുഞാ-
നിന്നെൻ്റെ ജീവിതം ധന്യമായ് .
ഓരോ പുലരിയുമാകട്ടുണർത്തുപാട്ട്,
ഒരു വേള നാളെപ്പുലരുമോ നീ
പരലോകനാഥൻ്റെ കരുതലിൻ -
.
ഒരു പുലരി കൂടി പുലർന്നിടട്ടെ!
തോമസ്കുട്ടി ഡാനിയൽ, വലിയമല