മധുരോദാരം കാവ്യം: കവിത, ഡോ.ജേക്കബ് സാംസൺ
കരൾ പിടയുന്ന
തെന്തിനെന്നറിവീല
തനു തളരുന്നതു
മെന്തുകൊണ്ടോ
ചാരുവാമൊരു
മൃദുമരവിപ്പിൽ
വഴുതിവീണു
ഞാനുറങ്ങിയില്ല
ഹൃദയം ലോലം
പ്രണയതുന്ദിലം
മധുരോദാരം
രാഗവിലോലം
പടർന്ന വേലി
ത്തലപ്പിൽ നിന്നൊരു
വിടർന്ന പൂവിൻ
പുഞ്ചിരി കണ്ടൂ
പൂവിനൊന്നു
മറിയണ്ട, വെറുതേ
ചിരിച്ചു ജീവിത
മുല്ലാസമാക്കുന്നു
ചിറകു കൊഴിഞ്ഞു
പിടഞ്ഞു വീഴുന്നു
ശലഭങ്ങൾ വെറും
പുഴുക്കളാകുന്നു.
തൂവൽ പോലെ
ചലിച്ചൂ തൂലിക
എഴുതിയതെന്തെ
ന്നറിഞ്ഞുമില്ല
കരകവിഞ്ഞൊ
ഴുകീ ഹൃദ്യരാഗം
കവിയായി ഞാനീ
യനർഘതയിൽ