ചിരിയുടെ രാജാവ്- ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
മനുഷ്യരുടെ മനസ്സില്‍ പുഞ്ചിരിയുടെ തെളിനീരായി എന്നും ഒഴുകിയെത്തുന്ന ഒരു
മുഖം,സ്വര്‍ഗ്ഗം ഇപ്പോള്‍ ആ ചിരിയില്‍ മുഴങ്ങുന്നുണ്ടെന്നെനിക്ക്
ഉറപ്പുണ്ട്!മനുഷ്യരാശിക്കു നല്‍കിയ അത്ഭുതകരമായ ഈ അദ്വിതീയന്‍ എന്ന
ദാനത്തിന് സര്‍വശക്തന് നന്ദി. മനുഷ്യമനസ്സില്‍ ഇതുപോലൊരു ഒരു ചിരപ്രതിഷ്ട
നേടിയ ഒരു തിരുമേനി ഇനി സ്വപ്‌നങ്ങളില്‍ മാത്രമെ
ഉണ്ടാവൂ,തീര്‍ച്ച!എളിമയുടെ,ദൈവസ്‌നേഹത്തിന്റെ മകുടം,മലങ്കര സഭയുടെ സ്വര്‍ണ്ണ
നാവ്,മാര്‍ത്തോമ സുറിയാനി സഭയുടെ വലിയ ഇടയന്‍, ജാടകളില്ലാത്ത നര്‍മത്തിന്റെ
തമ്പുരാന്‍ എന്നൊക്കെ വിശേഷിപ്പീക്കാം.ദൈവം ഇമ്പങ്ങളുടെ പറുദീസയില്‍ ശ്രേഷ്ട
ആചാര്യനെ ചേര്‍ത്തുകഴിഞ്ഞു.ലോകത്തിന് നന്മ ചെയ്യാന്‍ തന്റെ ആയുസ്സ്
ഉപയോഗപ്പെടുത്തിയ സന്യാസി വര്യന്‍!മനുഷ്യന്‍ ഇദ്ദേഹത്തെ മാതൃക
ആക്കിയെങ്കില്‍!ത്മഭൂഷണ്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ
മെത്രാപ്പോലീത്താ 1:15 അങ ന് കാലം ചെയ്‌തപ്പോള്‍,ആ വലിയ ഇടയന് ലോകം
കണ്ണീരോടെ വിടനല്‍കി.ചിരഞ്‌ജീവിയായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്ന ഒരു
മഹത് വ്യക്തിയായിരുന്നു അദ്ദേഹം.പദ്‌മഭൂഷണ്‍ അവാര്‍ഡ് നേടിയ ഏക
ബിഷപ്പ്,അതിന് യോഗ്യമായ യഥാര്‍ത്ഥ മാനുഷിക കാഴ്‌ചപ്പാടും ആഗോള
കാഴ്‌ചപ്പാടും ഉള്ള ഒരു മികച്ച മതപ്രതിഭ.
ജീവിതത്തെ ഒരു ആഘോഷമായി കണ്ട ആത്മീയ ആചാര്യനായിരുന്നു
അദ്ദേഹം.ക്രൈസ്‌തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും
വെല്ലുവിളിച്ചും തിരുത്തിക്കുറിച്ചുമായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ
ജീവിതം.തിരുമേനി സ്വയം അതിനെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്``എനിക്ക്
ബിഷപ്പ് എന്ന പദവിയെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു.മാര്‍ത്തോമ്മ
മെത്രാപ്പോലിത്തയായപ്പോള്‍ അവയൊന്നും പ്രയോഗത്തില്‍ വരുത്തുവാന്‍
സാധിച്ചില്ല.റിട്ടയര്‍ ചെയ്‌തപ്പോള്‍ അതിനു മുന്‍പുള്ള ബന്ധങ്ങളും കാഴ്‌ചപ്പാടുകളും
നടത്തിയെടുക്കാന്‍,പ്രായോഗികമാക്കാന്‍ സാധിച്ചു.ജീവിതം ഒരു തുടര്‍ച്ചയാണ്,ഓരോ
ഘട്ടങ്ങളും ഓരോ ആഘോഷങ്ങളാക്കി മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്,അത് ഒരു
പരിധിവരെ എനിക്ക് സാധിച്ചു എന്നും കരുതുന്നു''.
എല്ലാ മതങ്ങളിലുമുള്ളവരാല്‍ `ഐകൊണിക്' വ്യക്തിത്വമായി
ബഹുമാനിക്കപ്പെട്ടിരുന്ന ഒരു ബിഷപ്പായിരുന്നു അദ്ദേഹം.''ദൈവം ലോകത്തെ
സ്‌നേഹിച്ചുവെന്നാണ് പറയുന്നത്,സഭയെ സ്‌നേഹിച്ചുവെന്നല്ലെന്നാണ് തിരുമേനി
എപ്പോഴും പറഞ്ഞിരുന്നത്.ലോകത്തിന്‍റെ രക്ഷക്ക് വേണ്ടി ദൈവം തിരഞ്ഞെടുത്ത
സമൂഹമാണ് സഭ.ഇന്ന് സഭയുടെ ഉദ്ധാരണത്തിന് വേണ്ടി നാം ലോകത്തെ
ഉപയോഗിക്കുയല്ലെ എന്നുകൂടി തിരുമേനി കുറ്റപ്പെടുത്തുന്നു.മതനേതാവ് എന്ന
നിലയില്‍,അദ്ദേഹത്തെ ആരാധിക്കുന്നവര്‍ ധാരാളമാണ്.അദ്ദേഹത്തിന്റെ ഒരോ
പ്രസംഗങ്ങളും ഒരോ ഗുണപാഠങ്ങള്‍ ആയിട്ടാണ്,ഒന്നല്ലാതെ എല്ലാവരും
കരുതിയത്.സാര്‍വത്രിക സാഹോദര്യത്തിന്റെ പ്രാധാന്യം അദ്ദേഹം തന്റെ
ജീവിതത്തിലൂടെ,സംസാരങ്ങളിലൂടെ നമ്മളെ പഠിപ്പിച്ചു.നമ്മുടെ കാലത്തെ ഏറ്റവും
വലിയ `ആത്മീയ ഡൊയിന്‍`, ആണെന്ന് ജാതിമത,വ്യത്യാസമില്ലാതെ എല്ലാവരും
അംഗീകരിച്ചു.നര്‍മ്മം കലര്‍ത്തി ഏതു വിഷയവും അവതരിപ്പിക്കാനുള്ള
അദ്ദേഹത്തിന്റെ അതുല്യമായ മാര്‍ഗം എല്ലാ തലത്തിലുമുള്ള ആള്‍ക്കാര്‍ക്കും
വളരെ ഇഷ്ടപ്പെട്ടിരുന്നു.
ഉദാഹരണമായി,''ഒരു പത്രത്തിന്‍റെ വിദ്യാഭ്യാസ സപ്ലിമെന്റിനെക്കുറിച്ച്
മെത്രാപ്പോലീത്തയും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദം
ഇങ്ങനെയായിരുന്നു.......
`` നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? `'മെത്രാപ്പോലീത്ത ചോദിച്ചു.``ഉണ്ട്......,
കുട്ടികള്‍.'' അതിനുള്ളില്‍ എന്താ ഉള്ളത്?''ചിലര്‍ നിശ്ശബ്ദരായി,ചിലര്‍ പറഞ്ഞു``ഒന്നും
ഇല്ല''.അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു,`` ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു
നിറയെ ചക്കകളുമുണ്ട്.''അതുകേട്ടു കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു......
``ചക്കക്കുരുവിനുള്ളില്‍ ഒരു പ്ലാവും നിറയെ ചക്കകളും നിങ്ങള്‍ക്ക്
കാണാനാവുന്നതാണു വിദ്യാഭ്യാസം.അല്ലാതെ എഴുത്തും വായനയും പഠിച്ചതു
കൊണ്ടു മാത്രം വിദ്യാഭ്യാസമാകുന്നില്ല.''എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ
ചില മേലധ്യക്ഷന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന
ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ,സ്വാശ്രയ കോളജ്
പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല.പക്ഷേ എത്ര സങ്കടകരം,നമ്മുടെ നാട്ടില്‍
തിരുമേനിയുടെ ചിന്താഗതിയുള്ളവര്‍ ഇല്ല എന്നുതന്നെ തീര്‍ത്തു പറയാം.
തിരുമേനിയോട് ചോദിച്ച ചില ചോദ്യങ്ങളും അദ്ദേഹത്തിന്‍റെ അവിസ്‌മരണീയമായ
ഉത്തരങ്ങളും കൂടി ഇവിടെ ചേക്കട്ടെ...........................
? ആരോഗ്യം സൂക്ഷിക്കുന്നതിന്‍റെ ചിട്ട? മെത്രാപ്പോലീത്ത :മാസത്തില്‍ രണ്ടു
ദിവസം രാത്രി ഞാന്‍ വെറും നിലത്തു കിടന്നുറങ്ങും.മിക്ക ദിവസവും രാത്രി
കഞ്ഞിയാണ്.എന്നുവച്ചു ഒരു ഹോട്ടലില്‍ കൊണ്ടുപോയിരുത്തിയാല്‍
പിണങ്ങിയിറങ്ങിവരില്ല.
? കമ്യൂണിസത്തെ എങ്ങനെ കാണുന്നു? മെത്രാപ്പോലീത്ത : ഞാന്‍ മുമ്പും
എതിരല്ലായിരുന്നു. ഇപ്പോള്‍ തീരെയില്ല.കമ്യൂണിസം ഇപ്പോഴില്ലെന്നു
വിശ്വസിക്കുന്നയാളാണു ഞാന്‍.പക്ഷേ, കമ്യൂണിസത്തിന്‍റെ വലിയ സംഭാവന
ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ദളിത് ഗ്രൂപ്പുകള്‍ക്ക് കിട്ടിയ സ്ഥാനം ഇന്നു
കിട്ടുമായിരുന്നില്ല.
? സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച്?മെത്രാപ്പോലീത്ത : രാഷ്ട്രത്തെ
ഭരിക്കുന്ന ജോലി സഭയെ ഏല്‍പ്പിച്ചിട്ടില്ല.
തിരുമേനി ജനങ്ങളുടെ ഹൃദയത്തില്‍ നൂറ്റാണ്ടുകളോളംജീവിക്കും.ജാതി മത
ചിന്തകള്‍ക്കതീതമായ കമ്മ്യൂണിറ്റി വേര്‍തിരിച്ചുണ്ടാക്കിയെടുക്കുക എന്നതായിരുന്നു
തിരുമേനിയുടെ സ്വപ്‌നവും ദര്‍ശനവും.ക്രിസോറ്റം തിരുമേനി
മരിക്കുന്നില്ല.തിരുമേനിയുടെ ആശയങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്‌തു
കൊണ്ടേയിരിക്കും.തിരുമേനിയുടെ ധന്യമായ ജീവിതത്തിനു മുന്‍പില്‍ പ്രണാമം.
സപ്ന അനു ബി ജോർജ്