ബുഷ്മാൻ..ബോട്സ്വാനയിലൂടെ, ലീലാമ്മ തോമസ്, തൈപ്പറമ്പിൽ

Oct 6, 2020 - 18:52
Mar 10, 2023 - 08:23
 0  502
ബുഷ്മാൻ..ബോട്സ്വാനയിലൂടെ, ലീലാമ്മ തോമസ്, തൈപ്പറമ്പിൽ

ബോട്സ്വാനയുടെ മുത്താണ്  ബുഷ് മാൻ അഥവാ കാട്ടുമനുഷ്യർ ..ഇവർക്ക് വേണ്ടത്ര വിദ്യാഭ്യാസം കൊടുക്കുവാൻ ഗവണ്മെന്റ് നല്ലരീതിയിൽ പ്രവർത്തിക്കുന്നു. നല്ല ബുദ്ധിയുള്ളവരാണിവർ . 

ഏഴു രാജ്യങ്ങൾ വ്യാപിച്ചുകിടക്കുന്ന മരുദേശമാണ് കലഹാരി. ബോട്സ്വാനയുടെ നാലിൽ മൂന്നോളം കലഹാരിയാണ്. കലഹാരിയിൽ യഥാർത്ഥ മരുഭൂമി അഞ്ചുശതമാനമേയുള്ളു. ബാക്കി അർധമരുദേശങ്ങളും പുൽപ്പരപ്പുകളുമാണ് . യൂറോപ്യൻമാർ ബുഷ്മെൻ എന്നു വിളിച്ചിരുന്ന സാൻവർഗക്കാരാണ് കലഹാരിയിലെ പ്രധാന നിവാസികൾ .

30000 വർഷം മുമ്പേ ഇവർ കലഹാരിയിൽ പാർക്കാൻ തുടങ്ങിയിരുന്നു.  

നാടോടികളായ നായാട്ടുകാരാണിവർ. അന്നു ഇവർക്ക് കൃഷി ചെയ്യാനറിയില്ലായിരുന്നു.  കന്നുകാലികളില്ല.  ഇവരുടെ പാർപ്പിടങ്ങൾ പുഴയുടെ  ചുറ്റും രൂപം കൊള്ളുന്നു.  ഗ്രാമസംവിധാനമോ, ഗോത്രത്തലവനോ ഇവർക്കില്ലായിരുന്നു. ഇപ്പോൾ അതിനു മാറ്റoവന്നു കാട്ടു തേനും കിഴങ്ങുവർഗ്ഗങ്ങൾ, കാട്ടു പഴങ്ങളും തിന്നു ജീവിക്കുന്നു. ഈ ഭൂമിയുടെ ഓരത്ത് അവർ ജീവിച്ചുപോകുന്നു.

കൽഹാരി നാഷണൽ പാർക്ക്‌ 

ലോകത്തിലെ ഏറ്റവും വലിയ പാർക്ക്‌ ആണ് ഇത് . ലോകത്തിലെറ്റവും സമാധാനമുള്ള കാട്ടുമക്കളുടെ സ്ഥലമാണ് കലഹാരി. അമ്പും വില്ലുമായി വേട്ടയാടിയും മീൻ പിടിച്ചും കഴിയാനാണ് ഇവർക്ക് താല്പര്യം. 
എന്നാൽ ഇന്നുപതിയെ പതിയെ അവർ അഡ്വാൻസ്ഡ്  ജീവിതത്തിലേക്കു വന്നുകൊണ്ടിരിക്കു ന്നു.

സൗത്ത് ആഫ്രിക്കയോടുചേർന്നുള്ള സ്ഥലമാണിത് . എന്നാൽ അവരുടെതായ സാംസ്‌കാര പാരമ്പര്യമെല്ലാം കാലം വിഴുങ്ങി കളഞ്ഞു. ഇത്രയും വലിയ സ്ഥലം അവരുടെ സ്വകാര്യതയിൽ കാത്തു സൂക്ഷിച്ചിട്ടും അതു കാല ക്രമേണ   ചുരുങ്ങികൊണ്ടിരുന്നിട്ടും അവർ ഒരവകാശവാദത്തിനും, പോയില്ല. എന്നാൽ അവരുടെ ഗോത്രകൂട്ടായ്മക്കും, ബന്ധത്തിനും ഒരു കുറവും വന്നില്ല. 

 ബുഷ്മാന്മാരെ പഠി പ്പിക്കാൻ  ഇവിടുത്തെ ഗവണ്മെന്റ് ആവുന്നത്ര ശ്രമിക്കുന്നുണ്ട് , അവരെ കലഹാരിയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് സ്കൂളിൽ ചേർക്കുന്നു.

പക്ഷെ അവര് ഇവിടെ നിൽക്കാൻ കൂട്ടാക്കാതെ കലഹാരിയിലേക്കു തിരിച്ചു പോകുന്നു. കലഹാരിയിൽ ഇപ്പോൾ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ  മൈനിങ് നടക്കുന്നു , ബുഷ്മാന്മാർക്കു പഠിക്കുന്നതിലും താല്പര്യം അവരുടെ കുലത്തൊഴിൽ ചെയ്യുന്നതാണ് 

കലഹാരിയിൽ നിന്ന് വന്ന ബുഷ്മാനൊപ്പം 

ബുഷ്‌മാൻമാരുടെ (കാട്ടുമനുഷ്യരുടെ )ചെറിയ ഒരു പോക്കറ്റ് ബോട്സ്വാന മക്കൽഗാഡി  (Makkgal gadi pans)എന്നസ്ഥലത്തുമുണ്ട്. ആദ്യം അവർക്ക്  ജോലി ചെയ്യാൻ അറിയില്ലായിരുന്നുവെങ്കിലും കാലക്രമേണ തൊഴിൽ ചെയ്യാൻ തുടങ്ങി..  മൈനിങ് ശക്തമായതോടു കൂടി പാരമ്പര്യ തൊഴിൽ അവർക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.  അവർക്ക്  പാരമ്പര്യ തൊഴിലിലാണ് തൃപ്തി.

കലഹാരി തേങ്ങുന്നുവോ?.......

ഇവിടുത്തെ കാട്ടുമനുഷ്യർക്ക്  അവരുടെ പാരമ്പര്യം നഷ്ടമായി കൊണ്ടിരിക്കുന്നു. മൈനിങ്  ആണ് കാരണമെന്നു പറഞ്ഞല്ലോ . പിന്നെ ഫാം പുതിയ കാർഷിക ശൈലിയിൽ തുടങ്ങിയപ്പോൾ  വന്യതയുടെ പ്രതിഛായ മാറി. അതാണ് ആ വായുവിൽ കേട്ട തേങ്ങൽ. അങ്ങനെ ബുഷ്‌മാൻ വില്ലേജ് അവിടെ നിന്നും മാറിപ്പോയി.

 കൽഹാരി ടൂറിസം വികസിച്ചപ്പോൾ  അവർ പരമ്പരാഗത കൈത്തൊഴിൽ ഉപയോഗിച്ച് ഓരോന്നു ഉണ്ടാക്കി വിൽക്കാൻ തുടങ്ങി.

വെള്ളക്കാർ ഇവരെ ഒരുപാടു ആദരിക്കുന്നതു  കാരണം, കുടുംബത്തിൽ നേർച്ച കഴിക്കാൻ വരുന്നപോലെയുള്ള ആദരവോടെയാണ് ഇവിടെ വരുന്നതു. മാനവരാശിയുടെ ഉറവിടം ബോട്സ്വാന ആണെന്ന് ലോകത്തിലെ എല്ലാ പത്രങ്ങളിലും വാർത്ത വന്നത് ഓർക്കുന്നു. ബോട്സ്വാനയിൽ നിന്നാണ് ആദ്യ ഹോമൊസാപ്പിയൻസ് ഉണ്ടായത് എന്ന് കണ്ടെത്തിയിരിക്കുന്നു. മാനവരാശിയുടെ ഉത്ഭവസ്ഥാനം കാണാൻ വരുന്നതു അവർക്കു ആനന്ദമാണ്. ലോകമാനവ ചരിത്രത്തിനു തന്നെ വലിയ സംഭാവനയാണ് മക്കൽഗഡിയിലെ ബുഷ്മാൻ. 

ഞങ്ങൾ തിരികെ വരുമ്പോൾ കറുത്ത സടയുള്ള കലഹാരി സിംഹങ്ങൾ അവിടെ  ശാന്തരായിരിക്കുന്നതു കണ്ടു. ഇവരുടെ നിൽപ്പ് കണ്ടാൽ മിണ്ടാതിരിക്കുന്നതും ഒരു ശക്‌തിയാണന്ന് തോന്നും. എന്നാലും അവരങ്ങനെ ചമഞ്ഞു നിൽകുമ്പോൾ എനിക്ക് തോന്നി  ഈ നിൽപ്പിലും ഒരു  സത്യമുണ്ടന്നു ! എന്താ  ഭംഗി. 

മാനുകൾ ,വേറൊരു ഭാഗത്തു ജേംസ്റ്റോക്ക്, സ്പ്രിങ്‌ബോക്, ഇളാൻഡ് എന്നിവ വേറെ മാറി നിൽക്കുന്നു. അവിടെയും നനുത്ത മഞ്ഞു കണങ്ങൾഏറെ സുഖം തരുന്നു . ഇലയനക്കം കേട്ടു അങ്ങോട്ട് നോക്കി ടീന്നപുലികൾ, വൈൽഡ് ബീസ്റ്റ് , കാട്ടുനായ്ക്കൾ, ചെവിയൻ  മുയൽ..അവരുടെ നിൽപ്പ് കണ്ടപ്പോൾ... ഋതുക്കളുടെ മാറിൽ ഉമ്മ വെക്കുന്ന നീല മേഘങ്ങൾ കണ്ടു നില്കുന്നു എന്നു തോന്നും. 

തളിരിലകളും കൂണനിലകളും കാണാം. ഒരുപാട് പക്ഷി വർഗ്ഗങ്ങളും അവിടെ കാണുന്നു. അവിടെ കൂടുതൽ തങ്ങിയാൽ ശരിയാകില്ല  എന്നു കരുതി ഞങ്ങൾ മൗനിലേക്കുതിരിച്ചു.  ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ പക്ഷികൾ, അവയുടെ  ചിറകടി കേൾക്കാൻ മരങ്ങൾക്കു സന്തോഷം. താഴ്‌വരയിലെ തടാകത്തിൻ  സ്വർഗകവാടം നീന്തി മറിയുന്ന മാൻപേടകൾ. അവരുക്കും സന്തോഷം ,  എല്ലാവർക്കും പ്രൈവസി വേണം. ഞങ്ങൾ ഉള്ളതുചിലപ്പോൾ ഈർച്ചആയി കാണും.

 മുതല

വരുന്ന വഴി ഞങ്ങൾ മൗൺ എന്ന സ്ഥലത്തുള്ള   cricodil famil പോയി സായിപ്പും മദാമ്മയും  കൂടി  മുതലയെ   പുന്നാരിപ്പിക്കുന്നു.
ഫാമിലേക്കു  കയറിച്ചെന്നപ്പോൾ  ചെറിയ മുതല മണ്ണിൽ പുതഞ്ഞു കിടക്കുന്നു.

Nile crocodile ആണ് അവിടെ പ്രജനനം  ചെയ്യുന്നത് . 2012 -  ൽ  കാട്ടിൽ നിന്നും മുട്ട കൊണ്ടുവന്നു വിരിയിച്ചതാണ്.  


എന്തിനാണ് മുതല മുട്ട വിരിയിക്കുന്നത് എന്ന്  ചോദിച്ചാൽ ബോട്സ്വാന ടൂറിസം ലോകരാജ്യങ്ങളെ ഞെട്ടിക്കും. മുതലയുടെ സ്കിൻന്  വലിയ മാർക്കറ്റ്‌ ആണ്. വയറിന്റെ രണ്ടു സൈഡിൽ നിന്നും സ്കിൻ എടുക്കും . ടൂറിസ്റ്റുകൾക്കു  മുതല മാംസം വലിയ ഡിമാൻഡ് ആണ് . 2cm സ്കിൻ നു  14  യു .എസ്. ഡോളർ ആണ് വില. സ്കിൻ പോളിഷ് ചെയ്തു എടുക്കും. മുട്ടക്ക്‌  40ഗ്രാം മുതൽ 160ഗ്രാം വരെ ഭാരം ഉണ്ട്, അമ്മയുടെ സൈസ് അനുസരിച്ചു മുട്ടയുടെ വലുപ്പം. ഇതിന്റെ പല്ലിന്റെ വളർച്ചക്ക് നല്ല പോഷകങ്ങൾ  വേണം. ഇതിന്റെ ലൈംഗിക അവയവം ക്ലിട്രോ പെന്നികൾ എന്നു അറിയപെടുന്നു. താറാവിനെ പോലെയാണ്. മഴ വരുമ്പോൾ മുട്ട നനയാതെ കഴുത്തു കൊണ്ടു കവർ ചെയ്യും.

Douma''s  Crocodile farm

ഫ്രാൻസിസ്ടൗൺ, എന്നസ്ഥലത്തുള്ള crocodile) ഫാം ആണ് ടൂറിസം വികസിപ്പിക്കാൻഉള്ള വലിയ പ്രൊജക്റ്റ്‌ ആണ് ബോട്സ്വാന crocodile farmഇൽ  മുതല ഇറച്ചിയും, സ്കിന്നും  ഒക്കെയാണ് വലിയ വില്പന  . 


 ഞങ്ങൾ ക്രോകോഡയിൽ ഫാം കണ്ടു ഇരിക്കുമ്പോൾ വലിയ ഒരു ട്രക് നിറയെ  കഴുത ഇറച്ചി  കഷ്ണം ആക്കി   കൊണ്ടുവരുന്നു, ഓരോ കഷണം കഴുത ഇറച്ചിയും വളരെ ശ്രദ്ധയോടു കൂടി  മുതലക്കു മുറിച്ചുകൊടുക്കുന്നു. അതു  കണ്ടാൽ  അത്ഭുതം തോന്നും.. 

ക്രോകോഡയിൽ  ഇറച്ചിക്കു വലിയ കൊഞ്ചിന്റെ രുചിയാണ്. വയറിന്റെ ഭാഗംമാത്രം കഴിക്കാൻ എടുക്കും. പുരുഷൻമാർ ഈ ഇറച്ചി കഴിക്കുന്നത് നല്ലതാണെന്ന് പറയും.  ഇവിടെ ആളുകൾക്കു കൊളസ്ട്രോൾ ഉണ്ടാകില്ല.  

ക്രോകോഡയിൽ ഇറച്ചി വേവിച്ചു ആദ്യവെള്ളം ഊറ്റി കളഞ്ഞിട്ടു ഉപ്പിട്ടു നല്ലപോലെ പാചകം ചെയ്തു വെള്ളം വറ്റിച്ചു ഫ്രൈ ചെയ്യുമ്പോൾ അല്പം ടൊമാറ്റോ സോസും , അല്പം വിനാഗർ,  കുരുമുളകുപൊടിയും, സോയ സോസും കൂടി  കൂടി മിക്സ്‌ ചെയ്തു, sizling pot, രീതിയിൽ  കഴിയ്ക്കും. ഒരു കിലോ , മുതലയിറച്ചിക്കു 1000  pula(ബോട്സ്വാന മണി)യാണ്‌ 

മുതലയുടെ സ്കിൻ കൊണ്ടു ഉള്ള ഒരു ബാഗ് ഒരുത്തൻ കൊണ്ടുവന്നു തന്നു. എത്ര ഭംഗി. ബാഗ്നു 100 US ഡോളർ ഒക്കെ ആകും. ക്രോക്കോഡിൽസ്കിൻ കൊണ്ടുള്ള  ചെരുപ്പ്നല്ല ഭംഗിയാണ്.  എന്റെ കാലിൽ ഫിറ്റ്‌ ചെയ്തു തന്നു. മൃഗത്തിന്റെ തൊലി കൊണ്ടുള്ള ഉടുപ്പ് ധരിപ്പിച്ചു. നൃത്തം വെക്കാൻ വിളിച്ചു. 

ചുവടു വെക്കാൻ അറിയാത്ത ഞാൻ വളരെ ശ്രദ്ധിയോടു ചുവടു വെച്ചപ്പോൾ  ഓർത്തു എന്തിനാ ഇങ്ങനെ നാളെയെ   ഓർത്തു  പ്രാരാബ്ധപ്പെടുന്നത് ഉല്ലസിച്ചു ജീവിക്കണം. 

ലീലാമ്മ തോമസ് ..തൈപ്പറമ്പിൽ