റംസാൻ -പുതിയ പ്രതീക്ഷകളുടെ  വിരുന്ന്

Mar 21, 2026 - 03:38
 0  3
റംസാൻ -പുതിയ പ്രതീക്ഷകളുടെ  വിരുന്ന്

സപ്ന അനു ബി ജോർജ് 

ല്ല ഓര്‍മ്മകൾ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നതിനൊപ്പം,ആ ഓർമ്മകൾ നമ്മൾ നാളത്തേ തലമുറക്ക്  ഓര്‍ക്കാനായി പങ്കുവെക്കുമ്പോ നമ്മുടെ മുന്‍തലമുറ തന്നത് കഴിഞ്ഞു പോയ കാലത്തിലെ സുഖമുള്ള  ഓര്‍മ്മകൾ അയവിറക്കാൻകൂടി സാധിക്കുന്നു.പരമകാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ജീവിതത്തിന് എന്നും തണലായി  തങ്ങളുടെ സര്‍വ്വേശ്വരൻ ഉണ്ടെന്നും മനസിലാക്കിയാൽ മനുഷ്യരായ നമ്മളിൽ പ്രതീക്ഷകൾ തനിയെ വളര്‍ന്നുകൊള്ളും.നന്‍‌മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാൻ റംസാൻ വ്രതം ഏറെ സഹായകമാണ് എന്ന് നല്ലവരായ കുറെ മുസ്ലീ കൂട്ടുകാരിൽ നിന്നും കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്.

ദരിദ്രനും സമ്പന്നനും ഒരുപോലെ വിശപ്പിന്റെ വിളി ആസ്വദിക്കുന്ന കാലമാണ് പുണ്യ റംസാൻ നൊയമ്പുകാലം!തിരിച്ചറിവിന്റെ കാഹളമാണ്,മാറ്റത്തിന്റെ പ്രഖ്യാപനമാണ് ഈ സമയം.മാറ്റാന്‍ കഴിയില്ലായെന്ന് നമ്മൾ വിശ്വസിച്ചിരുന്ന ജീവിതശൈലികളും,ശീലങ്ങളും പതിവുകളും ചിട്ടകളുമെല്ലാം രക്ഷിതാവിന്റെ കല്പനയ്ക്കും മുൻപിൽ ത്യജിക്കാനുള്ള മനുഷ്യന്റെ മനസ്സിന്റെ നിഷ്ടയെയാണ് ഈ സമയങ്ങളിൽ പരീക്ഷിക്കപ്പെടുന്നത്.വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണം പാലിക്കേണ്ട കാലം!

റംസാന്‍ ചന്ദ്രിക പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകൾ ആകെ മാറിക്കഴിഞ്ഞു.റംസാന്‍ മാസം പകല്‍സമയം ഇസ്ലാം മതവിശ്വാസികൾ ആഹാരവും ജലപാനങ്ങൾ പോലും ഉപേക്ഷിക്കുന്നു.സ്വന്തം വിശപ്പും ദാഹവും നിയന്ത്രിക്കാനും അന്യന്റെ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്നു.ഖുറാൻ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട്‌ പകൽ കഴിച്ചുകൂട്ടുന്നു,സന്ധ്യാ നമസ്കാരത്തോടെ വ്രതമവസാനിപ്പിച്ച്‌ ഭക്ഷണം കഴിക്കുന്നു.ക്ഷമ,കര്‍ത്തവ്യബോധം,ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെ തപശ്ചര്യകളിൾ പെടുന്നു.വ്രതാനുഷ്ഠാനം പൂര്‍ണമാകണമെങ്കിൽ  അതിനൊപ്പം സ്‌നേഹം,ആത്മാര്‍ത്ഥത,അര്‍പ്പണം,ത്യാഗം എന്നീ ഗുണങ്ങൾ കൂടി നാം ജീവിതശൈലികളാക്കണം,എങ്കിൽ മാത്രമേ വ്രതം പൂര്‍ണമാകുകയുള്ളൂ എന്നും പറയയപ്പെടുന്നു.അങ്ങനെ മനസ്സും ശരീരവും ശുദ്ധമാക്കപ്പെടുന്ന സമയം കൂടിയാണിത്.

നമ്മുടെ ജീവിതത്തിൽ എല്ലാ ആഘോഷങ്ങളും സുഹൃത്തുക്കളെയും,കുടുംബത്തെയും ഉൾപ്പെടുത്തിയവയാണ്. ഓണസദ്യയ്ക്ക് വിരുന്നുണ്ണാൻ ക്ഷണിച്ചും,ഇഫ്താറിനു ക്ഷണിച്ചും,ക്രിസ്തുമസ്സ് രാത്രികളിൽ പാട്ടുകൾ പാടാനും ക്ഷണിച്ചു നാം ഈ മണൽക്കൂംബാരത്തിലെ ജീവിതത്തിൽ പരസ്പര സൗഹൃദത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കുന്നു.തെയ്തോം തെയ്യത്തോം എന്ന പാട്ടുകേള്‍ക്കുമ്പോഴേ മനസ്സിലേക്ക് ഓണത്തിന്റെ ആഘോഷങ്ങളും ആഹ്ലാദവുമെല്ലാം ഓടിയെത്തുന്നു.വയലിന്റെയും ഗിറ്റാറിന്റെ ശീലുകൾ ക്രിസ്തുമസ്സ് കരോൾ പാട്ടുകാരെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കാനുള്ള മണിനാദങ്ങളായി കണക്കാക്കപ്പെടുന്നു.ബാങ്കുവിളികളുടെ സമയം ഇഫ്താർ വിരുന്നിന്റെ ക്ഷക്കത്തുകളാകുന്നു.ഓര്‍മ്മകളെ താലോലിക്കുന്നവരാണ്‌ മലയാളിക.നല്ല ഓര്‍മ്മക പങ്കുവയ്ക്കാ എപ്പോഴും തല്‍പരരുമാണ് നമ്മ. കൂട്ടുകൂടുന്ന സൗഹൃദങ്ങളിലും കുടുംബസദസുകളിലുമൊക്കെ ഓര്‍മ്മക ഓടിയെത്തുന്നു.സ്കൂ ദിനങ്ങൾ, പ്രണയകാലം,ഓണത്തിന്റെ ആഘോഷങ്ങ,പഴയപാട്ടുകൾ അങ്ങനെ നിരവധി ഓര്‍മ്മകൾ ജീവിതത്തിന്റെ പല ഘട്ടങ്ങളി നിന്ന്‌ എപ്പോഴും ജീവിതത്തിലേക്ക്‌ കടന്നുവരും.

ധാരാളം മനുഷ്യർ  ഒരുമിച്ചു ജീവിക്കുന്ന സമൂഹത്തിലെ ആൾക്കാർ താന്താങ്ങളുടെ ആഘോഷങ്ങളിലൂടെ  എങ്ങിനെയാണ് തങ്ങളുടെ സുഹൃത്തുക്കൾക്ക് നല്ല ഓര്‍മകൾ സമ്മാനിക്കുക എന്ന് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലം തന്നെയാണിത്.കൊഴിഞ്ഞുപോയ കാലങ്ങളിൽ നമ്മുടെ പൂര്‍വ്വികർ കൊരുത്തു വെച്ച ഹൃദയച്ചങ്ങല ഇടക്കാരൊക്കെയോ കയറി അറുത്തു മാറ്റാന്‍ ശ്രാമിക്കുന്നത് നാം  കാണുന്നില്ലേ?നമുക്കിടിയിലെ സൗഹൃദത്തിന്റെ നാരുകൾ കാർന്നു തിന്നുന്ന ചിന്തകളെ മാറ്റി ഈ പെരുന്നാൾ ദിനത്തിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വവും സന്തോഷം നമുക്ക് വിളിച്ചറിയിക്കാം!കളിച്ചും ചിരിച്ചും പരസ്പരം അറിഞ്ഞും നിരവധി പെരുന്നാളുകൾ ആസ്വദിച്ചനുഭവിച്ച ചിലരുടെ ഓര്‍മ്മച്ചെപ്പിലെ ഏടുകൾ  നിങ്ങൾക്കായി ഞാൻ ഇവിടെ കോർത്തിണക്കാൻ ശ്രമിക്കട്ടെ.

വർഷങ്ങളുടെ അദ്ധ്യാപനപരിചയം എഞ്ചീനീയറിംഗ്  ഡ്രോയിംഗ് വിഷയത്തിൽ എന്നതുതന്നെ അന്നു കോശി എന്ന മസ്കറ്റ്  പ്രവാസിയെ ഓർമ്മകളിലെ ആഘോഷങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ക്ഷണിച്ചതിനുള്ള പ്രധാന കാരണം.തിരുവനന്തപുരം CET യിൽ പഠിക്കുബോൾത്തന്നെ എന്റെ സുഹൃത്തുക്കൾ  നൊയബെടുക്കുന്നതും മറ്റും കണ്ടിട്ടുണ്ട്.എന്നാൽ അന്നൊന്നും ഈദിനെപ്പറ്റിയൊ,ഇഫ്ത്താറിനെക്കുറിച്ചോ, അതിന്റെ പ്രാ‍ധാന്യത്തെപ്പറ്റിയോ മനസ്സിലാക്കിയിരുന്നില്ല.ഒന്നുമാത്രം ഓർമ്മയുണ്ട്,ഹസീനയുടെ വീട്ടിൽ നിന്നും വന്നിരുന്ന കൊതിയൂറുന്ന ബിരിയാണി.മസ്കറ്റിൽ വന്നതിനുശേഷമാണ് എന്താണ് എന്തിനാണ്എന്തിനുവേണ്ടിയാണ് ഇഫ്ത്താറും ഈദും ആഘീഷിക്കുന്നത് എന്ന് മനസ്സിലാക്കിയത്.  

മതപരമായ ഇഫത്താർ എന്ന ഈ ആഘോഷം എപ്പോഴും ഒരു സമൂഹമായി,സമാനമതസ്ഥരായി മാത്രമല്ല മറിച്ച് എല്ലാ ജാതിമതസ്ഥരും ഒന്നിച്ച് വളരെ സ്നേഹത്തോടും ബഹുമാനത്തോടുംകൂടി ചെയ്യാറുള്ളു എന്നു മനസ്സിലാക്കി.’മഹരിബ് സമയം എതാണ്ട് സൂര്യാസ്തമനത്തോടടുത്താണ് ഇഫ്താർ ആഘോഷംനിർബന്ധിതമായല്ല,മറിച്ച് പരംബരാഗതമായി മൂന്ന് ഈന്തപ്പഴം തിന്ന് ആണ് നൊയമ്പ് മുറിക്കുന്നത് അതായത്,പ്രോഫറ്റ് മുഹമ്മദ് നബിയെ നൊയംബ് മുറിച്ചിരുന്നത് അനുസരിച്ചും അനുകരിച്ചും ആണ് ഇതു ചെയ്തു പൊന്നിരുന്നത്.പണ്ടുതോട്ടെ മുസ്ലീം മതവിശ്വാസികൾ ഉറച്ചു വിശ്വസിച്ചിരുന്ന ഒരു കാര്യമാണ് ഇഫ്താർ ആഹാരം മറ്റുള്ളവരുമായി  പങ്കുവെക്കുന്നത് ഏതോരു ദാനധർമ്മത്തിനും തുല്യമാണെന്ന്.   

അനു മാം വീണ്ടും പറഞ്ഞു,ഞാൻ ധാരാളം ഇഫ്താറുകളിൽ പങ്കെടുത്തിട്ടുണ്ട്,സ്കൂളിന്റെ വകയായും കോളേജ് അലുമിനി വകയായും,കൂട്ടുകാരുടെ ക്ഷണം അനുസരിച്ചും മറ്റും!പ്രാർഥനയിലും  ദാനധർമ്മങ്ങളിലും മറ്റും ചെലവാക്കുന്ന സമയത്തെക്കുറിച്ചാലോചിച്ചാൽ എല്ലാവരും ഒരുപോലെ വളരെ കർമ്മനിരതമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ഈ കഴിഞ്ഞ ആഴ്ചയിൽ  ഞങ്ങൾ പോയിരുന്ന ഒരു ഇഫ്താറിൽ,നല്ലൊരു കൂട്ടായ്മയിലും  റമാദാനെക്കുറിച്ചുള്ള ഒരു ചോദ്യോത്തരവേളയിലും പങ്കെടുക്കാൻ സാധിച്ചു.കൂടുതൽ സന്തോഷം  പലതരത്തിലുള്ള ആഹാരസാധങ്ങൾ രുചിക്കാനും,അവരോടൊപ്പം പ്രാർത്ഥനയിലും,സന്തോഷങ്ങളിലും  മുടങ്ങാതെ എല്ലാവർഷവും നമ്മെ പങ്കെടുപ്പിക്കാൻ അവർ ശ്രമിക്കുന്നു എന്നതിലുള്ള ചാരിതാർഥ്യവും വളരെ വലുതാണ്.പ്രതീകാത്മകമാക്കുന്ന പാരംബര്യത്തെ സൌഹൃദത്തിലൂടെ പ്രതിഫലിപ്പിക്കുക,ഒപ്പം  കൂട്ടായ്മയുടെയും കുടുംബബന്ധങ്ങളുടെയും ഉറപ്പിനെ കൂടുതൽ പ്രതിഫലിപ്പിക്കുക. അനു കോശി മാം  പറഞ്ഞവസാനിപ്പിച്ചതിലൂടെ നമ്മുടെ ചിന്തകളെയും സൌഹൃദത്തെയും പതിൻ മടങ്ങ് ബഹുമാനത്തോടെ നോക്കികാണാനായി പഠിപ്പിച്ചുതന്ന ഒരു സ്ന്തോഷം.

കമറുന്നീസ റസ്സാ,അനേകവർഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം,ഒരു ചെറിയ ഇടവേളക്കായി നാട്ടിലേക്ക് ചേക്കേറിയ,എഴുത്തുകാരി,റേഡിയോ അവതാരിക,ഖുറാൻ ക്ലാസ്സുകൾ എന്നീവ കമറു എന്ന വിളിപ്പേരുകാരിയുടെ ചെറിയ ഒരു പരിചയപ്പെടുത്തൽ മാത്രം!കമറുന്നീസയുടെ അഭിപ്രായത്തിൽ വെള്ളവും ഭക്ഷണം പൂർണ്ണമായി ഉപേക്ഷിക്കുന്നവരും,പച്ചക്കറികൾ ഒഴിവാക്കി,ഭക്ഷണത്തിൽ ചില കാര്യങ്ങൾ മാറ്റിനിർത്തി എടുക്കുന്ന നോമ്പുകൾ,ഭാർത്താവിനായി ഭാര്യ എടുക്കുന്ന നോംബുകൾ,സ്ത്രീകൾക്കായി പ്രത്യേകം നോമ്പുകൾ എന്നിങ്ങനെ മതം അനുവദിക്കുന്നതും,സമ്മതമുള്ളതുമായ നോബുകൾ ധാരാളം.  കൂടാതെ എടുത്തു പറയേണ്ടത് മനസ്സോടെ സമ്മത്തോടെ മാത്രമേ നോംമ്പ് എടുക്കാൻ സാധിക്കായുള്ളുനിർബന്ധിച്ച് ആരെയും നോംബെടുപ്പിക്കാൻ സാധിക്കയില്ല,അതുചെയ്യാൻ പാടുള്ളതല്ല താനും!അള്ളാഹു ഖുറാനിൽ പറയുന്നു” നോംബ് എനിക്കുള്ളതാണ്,നോംബ് എടുക്കുന്ന മനുഷ്യന്റെ മനസ്സിന്റെ ശരീരത്തിന്റെയും സമർപ്പണം ആണ്.ആ മനുഷ്യന്റെ ശരീരവും മനസ്സും,കണ്ണും കാതും ദൈവകൽപ്പനകൾക്കനുസരിച്ചു  ചലിക്കുകയും പ്രവർത്തിക്കുകയും ചെയ്യുംബോളാണ് നോംബ് പൂർണ്ണമാവുന്നത്.വ്യത്യസ്ഥ രാജ്യക്കാരുമായി അന്യമതസ്ഥരുടെ മതത്തെക്കുറിച്ചുള്ള  അറിവും സംയമനവും ഏറ്റവും വ്യക്തമായി നടത്തിക്കൊണ്ടുപോകാൻ താൻ  ശ്രമിക്കാറുണ്ട് എന്ന് കമറു പറഞ്ഞു.അന്യമതസ്ഥരുടെ നൊയമ്പുകളിലൂം,കൂടെ അയൽ വക്കത്തു താമസിക്കുന്നവരെ നമ്മുക്കൊപ്പം നോംമ്പുതുറക്കായി വിളീക്കാനും  മടിക്കാറില്ല.കൂടേ അവർക്ക്  നമ്മുടെ നോംബിന്റെ അവസരങ്ങളിൽ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനും,സന്തോഷങ്ങളിൽ പങ്കുചേരാനും  മടിക്കാറില്ല.അന്യസംസ്ഥാനങ്ങളിൽ അന്യരാജ്യക്കാരുടെ മതങ്ങളെയും നമ്മുടെതായിക്കണ്ട് അതിൽ ഭാഗഭാക്കാകാൻ സാധിച്ചതിൽ അതീവ കൃഥാർഥയാണ് കമറുന്നീസ.

വിദ്യാര്‍ത്ഥികളിലും ഈ  തലമുറയിലെ കുട്ടികളിലും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ന് പലസ്‌കൂളിലും വ്യത്യസ്തമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കാറുണ്ട്.വിദ്യാര്‍ത്ഥികളുടെ അമ്മമാർ മുന്നിട്ടിറങ്ങി ഇത്തരം ഇഫ്താർ സംഗമങ്ങൾക്ക് ചുക്കാൻ പിടിക്കാറുണ്ട്.ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കിയും,ചെറിയ മൈലാഞ്ചിയിടൽ മത്സരങ്ങൾ ഒരുക്കിയും അവർ അതിനെ ഒരു സൌഹൃദത്തിന്റെ മേലാട അണിയിക്കുന്നു.നാടന്‍,ആധുനിക വിഭവങ്ങൾ ഉള്‍പ്പെടുത്തിയ നോമ്പുതുറയും കുട്ടികൾക്ക് പുത്ത അനുഭവത്തിന്റെ ത്രില്ലുകൾ സമ്മാനിക്കാൻ അടുത്തവർഷവും നമുക്ക് തയ്യറെടുക്കാം.