കണ്ണുള്ളവർ വായിക്കുക, വഴിയും സത്യവും  ജീവനുമായവന്റെ പുനരുത്ഥാനം:സൂസൻ പാലാത്ര @ സൂസി പി.കുര്യൻ

കണ്ണുള്ളവർ വായിക്കുക, വഴിയും സത്യവും  ജീവനുമായവന്റെ പുനരുത്ഥാനം:സൂസൻ പാലാത്ര  @ സൂസി പി.കുര്യൻ
 സുഗന്ധക്കൂട്ടുമായി
അതികാലത്ത് കല്ലറയ്ക്കൽ
മറിയമാർത്തമാർഎത്തിയ നേരം
കാവല്ക്കാർ ചിതറിയോടുന്നു;
കല്ലറവാതില്ക്കലെ
ഉരുണ്ടുനീക്കപ്പെട്ട
കല്ലിന്മേലിരുന്നവനോട്
മറിയ " യജമാനനെ
ഇവിടെഅടക്കംചെയ്യപ്പെട്ട
എന്റെഗുരുഎവിടെ ?
ദാകല്ലറതുറന്നു കിടക്കുന്നു
അതിലാരുമില്ല
എന്റെ യേശുഎവിടെ ?"
 
ദേവതുല്യംതേജസ്സാർന്നവന-
വളോട് "നീ അന്വേഷിയ്ക്കുന്ന
യേശുഉയിർത്തെണീറ്റു
അവൻ പുനരുത്ഥാനവും
ജീവനുമാകുന്നു.
ചെല്ലുവിൻപത്രോസ് 
യോഹന്നാനാദിയായ
ശിഷ്യരോടീസദ്വാർത്ത
അറിയിയ്ക്കുവിൻ
മുൻപറഞ്ഞപ്രകാര
മവൻ ഉയിർത്തെണീറ്റെന്നും
ഗലീലയിൽ പ്രത്യക്ഷനാവുമെന്നും "
ആനന്ദാതിരേകത്താൽ
പരവശയായമറിയം
ബദ്ധപ്പെട്ടോടി.
ബലവാനായനമ്മുടെഗുരു
പിതാവാംദൈവത്തിന്റെ
ഏകപുതൻ
അധർമ്മികളുടെകയ്യാൽ
ക്രൂശിതനായിമരിച്ചവൻ
ഉയിർത്തെഴുന്നേറ്റു!
ഗുരു ജീവിച്ചിരിയ്ക്കുന്നു !
പിതാവാംദൈവമവനെ
മരിച്ചവരിൽ നിന്നുയർപ്പിച്ച്
ആദ്യജാതനാക്കി.
പുനരുത്ഥാനവും ജീവനുമായ
യേശുവിനെകാണ്മാൻ
സോദരരെഓടിവരുവിൻ
വേഗമവന്റെ സന്നിധിയിലെത്താം.
ബഥാന്യയിലെലാസറിൻ
സോദരിയാംമറിയ
ഗുരുവിന്നരികിലെത്താൻ
ഓട്ടംതുടർന്നു
ആ തിരുമൊഴികൾ
തേനിനെക്കാളും
മാധുര്യമാണ്
 കാതിനിമ്പമാണ്
അവൾക്കതുവീണ്ടും കേൾക്കണം.
ആമോസ് റബിയും
നീക്കോദീമോസും
അദീനയും
അത്ഭുതസ്തബ്ധരായി
മറിയാമിന്റെസുവിശേഷം
മഹാസന്തോഷമവർക്ക്
പകർന്നേകി.
റോമൻഭരണകൂടം
പൂട്ടിയടച്ച്മുദ്രവച്ച്
കാവല്ക്കാരെ
കല്പിച്ചാക്കിയകല്ലറ, 
കല്ലറയിലൊതുങ്ങാത്ത
യേശുഭേദിച്ച്
ഉയർത്തെഴുന്നേറ്റു
പിതാവാംദൈവമവനെ
മരിച്ചവരിൽനിന്നുള്ള
ആദ്യജാതനുമാക്കി.
യേശു മറിയാമിനും
ശിഷ്യഗണത്തിനും
പ്രത്യക്ഷനായി
താനവരോടൊപ്പം നടന്നു,
സംസാരിച്ചു, ഭക്ഷിച്ചു.
പേടിച്ചരണ്ട കല്ലറ
കാവല്ക്കാർ
ബോധരഹിതരായി.
ബോധം വീണ്ടുകിട്ടിയ
പ്പോൾഭ്രമമോടെ 
നാനാദിക്കിലേക്കു
ചിതറിയോടി.
പീലാത്തോസിനെയും
ശതാധിപൻ 
എമലിയൂസിനെയും
അറിയിക്കാനോടി
കുര്യാസെന്നഭടൻ.
അവൻചൊന്നതിങ്ങനെ: 
" പ്രഭോ, ഞാനതികാലത്ത്
കബറിനുചുറ്റുമുലാത്തുമ്പോൾ
ബാക്കി പടയാളികൾ നിദ്രയിലാണ്.
ഇടിവാൾ വെട്ടുമ്പോലെ
അതിശോഭയോടൊരുവൻ
വാൽനക്ഷത്രംപോലെ
കബറിൻവാതില്ക്കൽ
വന്നുവീണു
ആദ്യമിടിനാദം
പിന്നെ കാഹളനാദം
നിദ്രിതരായ ഭടന്മാർ
ഭ്രമിച്ചെഴുന്നേറ്റയുടൻ
ലക്ഷാപലക്ഷം 
നക്ഷത്രങ്ങൾ
മിന്നുന്നതങ്കച്ചിറകുകളോടു
കൂടിയതേജോമയനായവൻ
വേനലിലെഇടിവാൾപോലെ
ധൂമ്രവസ്ത്രംധരിച്ചവൻ 
കണ്ണഞ്ചുംശോഭയോടെ
ആകാശമദ്ധ്യത്തിലൂടെ
പറന്നുവീണു
ആ ദൂതൻ കീഴോട്ടു
യേശുവിൻ 
കല്ലറയിലേക്കിറങ്ങിവന്നു
ശോഭയേറിയ
തേജ:പുഞ്ജങ്ങളാൽ
അലംകൃതമായ നയനങ്ങളാൽ
കബറിനെനോക്കി
ഞങ്ങൾ പാറാവുകാർ
തകർന്നുപോയി
ആ പാദങ്ങൾ ഭൂമിയിൽ
തൊട്ടപ്പോൾഭൂകമ്പത്താലെന്നപോലെ ഇളക്കംതട്ടി
പടയാളികൾ ഭയന്നിട്ടവൻ
മുമ്പിലായവർ വീണു.
ദൂതൻകല്ലറവാതിൽ
മൂടിയ വലിയ 
വൃത്താകാരമായകല്ലിന്മേൽ
വിരൽതൊട്ടു, 
വലിയയന്ത്രത്താൽ
മാറ്റുമ്പോലെ
വൻശബ്ദത്തോടതു-
രുണ്ടുമാറി അവന്റെ
പാദാന്തികേവന്നു വീണു
അവനതിന്മേലിരുന്നു.
കബറിനുള്ളിൽവെള്ളിവെളിച്ചം; 
നിരന്നു നില്ക്കുന്ന
ശുഭ്രവസ്ത്രധാരികൾ,
ആയിരമായിരംചിറകുകൾ
കൂട്ടിയടിക്കുമ്പോലെ
ഘോഷസ്വരം!
കബറടക്കപ്പെട്ട ആ
ദിവ്യപുരുഷൻ യേശു
അതിഭാസുരനായ
ങ്ങെഴുന്നേറ്റു
ശുഭ്രവസ്ത്രധാരികളാം
തേജോമയരൊന്നിച്ചേ
ശുവിൻമുന്നിൽ
സാഷ്ടാംഗം വീണുവണങ്ങി
യേശുഒരുജയാളിയെപ്പോലെ
പുറത്തേയ്ക്കിറങ്ങി
വാതില്ക്കലിരുന്ന
ഭയങ്കരതേജസ്സാർന്ന
സ്വർഗ്ഗീയദൂതൻ
തന്റെചിറകുകൾകൊണ്ട്
തന്റെ മുഖംമറച്ച്
യേശുവിന്റെ പാദത്തിന്മേൽ
ദണ്ഡനമസ്ക്കാരം ചെയ്തു
കൊണ്ടിപ്രകാരംസ്തുതിച്ചു:
ദൈവമേനീ പരിശുദ്ധനാകുന്നു
ബലവാനെനീപരിശുദ്ധനാകുന്നു
മരണമില്ലാത്തവനെനീപരിശുദ്ധനാകുന്നു
 ക്രൂശിക്കപ്പെട്ടവനെനീ വാഴ്ത്തപ്പെട്ടവനാകുന്നു "
കുര്യാസ് പറഞ്ഞതെല്ലാം
കേട്ട പീലാത്തോസ്
ഞെട്ടിത്തരിച്ചു, 
ഭാര്യലൂസിയ പറഞ്ഞതു
കേൾക്കാത്തതിൽ
പശ്ചാത്തപിച്ചു
അയാൾ പിറുപിറുത്തു: " ഇനി എത്ര വെള്ളംകൊണ്ടു കൈ കഴുകിയിട്ടും കാര്യമില്ല, 
കയ്യിലെ 
അഴുക്കുമാറുന്നില്ല. 
യേശുവാം 
നീതിമാനോടു ദയകാണിയ്ക്കാത്തതിനാൽ
ഭാര്യ ലൂസിയ പിണങ്ങി
കൊട്ടാരംവിട്ടു പോയി.
ഇപ്പോളെങ്ങും കാണാനുമില്ല
പീലാത്തോസ്ഭ്രാന്തെടുത്തലറി
" കുറ്റമില്ലാത്ത രക്തത്തെ
ശിക്ഷയ്ക്കു വിധിച്ച മഹാപാപി
നീയെത്ര കഴുകിയാലും 
നിൻ കൈകൾ ശുദ്ധമാവില്ല "
എങ്കിലും അയാൾ മരണം വരെയുംതെരുവോരങ്ങളിലെ മലിനജലത്തിലെല്ലാം
അനുസ്യൂതം കൈ
 കഴുകിക്കൊണ്ടേയിരുന്നു