പ്രവാസി സ്ത്രീക്കായി ഒരു മലയാളം സിനിമ-നിലാവ്
സപ്ന അനു ബി ജോർജ്
ഒറ്റപ്പെടൽ മരണമാണ് ,അതു പ്രവാസത്തിലാകുമ്പോൾ അവസാനിക്കാത്ത മരണമാകുന്നു. തൊണ്ടയിൽ കുടുങ്ങിയ നിലവിളിപോലെ നിരന്തരമായ വേദനയുടെ വിങ്ങൽ ! എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികൾ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായി ജീവിക്കുന്ന കുടുംബാംഗങ്ങൾ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന തങ്ങളുടെ ചിന്തകൾ കഥകളായും കവിതകളായും,ആത്മകഥകളും,വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേർ അവതരിപ്പിച്ചു കഴിഞ്ഞു. ഗാർഷം എന്ന സിനിമയിലും,പരദേശിയും അറബിക്കഥകളും പറഞ്ഞുപോയ പ്രവാസ വേദനകൾ വീണ്ടും മലയാളത്തിൽ ഒരുങ്ങുകയാണ് . അജിത് നായർ ഒരുക്കിയ 'നിലാവ്' പ്രവാസ ജീവിതത്തീന്റെ സ്ത്രീപക്ഷ കാഴ്ചയാണ് എന്നു പറയാം.
15 വര്‍ഷമായി ബഹറിനില്‍ ജീവിക്കുന്ന അജിത് നായർ കഥ,തിരക്കഥ,സംവിധാനം നിര്‍വ്വഹിക്കുകയും പ്രവാസദേശത്ത് ചിത്രീകരിച്ച്, അഭിനേതാക്കളും ഏറെക്കുറെ പ്രവാസികൾ തന്നെയായുള്ള ഒരു മുഴുനീള മലയാള സിനിമയാണ് ‘നിലാവ് ‘എന്നതും പ്രത്യേകതയാണ്. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്പഷ്ടവികാരങ്ങൾ തിരയടിക്കുന്ന മനസ്സുകളെക്കുറിച്ച് മൂടുപടമില്ലാതെ വര്‍ണ്ണിക്കുന്നതായാണ് ഈ കഥയിൽ ഉടനീളം നമ്മൾ കാണുന്നത് .തീഷ്ണമായ മാനസിക വിക്ഷോഭങ്ങൾ ഇളക്കിവിട്ട് നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന ഈ കഥ,അജിത് നായര്‍ എന്ന കഥാകൃത്തിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു. തികച്ചും അപരിചിതരായിരുന്ന ലക്ഷ്മിയുടെയും ഹരിയുടെയും കഥയിലൂടെ പ്രവാസജീവിതത്തിന്റെ ഏകാന്തതകളും തകര്‍ന്നുവീഴുന്ന സ്വപ്നങ്ങളും തന്മയത്വമായി വരച്ചുകാട്ടുന്നു അജിത്. കരയില്‍ പിടിച്ചിട്ട മത്സ്യം ജീവവായു തിരയും പോലെ ശൂന്യതയില്‍ സ്വയം ഇല്ലാതാകുന്ന ജീവിതങ്ങൾ . അപരിചിതമാവുന്ന സ്വന്തം മനസ്സും ശരീരവുമായി നിരന്തരം സംഘര്‍ഷത്തിൽ അകപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ് ഗള്‍ഫ് . പുരുഷന്റെ ഭൌതികമായ ആധികളും , വ്യഥ്കളും മാത്രമെ പ്രവാസജീവിതത്തിന്റെ പ്രമേയയങ്ങളായി രചനകളിലും കഥകളിലും,സിനിമയിലും മറ്റൂം ആവിഷ്ക്കരിക്കപ്പെടാറുള്ളൂ. സ്തീയെ ആസ്പദമാക്കി ഗള്‍ഫിൽ നിന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രമേയം സിനിമയാകുന്നത് .
യാഥാസ്ഥിതി ക ചുറ്റുപാടിൽ നിന്നും ബഹറിനിൽ എത്തുന്ന ഹരി, ഒരു ഇന്റീരിയർ ഡിസൈൻ കമ്പ നിയിൽ ജോലി ചെയ്യുന്നു. ഭര്‍ത്താവും കുടുംബവുമായി കഴിയുന്ന ലക്ഷ്മി. ധാരാളം പണം, സൌകര്യങ്ങൾ , സ്നേഹമുള്ള എന്നാൽ ജോലിത്തിരക്കുള്ള ഭര്‍ത്താവ്, ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന ലക്ഷ്മി. മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന ഹരിയുടെ അടുത്ത് ചിത്രം വരക്കാനായി എത്തുന്ന ലക്ഷ്മി. ആ പരിചയത്തിന്റെ പേരിൽ ,അവര്‍ക്കിടയിൽ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകൾ ആണ് കഥാതന്തു. പരസ്പരം മനസ്സുകളെ തൊട്ടറിയാന്‍ കഴിയുന്ന അപൂര്‍വ്വസൌഹൃദം എന്തെന്നു വരച്ചുകാട്ടുന്നു നിലാവിലൂടെ അജിത് എന്ന കഥാകൃത്ത്. ഏകാന്തവാസത്തിനിടയിൽ കണ്ടുമുട്ടുന്ന ഇരുവരുടെയും മനസ്സുകൾ തേടുന്ന വികാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക്, കാഴ്ചപ്പാടുകള്‍ക്ക്, അവർ കണ്ടെത്തുന്ന സ്നേഹത്തിന്റെ നങ്കൂരമാണ് ‘നിലാവിന്റെ’ ഇതിവൃത്തം.
ലക്ഷ്മിയുടെയും ഹരിയുടെയും ജീവിതത്തിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് നമ്മെ എത്തിനോക്കാന്‍ അജിത്ത് എന്ന സംവിധായക ന്റെ വാക്കുകള്‍ ഇവിടെ സഹായിക്കുന്നു…..”ഒരിടത്ത് ഒരു നിലാവുണ്ടായിരുന്നു. മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്,. രാത്രിയെ പുണര്‍ന്നു അതു അങ്ങനെ പടര്‍ന്നു പന്തലിച്ചു കിടന്നു. അതിനു കീഴെ അവൾ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂടുകൂട്ടാന്‍ കടൽ കടന്നു എത്തി. പിന്നെ പെയ്തത് നിലാമഴയായിരുന്നു അവര്‍ക്ക് ചുറ്റും. ദൂരെ നിന്നു ആടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി. മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളായ് അവര്‍ നടന്നു. ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിത്?. മഴ,നിലാവ്, ഓളങ്ങൾ ,ഊഞ്ഞാൽ,നനുത്ത മഞ്ഞ് ഇതൊക്കെ എങ്ങനെയാണു ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ടു ഇങ്ങനെയൊന്നു ഇതു വരെ കണ്ടില്ല?എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല.?നിലാവിന് മാത്രം അറിയാം അത്!!.പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്ലാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല?. വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാൻ ഞാൻ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല? ആ നിലാവില്‍ എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ലാ ?സന്ധ്യ ഉണരുമ്പോൾ ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു. നിന്റെ കണ്മഷികള്‍ ഞാൻ അടര്‍ത്തി എടുത്തോട്ടെ? കറുത്തൊരു പൊട്ടു കുത്താന്‍ , നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞൂവോ ? നിന്റെ മനസ്സും ശരീരവും ഞങ്ങൾ ആവഹിക്കട്ടെ. മനസ്സിലെ ഓണത്തുംബികളെ ഞങ്ങൾ മുരടനക്കട്ടെ. ലക്ഷ്മീ ,നീ എന്തെ ഇത്ര വൈകി ?
ബൂലോകത്ത് നിന്ന് സ്മരണിക എന്ന ബ്ലോഗുടമയും, വയനാട്ടുകാരനുമായ അജിത് നായരും കൂട്ടരും അണിയിച്ചൊരുക്കിയ ഈ ചിത്രം കേരളത്തില്‍ നിന്നും ഗള്‍ഫിലെത്തുന്ന ഗ്രാമീണസ്ത്രീയുടെ ആത്മാവിനെ തൊട്ടറിയാന്‍ ശ്രമിക്കുന്നു.“ഹൌസ് വൈഫ് “ ആയി ചുവരുകള്‍ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം ഇവിടെ അനാവരണം ചെയ്തിരിക്കുന്നു. മനസ്സ് പകുത്ത നീ എങ്ങോട്ടെക്കാണ് പോകുന്നത് . നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്. മറന്നു വച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ?നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും“ എന്ന് അജിത്ത് നായർ അര്‍ത്ഥോക്തിയിൽ പറഞ്ഞു നിര്‍ത്തുന്നു.
അജിത്തിന്റെ കാഴ്ചപ്പാടില്‍ ”നിലാവ് എന്ന സിനിമ പൂര്‍ണ്ണമായും ബഹറിനില്‍ ഷൂട്ട് ചെയ്തത് പ്രവാസ ജീവിതത്തിന്റെ ഭാഗമായ കഥയായതുകൊണ്ട് മാത്രമല്ല,മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു രീതി അവലംബിക്കുക എന്ന സദു ദ്ദേശത്തോടും കൂടിയാണ്. പിന്നെ ഞാന്‍ ജീവിച്ച,എനിക്കേറ്റവും പരിചയമുള്ള സ്ഥലം ആണ് ബഹറിന്‍. ഓരോ മുക്കും മൂലയും ചിരപരിചിതം. ആദ്യമായി ഗള്‍ഫില്‍ നിര്‍മ്മിക്കുന്ന ഒരു മുഴുനീളചലച്ചിത്രം കൂടിയാണ് നിലാവ് എന്നതും ഒരു പ്രത്യേകതയാണ് . ഇതിലെ മിക്ക സ്ഥലങ്ങളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകും. പൂര്‍ണ്ണമയും ബഹറിനില്‍ ത്തന്നെയാണ് ഇതിന്റെ ചിത്രീകരണം നടന്നിട്ടുള്ളത്. മനാമ, സല്‍മാനിയ, ഗുദൈബിയ,സെല്ലാക്ക് എന്നിസ്ഥലങ്ങൾ ആണ് കൂടുതലും ചിത്രത്തിൽ കാണാന്‍ സാധിക്കുക‘..ഈ ചിത്രത്തിന്റെ കഥക്കു പ്രചോദനം,എന്റെ മനസ്സ് കാടുകയറിയ ചില ചിന്തകളുടെ പര്യവസാനം ആണ് ഇതിനു ആരോടും സാമ്യമോ,ഛായയോ ഒന്നും തന്നെയില്ല. വെറും കാല്‍പ്പനികമായ ഒരു കഥ മാത്രം. ഇവിടെ ജീവിക്കുന്ന ഒരുപറ്റം അവിവാഹിതരായ ചെറുപ്പക്കാരുടെ മനസ്സും അവരുടെ വ്യഥകളും വരച്ചുകാട്ടാനുള്ള ശ്രമം മാത്രം. ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ അജിത്ത് തന്നെ പരിചയപ്പെടുത്തുന്നു. ന്യൂ സ്കൈ പ്രൊഡക്ഷന്റെ ബാനറിൽ ഹരിദാസ് പ്രൊഡ്യൂസ് ചെയ്തതാണ് നിലാവ്.
അജിത്ത് നായരുടെ തന്നെയാണ് കഥയും തിരക്കഥയും,സംവിധാനവും . ചില പാട്ടുകൾ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹറിനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ ആണ് . ഇതിലെ മുഖ്യകഥാപാത്രങ്ങളായി ഹരിദാസും സുനിതയുമാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ചന്ദ്രദാസ്,രമേഷ്,പ്രശാന്ത്, സുരെഷ് കരുണാകരന്‍, അനില, ഡോക്ടർ ബാബു,രജിത് ,ശശി,സംഗീത,സേതു, നിവേദ്യ , ഷംസ് എന്നിവർ ബഹറിനിൽ തന്നെയുള്ളവരാണ് .
കേരളത്തിൽ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയാണ് അജിത്ത്. ഭാര്യ സിന്ധുവിനോടും കുട്ടികളോടും കൂടി ബഹറിനിൽ താമസമാക്കിയിരിക്കുന്നു. അജിത്തിന്റെ ബഹുമതികൾ,WMC Toastmasters Club, ബെഹറിന്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ അജിത്തിന്റെ "Outfits& Dreams“ എന്ന ഹൃസ്വചിത്രത്തിന് അഞ്ചോളം അവാർഡുകൾ കിട്ടുകയുണ്ടായി. 'നിലാവ്' ബഹറിനിൽ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ്.