നവകേരള സർവേയുമായി സർക്കാരിന് മുന്നോട്ട് പോകാം: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബലിന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക നടപടി.
ക്ഷേമപദ്ധതികൾക്കായി വലിയ തുക ചെലവഴിക്കുമ്പോൾ അവ എത്രത്തോളം ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിയെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് പൂർണ്ണമായ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയമായ എതിർപ്പുകൾ ഇത്തരം ഭരണപരമായ കാര്യങ്ങളെ ബാധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങൾ നടത്തുന്ന ഇത്തരം പരിശോധനകളിൽ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പദ്ധതികളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന സർക്കാരിന്റെ വാദത്തിന് ഇതോടെ വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.