ഭൂഖണ്ഡങ്ങളുടെ തിരിവുകളും പത്തു പൈസയും ;Rema Pisharody, Bangalore

ഭൂഖണ്ഡങ്ങളുടെ തിരിവുകളും  പത്തു പൈസയും ;Rema  Pisharody, Bangalore

ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള  ഗവേഷണത്തിനായി  ഗ്രന്ഥശാലയിൽ   നിന്നെടുത്ത പുസ്തകത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാൻ.   പാൻജിയ എന്ന  ഭൂഖണ്ഡവും അതിനെ ചുറ്റിയൊഴുകിയ   പാന്തലാസ്സ  എന്ന സമുദ്രവും പിന്നീടുലഞ്ഞുലഞ്ഞ്  പല   ഭൂഖണ്ഡങ്ങളായി മാറിയ ഭൂമിശാസ്ത്രപഠനം എന്നെയാകർഷിച്ചു.  ഗ്വോണ്ടമാന എന്നറിപ്പെട്ടിരുന്ന പഴയകാല ഭൂമിയെ കുറിച്ച് വായിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ വിളിച്ചത്


സായാഹ്നമഴയിലൂടെ  തണുപ്പ് അറപ്പുരയും കടന്ന് ഞാനിരുന്ന   ചായ്പുമുറിയിൽ  നിറഞ്ഞിരുന്നു. അച്ഛൻ എന്നോട്  സ്റ്റോർമുറിയിൽ നിന്നും പണിയായുധങ്ങൾ സൂക്ഷിച്ചിരുന്ന   ചെറിയ പെട്ടി ആവശ്യപ്പെട്ടു.

 

പഴയ കാൽപ്പെട്ടികളുംതടിയലമാരകളും   നിറഞ്ഞ സ്റ്റോർ റൂമിൽ   നിന്നും അച്ഛന്റെ പണിയായുധങ്ങളുടെ പെട്ടി മെല്ലെ   കൈയിലെടുത്തുമുത്തശ്ശിയുടെ വെറ്റിലച്ചെല്ലങ്ങങളുടെ   ശേഖരത്തിനരികിലൂടെ മെല്ലെ ഞാൻ പുറത്തേയ്ക്കിറങ്ങി.         സ്റ്റോർ മുറിയിലെ പഴമയുടെ  ഗന്ധം എന്നെയും   പണിയായുധചെപ്പിനെയും    പൊതിയുന്നത് പോൽ  എനിയ്ക്ക് തോന്നി.

 

 അച്ഛൻ പണിയായുധപ്പെട്ടിയിൽ നിന്നു,   ചുറ്റികയും   സ്ക്രൂഡ്രൈവറും കൈയിലെടുത്ത് കത്തളത്തിൽ          സൂക്ഷിച്ചിരുന്ന അമ്മയുടെ അടുക്കളസാമാനങ്ങൾ   സൂക്ഷിച്ചിരുന്ന അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.

 

അലമാരയുടെയുള്ളിൽ  ഒരു ചെറിയ തടിഷണം   മൂടി പോലെ  ചെറിയ ആണികളാൽ ഉറപ്പിച്ച് വച്ചിരിക്കുന്നത് നിയ്ക്ക്  കാണാനായി.

 

അടുക്കളയുടെ ടുത്തുള്ള  നടുത്തളത്തിലെ   തടിയലമാരയിൽ  എന്റെ ബാല്യം    പലപ്പോഴും  തിരഞ്ഞിരുന്നത് കല്പക സൂപ്പർമാർക്കിൽ                    നിന്നും     അമ്മ   കൊണ്ടുവന്നിരുന്ന       ബ്രിട്ടാനിയ   ബിസ്ക്കറ്റുകളായിരുന്നു   ഇത്രയേറെ  വർഷങ്ങളായിട്ടും             ഇതേവരെയും    ചെറിയ തടിക്കഷണം ശ്രദ്ധിക്കാതെ    പോയെതെന്തുകൊണ്ടെന്ന് നാലോചിച്ചുഅച്ഛൻ ഒരോ  ആണിയും    മെല്ലെ   അടർത്തി മാറ്റി  തടിക്കഷണത്തെ അലമാരയുടെ         സുരക്ഷിതത്വത്തിൽ നിന്നും  കൈയിലേയ്ക്കെടുത്തു.

 

 അച്ഛനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ട് രണ്ട്    നാളേ ആയുള്ളൂരണ്ട് മാസമായി അച്ഛന് സുഖമില്ല.

 

എന്തിനാ അച്ഛാ സുഖമില്ലാത്തപ്പോ ഇതെല്ലാം ചെയ്യുന്നത്

 

ഞാൻ ചോദിച്ചു.

 

അച്ഛൻ ഒന്നും സംസാരിച്ചില്ല.  ച്ഛന്റെ  അമ്മ അപ്പോൾ     വന്നു.

 

നീയെന്തായിക്കാട്ടുന്നത്…..

 ഒരു  നേരം  അടങ്ങിയിരിക്കില്ല..

 മുത്തശ്ശിക്കിന്നും മകൻ  ചെല്ലക്കുട്ടിയാണ്..

 മിഥുനത്തിൽ  അറുപതാകും  കുട്ടിയ്ക്ക്..

 

ഇന്ന് ഭഗോതി സേവയും മൃത്യുഞ്ജയഹോമവുമുണ്ട്    തറവാട്ടിൽഎല്ലാവരും  നേരത്തെ  അങ്ങോടെത്തുക.

 

അതിനെന്താ മുത്തശ്ശി,   ഞങ്ങളെല്ലാവരും

 

 അച്ഛന്റെ അസുഖം ആദ്യം അല്പം കടുത്തതായിരുന്നു

പിന്നീട് കുറഞ്ഞു.

 

നീരു വന്ന് നിറഞ്ഞ ശരീരവുമായ് ച്ഛനെ  ഒരാഴ്ച്ച മെഡിക്കൽ കോളേജിൽ അഡ്മിറ്റ്  ചെയ്തിരുന്നു.

 

കുടിക്കുമായിരുന്നു അല്ലേ?

 ഒരു ഡോക്ടർ ചോദിച്ചു

 

ഇല്ല..

 ലിവർ സിറോസിസ്സ് ഇൻ ഹെപാറ്റിക് പ്രികോമ എന്നെഴുതിയ അച്ഛൻ്റെ റിപ്പോർട്ട് വായിച്ച് അന്ന് ഒന്നും മനസ്സിലായില്ല 

കഥകളിക്കാരനായ അച്ചൻ മദ്യം തൊടാത്ത ശുദ്ധ സാത്വികനെന്ന് വിശ്വസിക്കാൻ ഡോകടറും  മടി  കാണിച്ചു

 അച്ഛനെന്തുപറ്റി എന്നാലോചിക്കാനുള്ള വ്യാപ്തമായ    അറിവ് ഡോക്ടറുടെ നിഗമനങ്ങളിൽ തട്ടിയുടഞ്ഞ് ഇടനാഴിയിലൂടെ പഞ്ഞിതുണ്ടുകളായി പറന്ന് നീങ്ങുന്നത്പോൽ    എനിയ്ക്ക് തോന്നി.  ഒന്നും  രിയായി  മനസ്സിലായില്ല.
 

പിന്നീട് അമ്മയുടെ തറവാട്ടിലെ ഡോക്ടറായ വാസു    അമ്മാവൻ   അമ്മയോട് പറഞ്ഞ  കാര്യങ്ങൾ ചേർത്തടുക്കിയപ്പോൾ എനിക്ക്  അച്ഛന്റെ    അസുഖത്തെ പറ്റി ഏകദേശധാരണയുണ്ടായി.

 

 കുടുംബത്തിലെ ഒരു  കല്യാണത്തിന് അമ്പലഊട്ടുപുരയിലെ    കിണർ വൃത്തിയാക്കാൻ  അച്ഛൻ  മു കൈയെടുത്തിരുന്നു.  ഉപയോഗിക്കാതിരുന്ന  കിണറ്റിൽ നിറയെ  കൊതുക് വളർത്തിയ   കൂത്താടികളുണ്ടായിരുന്നു.    വെള്ളത്തിൽ   നിന്നാവും    അച്ഛന് ജോണ്ടിസ്  വന്നത്ല്യാണത്തിനോടി    നടന്ന അച്ഛൻ   ആരോഗ്യം ശ്രദ്ധിച്ചേയില്ല.  അങ്ങനെയാവും   അറിയാതെ പോയ ജോണ്ടിസ് അച്ഛന്റെ   ലിവറിനെ    മുഴുവനും  ഉലച്ച് കളഞ്ഞത്.

 
അങ്ങനെയൊരു കാലത്താണ് അച്ഛൻ അലമാരയുടെയുള്ളിലെ ആരും ശ്രദ്ധിക്കാതെയിരുന്ന ചെറിയ രഹസ്യ അറ  തുറന്നത്.

മുത്തശ്ശി പറഞ്ഞത് അത്രയൊന്നും ശ്രദ്ധിക്കാതെ അച്ഛൻ       തടിക്കഷണത്തിലെ  അവസാന ആണിയും അടർത്തിമാറ്റി തടിക്കഷണം രണ്ടായി അച്ഛൻ   തുറന്നു.    അതിനുള്ളിലെ  അതിശയം അച്ഛനെന്റെ കൈയിലേയ്ക്ക് വച്ചു തന്നു.

 

ഒരു ചെറിയ നാണയം...

 

1958ലെ  ഒരു പത്ത് പൈസ

 

എന്താ അച്ഛാ ഇത്?

 

ഞാൻ ചോദിച്ചു.

 

അതിന്റെ വിലയെന്തെന്ന് നിനക്കറിയോ?

 

ഇല്ല..

 

ഇന്നത്തെ കാലത്തെ കുട്ടികൾ…  അവർക്കിങ്ങനെയൊന്നും   സങ്കല്പിക്കാനേ ആവില്ല..

 

എനിക്കൊന്നും മനസ്സിലായില്ല..

 

 അച്ഛനോട് ബാക്കി കഥ ചോദിക്കണമെന്നുണ്ടായിരുന്നു.   അപ്പോഴേയ്ക്കും കുറെ അയൽക്കാർ അച്ഛനെ കാണാൻ വന്നു.  ഈയിടെയായി വീട് നിറയെ ആൾക്കാരാണ്.   അസുഖ വിവരമറിയാനെത്തുന്നവർസുഹൃത്തുക്കൾ,            ബന്ധുക്കൾ..

 

അച്ഛന്റെ അമൂല്യനിധി ഞാനെന്റെ  പഠനമുറിയിലെ   തെക്കെ തൊടിയിലുണ്ടായിരുന്ന ആഞ്ഞിലിവൃക്ഷത്തിൻ്റെ തടികൊണ്ട് അച്ഛൻ തന്നെ  നേതൃത്വം   നൽകി    തങ്കപ്പനാശാരിയെക്കൊണ്ട് പണിയിപ്പിച്ച മേശയ്ക്കുള്ളിലെ വിശേഷപ്പെട്ട  സാധനങ്ങൾ  സൂക്ഷിക്കുന്ന  വെങ്കലചിത്രപ്പണികളുള്ള     ആഭരണപ്പെട്ടിയിൽ   ഭദ്രമായി വച്ചു.    അതിലുള്ള  മറ്റ്    വിശേഷപ്പെട്ട    വസ്തുക്കൾ   ഗുരുവായൂരപ്പന്റെ  ചിത്രമുള്ള   പഴയകാല പ്ലാസ്റ്റിക്   മോതിരങ്ങളും സ്ക്കൂളിൽ  കവിതാരചനയ്ക്കും,   തിരുവാതിര,   നാടകം   എന്നീ കലാപ്രവർത്തനങ്ങൾക്കും   ലഭിച്ച  മെഡലുകളും,  ,മുത്തശ്ശി തന്ന പദ്മനാഭന്റെ ചക്രക്കാശും,   കുറെയേറെ മഞ്ചാടിയുംകുന്നിക്കുരുക്കളുമായിരുന്നു

 

പൂമുഖത്ത് തിരക്കേറിയപ്പോൾ ഞാൻ വീണ്ടും  ഭൂഖണ്ഡങ്ങളുടെ   തിരിവുകളിലേയ്ക്ക് നടന്നു.  ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും രു ദിവസമെങ്കിലും   പോകണമെന്ന്   എനിയ്ക്ക് തോന്നി.  ഭൂപടം     നീർത്തിയിട്ട്  അതിനരികിലെ    തപാൽ സ്റ്റാമ്പ് പോലെയുള്ള ചെറിയ ഏഷ്യൻ രാജ്യങ്ങളെ കാണുമ്പോൾ എന്റെ മനസ്സിൽ ഭാരതവർഷം    എന്ന  ബൃഹത് ഭൂഖണ്ഡം  ഇതിഹാസചിത്രം    പോലെ  വളർന്നുയർന്നു-. മാഹേന്ദ്രംമലയംസഹ്യൻശുക്തിമാൻഋഷൻവിസ്വൻ,     പാരിയാത്ര   എന്നീ   ഭാരതവർഷകുലപർവതങ്ങൾ ഭൂഖണ്ഡങ്ങളുടെ   തിരിവുകളിലൂടെ എന്റെയരികിലുയരുന്നത് ഞാനറിഞ്ഞു,

 

 പൂമുഖത്ത്  വലിയ തിരുമേനിയുടെ ശബ്ദംതിരുമേനി എന്തൊക്കെയോ പറയുന്നുണ്ട്  അച്ഛന്റെ ഏങ്ങലടിയും  കേൾക്കാം..

 

എന്തിനാണച്ഛൻ കരയുന്നത്.  വലിയ തിരുമേനി    അങ്ങനെയൊന്നും   ആരുടെയും വീടുകളിൽ പോകാറില്ലഅതായിരിക്കാം അച്ഛൻ കരയുന്നത്.

 

അമ്പലത്തിലെ ദീപാരാധന കഴിഞ്ഞപ്പോൾ എല്ലാവരും    തറവാട്ടിലെത്തിഅവിടെ മുത്തശ്ശിയും വല്യ ചിറ്റയും     പൂജയ്ക്കായുള്ള  ഒരുക്കങ്ങളാണ്  കുളിച്ച്  വെളുത്തേടം അലക്കിയിസ്തിരിയിട്ട ശുഭ്രവസ്ത്രത്തിൽ   മുത്തശ്ശിയ്ക്കൊരു   പ്രത്യേക    സൗന്ദര്യം ഉണ്ടെന്ന്                              എനിയ്ക്ക് തോന്നി.

 

 ഭൂഖണ്ഡങ്ങളുടെ  തിരിവുകളിൽ  ഞാനിപ്പോൾ     ചെറിയ  ഗ്രാമത്തിൽ,       പൂജാമന്ത്രങ്ങളുടെയിടയിൽ.   നഗരത്തിലെ    പാഠശാലയിൽ  തത്വശാസ്ത്രങ്ളുമില്ലാതെ ഭൂഖണ്ഡങ്ങളുടെ       വ്യാപ്തി തേടുന്ന   മറ്റൊരു ഞാൻ.  മനസ്സിൽ ആശയങ്ങളും,   ആധുനികതയും,   പൗരാണികതയും പ്രത്യേകം പ്രത്യേകം   വേദികൾ പണിത്   വാദപ്രതിവാദം  നടത്തുന്നത് പോൽ എനിയ്ക്ക് തോന്നി.

 

പൂജയും തിരക്കും കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ    എല്ലാവരും ക്ഷീണിച്ചിരുന്നു ഭൂഖണ്ഡങ്ങളുടെ തിരിവിലൊരുപദ്വീപിൽ ചെറിയ ഗ്രാമത്തിലെ    പഴയ  എട്ട് കെട്ടിരുന്ന  സ്ഥാനത്ത്  നഗരവൽക്കരണം നൽകിയ    പുതിയ വീട്ടിലിരുന്ന്  ഭൂമിയുടെ കാന്തികശക്തിയറിയാതെ,            ഭൂഖണ്ഡങ്ങളുടെ      അടയാളരേഖകളെയോർമ്മിക്കാതെ ഞാൻ ഉറങ്ങിപ്പോയി.

 

 പിറ്റേന്ന് അച്ഛന് ചെക്കപ്പ് ണ്ടായിരുന്നു.  പതിയെ പതിയെ            ഭൂണ്ഡങ്ങളുടെ തിരിവുകളെക്കാൾ   പ്രാധാന്യം  ആസ്പത്രിക്കുണ്ടായി.

 

മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന് മറ്റൊരു ഭൂഖണ്ഡം   എന്റെ മുന്നിലുയർന്നുവന്നുവാതിൽക്കലെ    സെക്യൂരിറ്റിബ്ലഡ് ബാങ്കിലെ തിരക്ക്സ്പിരിറ്റിൻ്റെഡറ്റോളിൻ്റെ  ഗന്ധംവൃത്തി കുറഞ്ഞ   ജനറൽ വാർഡുകൾദൈന്യം നിറയും  മുഖവുമായ് നീങ്ങും രോഗികളും    അവരുടെ    ബന്ധുക്കളുംദൈന്യത്തിന്റെയും,   പ്രത്യാശയുടെയും    മുഖരൂപമുള്ള      ഭൂഖണ്ഡം

 

അച്ഛനെ കിടത്തി ചികൽസിച്ച വാർഡി കുറെയേറെ    ആളുകളുണ്ടായിരുന്നുഡ്യൂട്ടി ഡോക്ടേഴ്സ് വാർഡിനോട്  ചേർന്ന ഒരു   ഗ്ലാസ് മുറിയിൽ ഉണ്ടാകും. ഒരാഴ്ച്ചക്കുള്ളിൽ   മൂന്ന് മരണം ഞാൻ കണ്ടുമരണത്തെ നിർവികാരതയോടെ കണ്ട്  നടന്ന്   നീങ്ങുന്ന ആതുരശ്രുശ്രൂഷകൾ  . ഒന്നോ ണ്ടോ ഓക്സിജൻ സിലിണ്ഡർ മാത്രമായിരുന്നു     വാർഡിലുണ്ടായിരുന്നത്.    ഒരു ദിവസം   ഒരു രോഗിയിൽ          നിന്ന്   ഓക്സിജൻ സിലിണ്ടർ      മാറ്റി വേറൊരു     
ഹൃദയാഘാതരോഗിയ്ക്ക്         ഘടിപ്പിച്ചു.  അതിനെ ചൊല്ലി വാർഡിൽ വലിയ ശബ്ദകോലാഹലം   നടന്നുഹൃദയാഘാതം വന്ന യുവാവിന്റെ ഒരു   ബന്ധു സഹോദരി ആസ്പത്രിയിലെ നേഴ്സ് ആയിരുന്നു.   രണ്ട്    രോഗികളും  മരിക്കുന്നത് നിസ്സഹായതോടെ കാണേണ്ടി വന്നു

 

 സ്പിരിറ്റ് ലാമ്പിലും ചൂടുവെള്ളത്തിലും താഴ്ത്തി     അണുവിമുക്തമാക്കിയ ഒരേയൊരു സിറിഞ്ച് കൊണ്ടായിരുന്നു എല്ലാവർക്കും കുത്തിവയ്പ് നടത്തിയിരുന്നത്. 1987  അത്രയൊക്കെ    പുരോഗതിയെ   മെഡിക്കൽ    കോളേജ്   ആസ്പത്രിക്കുണ്ടായിരുന്നുള്ളൂ.

 

 അച്ഛന്റെ ഒരാഴ്ച ആസ്പത്രിവാസത്തിനിടയിലായിരുന്നു    മലയാളത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ഞൻ          മരിച്ചത് സായാഹ്നത്തിൽ കുറെയേറെ ആളുകൾ വാർഡിലേയ്ക്ക്     ആകെയസ്വസ്ഥതയോടെ കയറിവന്നു.  ബോട്ടിലുകളിൽ രക്തവുംമരുന്നുകളുമായി   ഡ്യൂട്ടി ഡോക്ടേർസ്സും,    മാലാഖമാരും അങ്ങോട്ടുമിങ്ങോട്ടും   ഓടി.  മരണം     പതിയിരിക്കും     ഇടനാഴികളിലൂടെ   നടന്ന്  ഗായകരായ   ഇരട്ട  സഹോദരിൽ ഒരാൾ യാത്രയായി.

 

അച്ഛന്റെ അസുഖം ഭേദമായി,   മരുന്നു കൾ 

 അച്ഛന്റെ ശരീരത്തിലെ         നീരൂറ്റിയെടുത്തു.    അച്ഛൻ പഴയപടിയായി.  പക്ഷെ മരുന്നിന്റെ   പാർശ്വഫലങ്ങൾ അച്ഛനെ വശം കെടുത്തി.   ആരുമറിയാതെ അച്ഛൻ മരുന്ന് കഴിക്കാതിരുന്നു .

 

അന്നുച്ചയ്ക്ക് അച്ഛൻ എന്നോട്  വീണ്ടും അലമാരിയിലെ ചെറിയ തടിക്കഷണസേഫിനെ കുറിച്ച്  പറഞ്ഞു.

 പഠനമുറിയിലെ മേശയ്ക്കുള്ളിൽ നിന്നും   ച്ഛന്റെ    നിധി ഞാൻ അച്ഛന്റെ കൈയിലേയ്ക്ക് വച്ചുകൊടുത്തു.  അച്ഛൻ അത് വീണ്ടും   എന്റെ  കൈയിലേയ്ക്ക്  വച്ചു.

 

അതിലെ   വർഷമൊന്ന്  വായിക്ക്

 

ഞാൻ സൂക്ഷ്മതയോടെ അതിൽ നോക്കി

 

1958

 

1958ന്റെ പ്രത്യേകതയെന്തെന്ന് റിയുമോ?

 

ഭൂഖണ്ഡങ്ങളുടെ തിരിവിൽ 1958 ന്റെ   പ്രത്യേകതയെപ്പറ്റി  എന്തെങ്കിലുമുണ്ടായിരുന്നുവോ ?..

 

എനിക്കോർമ്മ വരുന്നില്ലല്ലോ.

 

മോളേ  വർഷമാണ് എന്റെ വിവാഹം നടന്നത്….

 

ഈശ്വരാ..

 

ഞാനെന്തേ ഇതൊന്നും ഇത്ര ഞാൾ ചോദിക്കാതിരുന്നത്

 

ഭൂഖണ്ഡങ്ങളുടെ തിരിവിലെ ചെറിയ ഗ്രാമങ്ങളിൽ ഇതേ പോലെയുള്ള വിശിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് എനിയ്ക്ക് മനസ്സിലായി.  

 

അച്ഛന്റെയും അമ്മയുടെയും വിവാഹം നാലുദിവസത്തെ   ചടങ്ങായിരുന്നുവെന്നും അതൊരു ലിയ  സംഭവമായിരുന്നുവെന്നും അമ് പറയാറുണ്ടായിരുന്നു..

 

കന്യാകുമാരിക്കടുത്തുള്ള വാൾവച്ചഗോഷ്ഠത്തായിരുന്നു   അമ്മയുടെ അമ്മാവനോടൊപ്പം അമ്മ താമസിച്ചിരുന്നത്.       അവിടെ വച്ചായിരുന്നു വിവാഹംമ്മയുടെ കല്യാണത്തിന്   മദ്ധ്യതിരുവതാംകൂറിൽ  നിന്നും കന്യാകുമാരിയിലേയ്ക്ക്     പോയി   നാലു ദിവസം നീണ്ട കല്യാണാഘോഷവും                           കഴിഞ്ഞ്  തിരികെ വന്നപ്പോഴേയ്ക്കും പെരുമഴയിൽ    പാതയും പാലവും മുങ്ങിപ്പോയെന്നും വഴി കാണിക്കാൻ                  മുന്നോട്ട് നടന്ന ഒരു വലിയമ്മാമൻ ഒഴുകിപ്പോയെന്നും,    അച്ഛൻ വെള്ളത്തിലേയ്ക്കിറങ്ങി അമ്മാമനെ  രക്ഷിച്ചുവെന്നും    മുത്തശ്ശി പറയുന്നത് കേട്ടിട്ടുണ്ട്പക്ഷെ നടുത്തളത്തിലെ   തടിയലമാരിയിൽ   അച്ഛൻ്റെയും അമ്മയുടെയും  വിവാഹത്തിന്റെ  ഒരു മുദ്ര  ഭദ്രമായിരിക്കുന്നു   എന്ന   വിശിഷ്ടമായ മഹാസംഭവം   അമ്മയ്ക്ക്      പോലും അറിയില്ലായിരുന്നു.

 

 ഇതെന്താന്ന് നിനക്കറിയുമോ?

 

ഇല്ല..

 

ഇതാണ് കന്യാദാനസമയത്ത് കിട്ടിയ വരദക്ഷിണ

 വിവാഹത്തിന്റെ  ഒരു  ആചാരം...

 

കിഴി  കെട്ടി  വിവാഹസമയത്ത്  കൈയിൽ  കിട്ടിയ അമൂല്യനിധി

 എനിക്കച്ഛനോട് വളരെ ബഹുമാനം തോന്നി..

 

ദശാബ്ദങ്ങളോളം  അച്ഛനത് ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നു..

 

വീണ്ടും അതെന്റെ കൈയിലേയ്ക്ക്  വച്ച്  തന്നു .  ഞാനത് ഭദ്രമായി വയ്ക്കുമെന്ന വിശ്വാസം അച്ചുനുണ്ടെന്ന് എനിയ്ക്ക് തോന്നി.   ഞാൻ സൂക്ഷിക്കുന്ന ചെറിയ    അത്ഭുത  ലോകം അച്ഛൻ  ശ്രദ്ധിച്ചിരിക്കുന്നു എനിക്ക്  ഭൂമിശാസ്ത്രത്തോടും,  ഭൂഖണ്ഡത്തിന്റെ     തിരിവുകളോടുമുള്ള ഇഷ്ടം   അച്ഛൻ മനസ്സിലാക്കിയിരിക്കുന്നു.   അങ്ങനെയൊക്കെ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു

 

 അച്ഛന്റെ  അമൂല്യനിധി  ഞാൻ  വീണ്ടും എന്റെ മേശയിലെ   ചെറിയ വെങ്കലപ്പെട്ടിയിലേയ്   വച്ചു.

 

 മൂന്ന് പതിറ്റാണ്ടുകൾ ആരും കാണാതിരുന്ന അച്ഛന്റെ സ്വകാര്യ   സന്തോഷം എന്തിനാണ് അച്ഛൻ  പുറത്തെടുത്തെതെന്ന്  പിന്നീട്     മനസ്സിലായി.

 

മിഥുനത്തിലെ അറുപതാം പിറന്നാളുണ്ണാൻ അച്ഛനുണ്ടായില്ല.

 

ആസ്പത്രിയുംഡോക്ടർമാരുംമരുന്നുകളും   ഭൂഖണ്ഡങ്ങളെ  ചുറ്റിയോടിയപ്പോൾ   അച്ഛൻ്റെ സുഹൃത്തും   ജോൽസ്യനും       കൂടിയായ നാരായണൻ തിരുമേനി        ച്ഛനോട്      പറഞ്ഞുവത്രെ.

 

 ആയുസ്സെത്തിയിരിക്കുന്നു..

 തിരിയെ   പോകാനൊരു    കാരണം  അത്ര്യെയുള്ളൂ       ഈ  രോഗം,  ചികിൽസിച്ചാലും,   ചിന്തിച്ചിരുന്നാലും   ആയുസ്സെത്തിയാലൊന്നും ചെയ്യാനാവില്ല..   

ദൈവം   കണ്ണുപൊട്ടനാണെന്ന് പറഞ്ഞ്   മുത്തശ്ശി  ഉറക്കെ കരഞ്ഞു

എന്നും
 കണ്ടുകൊണ്ടിരുന്ന മകൻ പെട്ടെന്നൊരു  ദിവസം  ഇല്ലാതാവുന്നതിന്റെ   തീവ്രതദു:ഖം അന്ന്   എനിയ്ക്ക്  മനസ്സിലായി.

ഭൂഖണ്ഡങ്ങളുടെ തിരിവിലൂടെ ജീവൻ മെല്ലെ മൺതരികളിൽ   മഴത്തുള്ളികളുമായി  അലിഞ്ഞില്ലാതായിരിക്കുന്നു.   ഭൂഖണ്ഡങ്ങളുടെ തിരിവുകൾ ഗ്രാമതീർഥക്കുളത്തിൽ   മുങ്ങി ധ്യാനംചെയ്യുന്നത് പോൽ എനിക്ക് തോന്നി

  

 തിരിയെ വീട്ടിലെത്തി ഞാൻ പഠനമേ തുറന്നുഗുരുവായൂരപ്പന്റെ  ചിത്രമുള്ള  പ്ലാസ്റ്റിക്     മോതിരങ്ങൾക്കുംമുത്തശ്ശിയുടെപദ്മനാഭന്റെ ചക്രക്കാശിനുമരികിൽ അച്ഛന്റെ അമൂല്യനിധി,

ഞാനത് കൈയിലെടുത്തു..

പിത്തളയുംചെമ്പും ചേർന്ന  നിറമുള്ള   ഭംഗിയുള്ള   ഒരു  പത്ത് പൈസ...