ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. സ്വർണപാളി കേസിലാണ് എൻ. വാസുവിനെ മൂന്നാം പ്രതിയാക്കി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് ഇപ്പോൾ നിയമനടപടി നേരിടുന്നത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബു, സുധീഷ് എന്നിവർ എൻ വാസുവിന് എതിരെ നിർണായകമായ മൊഴികളാണ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്.
ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ വാസുവിന് കഴിഞ്ഞില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് എൻ. വാസുവിനെ ഇന്ന് ഹാജരാക്കുക.