കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി തെരഞ്ഞെടുത്തു. കണ്ഠര് രാജീവരുടെ ആവശ‍്യം പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായത്. ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിന്‍റെ അധ‍്യക്ഷതയിലായിരുന്നു യോഗം.
തനിക്ക് ആരോഗ‍്യ പ്രശ്നങ്ങളുള്ളതിനാൽ ചിങ്ങ മാസ പൂജയ്ക്ക് നട തുറക്കുമ്പോൾ തന്ത്രിസ്ഥാനത്ത് താൻ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കണ്ഠര് രാജീവര് മകനെ തന്ത്രിയാക്കണമെന്ന് ആവശ‍്യപ്പെട്ടത്. സംഭവം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര‍്യത്തിൽ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ‍്യക്തമാക്കിയതോടെ കാളിദാസ ഭട്ടതിരിപാട് അടക്കമുള്ള വിദഗ്ധ തന്ത്രിമാർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഇവർ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കുകയുമായിരുന്നു.